HOME
DETAILS

ചരക്കുകപ്പല്‍ ക്രൂ ചെയിഞ്ചിങ് മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉത്തരവ് റദ്ദാക്കി

  
backup
November 17, 2020 | 11:42 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82-%e0%b4%9a%e0%b5%86%e0%b4%af%e0%b4%bf%e0%b4%9e


കോഴിക്കോട്: അന്താരാഷ്ട്ര ചരക്ക് - ടാങ്കര്‍ കപ്പലുകള്‍ കേരളത്തിലെ ചില തുറമുഖങ്ങളില്‍ ക്രൂ ചെയിഞ്ച് നടത്തുമ്പോള്‍ നല്‍കേണ്ടിയിരുന്ന ബാങ്ക് ഗ്യാരണ്ടി റദ്ദാക്കി ഉത്തരവ്. കേരളത്തിലെ ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളില്‍ ഈടാക്കി വന്നിരുന്ന മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയാണ് റദ്ദാക്കിയത്.വ്യാപാരി - വ്യവസായികളുടെയും മറ്റും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരള മാരിടൈം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്.
നേരത്തെ പല കപ്പല്‍ കമ്പനികളും ഈ വിവാദ ഉത്തരവ് കാരണം ബേപ്പൂരടക്കമുള്ള തുറമുഖങ്ങളില്‍ ജീവനക്കാരുടെ മാറിക്കയറ്റമായ ക്രൂ ചെയിഞ്ചിന് വരാന്‍ വിമുഖത കാണിച്ചിരുന്നു. കാലിക്കറ്റ് ചേംബറിന് വിവിധ കോണുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. ഇതോടെ ചേംബര്‍ മുന്‍കൈയെടുത്ത് തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം രൂപയുടെ സെക്യൂരിറ്റി തുക ഒഴിവാക്കിയതിന് പുറമെ അതാത് തുറമുഖങ്ങളില്‍ ഷിപ്പിങ് ഏജന്‍സിക്ക് ഓഫിസ് വേണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. പകരം കേരളത്തില്‍ എവിടെയെങ്കിലും ഒരു ഓഫിസ് ഉണ്ടായാല്‍ മതിയാകും.
കഴിഞ്ഞ മാസം ബേപ്പൂരില്‍ പുതിയ ടഗ്ഗായ മിത്ര ഉദ്ഘാടനം ചെയ്യാനെത്തിയ തുറമുഖമന്ത്രിയോട് വി.കെ.സി മമ്മദ് കോയ എം.എല്‍.എയും കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും, പോര്‍ട്ട് കമ്മിറ്റി അംഗം മുന്‍ഷിദ് അലിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു.
പുതിയ ഉത്തരവിനെ ഷിപ്പിങ് കമ്പനികളും വ്യവസായികളും ചേംബറുകളും സ്വാഗതം ചെയ്തു. ഇത് ബേപ്പൂരില്‍ ക്രൂ ചെയിഞ്ച് എളുപ്പമാക്കുമെന്ന് മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവര്‍ അറിയിച്ചു.
തങ്ങളുടെ അടുത്ത ക്രൂ ചെയിഞ്ചിനുള്ള കപ്പല്‍ ബേപ്പൂരില്‍ കൊണ്ടുവരുമെന്ന് എസ്.എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ സി.ഇ.ഒ മഹാദേവന്‍ അറിയിച്ചതായി കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ സി.ടി മുന്‍ഷിദ് അലിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  7 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  7 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  7 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  7 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  7 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  7 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  7 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  7 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  7 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  7 days ago