HOME
DETAILS

സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ മലക്കം മറിഞ്ഞ് ജയില്‍ വകുപ്പ്: വെട്ടിലായി ഇ.ഡി.

  
backup
November 20, 2020 | 4:18 AM

swapna-voice-issue-report-jail-department123

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വെട്ടിലായത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ നിര്‍ണായക മൊഴിയുണ്ടെന്നായിരുന്നു കോടതിയെ ഇ.ഡി അറിയിച്ചിരുന്നത്.
ശബ്ദസന്ദേശം പുറത്തായതോടെ സി.പി.എമ്മിന്റെ ആരോപണം ശരിയാണെന്നാണ് വ്യക്തമായത്. ഇ.ഡിയുടെ വാദം പൊളിയുകയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി കൊടുത്ത റിപ്പോര്‍ട്ടില്‍ കോടതിയും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
അതിന് പിന്നാലെ വന്ന ശബ്ദരേഖ സര്‍ക്കാര്‍ ഇ.ഡിക്കെതിരെ ആയുധമാക്കുമ്പോള്‍ ശബ്ദസന്ദേശ ചോര്‍ച്ച സര്‍ക്കാറിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷം.
അതേ സമയം ഇന്നലെ മാധ്യമങ്ങളോട് പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച ജയില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ശബ്ദം സ്വപ്‌നയുടേതുതന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്.

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളതെന്നും ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒരേ സമയം ജയില്‍ വകുപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ശബ്ദ സന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പൊലിസ് എ.ജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. അത് ഇന്ന് ലഭിക്കും. ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നതില്‍ പൊലിസില്‍ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി.

ശബ്ദസന്ദേശം പുറത്തുവന്നതില്‍ അടിമുടി ദുരൂഹതയുണ്ട്. ജയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ വെട്ടിലായ ജയില്‍വകുപ്പ് പൊലിസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാന് സമീപം അറബിക്കടലിൽ 4.9 തീവ്രതയുള്ള ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

oman
  •  3 days ago
No Image

നമ്പർ പ്ലേറ്റ് നീക്കി 230 കിലോമീറ്ററിലേറെ വേഗത്തിൽ കാർ ഓടിച്ചു; ദുബൈയിൽ ഡ്രൈവർക്ക് 13 ലക്ഷം രൂപ പിഴ

uae
  •  3 days ago
No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago