HOME
DETAILS

ചരക്കുകപ്പല്‍ ക്രൂ ചെയിഞ്ചിങ് മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി ഉത്തരവ് റദ്ദാക്കി

  
backup
November 17, 2020 | 11:42 PM

%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82-%e0%b4%9a%e0%b5%86%e0%b4%af%e0%b4%bf%e0%b4%9e


കോഴിക്കോട്: അന്താരാഷ്ട്ര ചരക്ക് - ടാങ്കര്‍ കപ്പലുകള്‍ കേരളത്തിലെ ചില തുറമുഖങ്ങളില്‍ ക്രൂ ചെയിഞ്ച് നടത്തുമ്പോള്‍ നല്‍കേണ്ടിയിരുന്ന ബാങ്ക് ഗ്യാരണ്ടി റദ്ദാക്കി ഉത്തരവ്. കേരളത്തിലെ ബേപ്പൂര്‍, അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളില്‍ ഈടാക്കി വന്നിരുന്ന മൂന്ന് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയാണ് റദ്ദാക്കിയത്.വ്യാപാരി - വ്യവസായികളുടെയും മറ്റും നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരള മാരിടൈം ബോര്‍ഡ് ഉത്തരവ് ഇറക്കിയത്.
നേരത്തെ പല കപ്പല്‍ കമ്പനികളും ഈ വിവാദ ഉത്തരവ് കാരണം ബേപ്പൂരടക്കമുള്ള തുറമുഖങ്ങളില്‍ ജീവനക്കാരുടെ മാറിക്കയറ്റമായ ക്രൂ ചെയിഞ്ചിന് വരാന്‍ വിമുഖത കാണിച്ചിരുന്നു. കാലിക്കറ്റ് ചേംബറിന് വിവിധ കോണുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. ഇതോടെ ചേംബര്‍ മുന്‍കൈയെടുത്ത് തുറമുഖ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം മൂന്ന് ലക്ഷം രൂപയുടെ സെക്യൂരിറ്റി തുക ഒഴിവാക്കിയതിന് പുറമെ അതാത് തുറമുഖങ്ങളില്‍ ഷിപ്പിങ് ഏജന്‍സിക്ക് ഓഫിസ് വേണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. പകരം കേരളത്തില്‍ എവിടെയെങ്കിലും ഒരു ഓഫിസ് ഉണ്ടായാല്‍ മതിയാകും.
കഴിഞ്ഞ മാസം ബേപ്പൂരില്‍ പുതിയ ടഗ്ഗായ മിത്ര ഉദ്ഘാടനം ചെയ്യാനെത്തിയ തുറമുഖമന്ത്രിയോട് വി.കെ.സി മമ്മദ് കോയ എം.എല്‍.എയും കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും, പോര്‍ട്ട് കമ്മിറ്റി അംഗം മുന്‍ഷിദ് അലിയും വിഷയം ചര്‍ച്ച ചെയ്തിരുന്നു.
പുതിയ ഉത്തരവിനെ ഷിപ്പിങ് കമ്പനികളും വ്യവസായികളും ചേംബറുകളും സ്വാഗതം ചെയ്തു. ഇത് ബേപ്പൂരില്‍ ക്രൂ ചെയിഞ്ച് എളുപ്പമാക്കുമെന്ന് മാരിടൈം ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവര്‍ അറിയിച്ചു.
തങ്ങളുടെ അടുത്ത ക്രൂ ചെയിഞ്ചിനുള്ള കപ്പല്‍ ബേപ്പൂരില്‍ കൊണ്ടുവരുമെന്ന് എസ്.എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ സി.ഇ.ഒ മഹാദേവന്‍ അറിയിച്ചതായി കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടനും പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ സി.ടി മുന്‍ഷിദ് അലിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മേഘാലയിൽ അനധികൃത കാൽക്കരി ഖനിയിൽ സ്ഫോടനം; 18 തൊഴിലാളികൾ കൊല്ലപ്പെട്ടു

National
  •  a day ago
No Image

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ഭാര്യയും മൂന്ന് മക്കളും ചികിത്സയിൽ

Kerala
  •  a day ago
No Image

'ദൃഢനിശ്ചയത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റം കാണിക്കുന്നതിൽ മേയർ വി.വി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകയാക്കണം' വൈറൽ കുറിപ്പ്

Kerala
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ജാമ്യത്തിലിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  a day ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  a day ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  a day ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  a day ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  a day ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  a day ago