HOME
DETAILS

ശബ്ദം സ്വപ്നയുടേത് ജയിലില്‍ റെക്കോഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി

  
backup
November 20, 2020 | 1:31 AM

%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിങ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി. ശബ്ദം റെക്കോഡ് ചെയ്ത സ്ഥലം, തിയതി, വ്യക്തി എന്നിവരെ കണ്ടെത്തണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍ സ്വപ്ന ശബ്ദം തന്റേതാണെന്നു സമ്മതിച്ചതിനാല്‍ കേസ് എടുക്കാനാവില്ലെന്നാണ് പൊലിസ് പറയുന്നത്. കത്തില്‍ നിയമോപദേശം തേടിയേക്കും. കസ്റ്റഡിയിലിരിക്കുമ്പോള്‍ ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ നിഗമനം. ശബ്ദരേഖ സ്വപ്നയുടേതു തന്നെയാണെന്നും ജയിലില്‍ വച്ചല്ല റെക്കോഡ് ചെയ്തതെന്നും പുറത്ത് തെളിവെടുപ്പിനു പോയപ്പോള്‍ റെക്കോഡ് ചെയ്തതാവാമെന്നും ജയില്‍ ഡി.ഐ.ജി അജയകുമാര്‍ പറഞ്ഞു.

സ്വപ്ന പറഞ്ഞത്

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം വഴി പുറത്തുവന്നത്. ശിവശങ്കറിനൊപ്പം താന്‍ യു.എ.ഇയില്‍ പോയത് മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ചര്‍ച്ചയ്ക്കാണെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നും പറഞ്ഞതായും ശബ്ദ സന്ദേശത്തിലുണ്ട്.

എവിടെ വച്ചു
പറഞ്ഞു ?

അട്ടക്കുളങ്ങര സബ് ജയിലില്‍ വച്ചാണ് സ്വപ്ന ശബ്ദം റെക്കോഡ് ചെയ്തു പുറത്തു വിട്ടതെന്ന സംശയത്തെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി ഇന്നലെ രാവിലെ അന്വേഷണം നടത്തിയിരുന്നു. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ അട്ടക്കുളങ്ങര ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ജയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി സംസ്ഥാന പൊലിസ് മേധാവിക്കു കത്തു നല്‍കിയത്.

ഓര്‍മയില്ലെന്ന്
സ്വപ്ന
ശബ്ദം തന്റേതാണെങ്കിലും അതെപ്പോള്‍ സംസാരിച്ചതാണെന്ന് ഓര്‍മയില്ല എന്നാണ് ജയില്‍ വകുപ്പ് ഡി.ഐ.ജിയോട് സ്വപ്ന പറഞ്ഞത്. ഒക്ടോബര്‍ 14നാണ് താന്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താന്‍ ഭര്‍ത്താവിനേയും മക്കളേയും അമ്മയേയും കണ്ടതുമെന്നും സ്വപ്ന പറയുന്നു.

അന്വേഷണം
തകൃതി

സംഭവത്തില്‍ സൈബര്‍ സെല്ലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരിലേക്കു നീങ്ങുന്ന സ്വര്‍ണക്കടത്തു കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോഡ് ചെയ്തതെന്നാണ് ഇ.ഡിയുടെ സംശയം. മൊഴിയെടുത്തതെന്നു സന്ദേശത്തില്‍ പറയുന്ന തിയതികളില്‍ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പങ്കിനെകുറിച്ച് സ്വപ്ന വെളിപ്പെടുത്തിയതും പത്താം തിയതിയാണെന്നാണ് ഇ.ഡി വാദം. അതിനിടെ ഇന്നലെ കസ്റ്റംസ് സ്വപ്നയെ ജയിലിലെത്തി അഞ്ചു മണിക്കുറോളം ചോദ്യം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  an hour ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  2 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  2 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  2 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  3 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 hours ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 hours ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 hours ago