HOME
DETAILS

ശബ്ദം സ്വപ്നയുടേത് ജയിലില്‍ റെക്കോഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി

  
backup
November 20, 2020 | 1:31 AM

%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന് പ്രതി സ്വപ്ന സുരേഷിന്റേതായി പുറത്തുവന്ന ശബ്ദസന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിങ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്തു നല്‍കി. ശബ്ദം റെക്കോഡ് ചെയ്ത സ്ഥലം, തിയതി, വ്യക്തി എന്നിവരെ കണ്ടെത്തണമെന്നാണ് കത്തിലെ ആവശ്യം. എന്നാല്‍ സ്വപ്ന ശബ്ദം തന്റേതാണെന്നു സമ്മതിച്ചതിനാല്‍ കേസ് എടുക്കാനാവില്ലെന്നാണ് പൊലിസ് പറയുന്നത്. കത്തില്‍ നിയമോപദേശം തേടിയേക്കും. കസ്റ്റഡിയിലിരിക്കുമ്പോള്‍ ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ നിഗമനം. ശബ്ദരേഖ സ്വപ്നയുടേതു തന്നെയാണെന്നും ജയിലില്‍ വച്ചല്ല റെക്കോഡ് ചെയ്തതെന്നും പുറത്ത് തെളിവെടുപ്പിനു പോയപ്പോള്‍ റെക്കോഡ് ചെയ്തതാവാമെന്നും ജയില്‍ ഡി.ഐ.ജി അജയകുമാര്‍ പറഞ്ഞു.

സ്വപ്ന പറഞ്ഞത്

മുഖ്യമന്ത്രി പിണറായി വിജയനെതിരേ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം വഴി പുറത്തുവന്നത്. ശിവശങ്കറിനൊപ്പം താന്‍ യു.എ.ഇയില്‍ പോയത് മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ചര്‍ച്ചയ്ക്കാണെന്നും അത് ഏറ്റുപറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്നും പറഞ്ഞതായും ശബ്ദ സന്ദേശത്തിലുണ്ട്.

എവിടെ വച്ചു
പറഞ്ഞു ?

അട്ടക്കുളങ്ങര സബ് ജയിലില്‍ വച്ചാണ് സ്വപ്ന ശബ്ദം റെക്കോഡ് ചെയ്തു പുറത്തു വിട്ടതെന്ന സംശയത്തെ തുടര്‍ന്ന് ജയില്‍ ഡി.ജി.പി ഇന്നലെ രാവിലെ അന്വേഷണം നടത്തിയിരുന്നു. ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ അട്ടക്കുളങ്ങര ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ജയില്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ ഡി.ജി.പി സംസ്ഥാന പൊലിസ് മേധാവിക്കു കത്തു നല്‍കിയത്.

ഓര്‍മയില്ലെന്ന്
സ്വപ്ന
ശബ്ദം തന്റേതാണെങ്കിലും അതെപ്പോള്‍ സംസാരിച്ചതാണെന്ന് ഓര്‍മയില്ല എന്നാണ് ജയില്‍ വകുപ്പ് ഡി.ഐ.ജിയോട് സ്വപ്ന പറഞ്ഞത്. ഒക്ടോബര്‍ 14നാണ് താന്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഒരു തവണ കസ്റ്റംസ് സാന്നിധ്യത്തില്‍ അമ്മയുമായി ഫോണില്‍ സംസാരിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് താന്‍ ഭര്‍ത്താവിനേയും മക്കളേയും അമ്മയേയും കണ്ടതുമെന്നും സ്വപ്ന പറയുന്നു.

അന്വേഷണം
തകൃതി

സംഭവത്തില്‍ സൈബര്‍ സെല്ലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരിലേക്കു നീങ്ങുന്ന സ്വര്‍ണക്കടത്തു കേസ് അന്വേഷണം വഴി തെറ്റിക്കാന്‍ ബോധപൂര്‍വം റെക്കോഡ് ചെയ്തതെന്നാണ് ഇ.ഡിയുടെ സംശയം. മൊഴിയെടുത്തതെന്നു സന്ദേശത്തില്‍ പറയുന്ന തിയതികളില്‍ വ്യത്യാസമുണ്ട്. ആറിന് മൊഴിയെടുത്തെന്നാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ സ്വപ്നയുടെ മൊഴിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചിലരുടെ പങ്കിനെകുറിച്ച് സ്വപ്ന വെളിപ്പെടുത്തിയതും പത്താം തിയതിയാണെന്നാണ് ഇ.ഡി വാദം. അതിനിടെ ഇന്നലെ കസ്റ്റംസ് സ്വപ്നയെ ജയിലിലെത്തി അഞ്ചു മണിക്കുറോളം ചോദ്യം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  a month ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  a month ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  a month ago
No Image

ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ

International
  •  a month ago
No Image

സീ ന്യൂസിന് വീണ്ടും പിഴ; മുസ്ലിംകൾക്കെതിരായ വ്യാജവാർത്തയ്ക്കും ട്രാൻസ്‌ജെൻഡർ അധിക്ഷേപത്തിനും നടപടി

latest
  •  a month ago
No Image

ഗസ്സയ്ക്കിത് പ്രത്യാശയുടെ റമദാൻ

International
  •  a month ago
No Image

ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശം: 85 രാജ്യങ്ങൾ അപലപിച്ചപ്പോഴും മൗനം പാലിച്ച് ഇന്ത്യ

International
  •  a month ago
No Image

ഇന്നുമുതൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രം; സമരം ശക്തമാക്കി മെഡിക്കൽ കോളേജ് ഡോക്ടർമാർ

Kerala
  •  a month ago
No Image

ക്യാപ്റ്റൻ വീണ്ടും വരുന്നു; രണ്ടു ടേം വ്യവസ്ഥയിൽ ഇളവ്, ധർമ്മടത്ത് പിണറായി സജീവം

Kerala
  •  a month ago
No Image

ആധാർ കുരുക്ക് അഴിഞ്ഞു; സ്‌കൂളുകളിൽ തസ്തിക പുനർനിർണയിക്കാൻ സർക്കാർ ഉത്തരവ്

Kerala
  •  a month ago