HOME
DETAILS

സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ മലക്കം മറിഞ്ഞ് ജയില്‍ വകുപ്പ്: വെട്ടിലായി ഇ.ഡി.

  
Web Desk
November 20 2020 | 04:11 AM

swapna-voice-issue-report-jail-department123

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വെട്ടിലായത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ നിര്‍ണായക മൊഴിയുണ്ടെന്നായിരുന്നു കോടതിയെ ഇ.ഡി അറിയിച്ചിരുന്നത്.
ശബ്ദസന്ദേശം പുറത്തായതോടെ സി.പി.എമ്മിന്റെ ആരോപണം ശരിയാണെന്നാണ് വ്യക്തമായത്. ഇ.ഡിയുടെ വാദം പൊളിയുകയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി കൊടുത്ത റിപ്പോര്‍ട്ടില്‍ കോടതിയും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
അതിന് പിന്നാലെ വന്ന ശബ്ദരേഖ സര്‍ക്കാര്‍ ഇ.ഡിക്കെതിരെ ആയുധമാക്കുമ്പോള്‍ ശബ്ദസന്ദേശ ചോര്‍ച്ച സര്‍ക്കാറിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷം.
അതേ സമയം ഇന്നലെ മാധ്യമങ്ങളോട് പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച ജയില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ശബ്ദം സ്വപ്‌നയുടേതുതന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്.

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളതെന്നും ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒരേ സമയം ജയില്‍ വകുപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ശബ്ദ സന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പൊലിസ് എ.ജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. അത് ഇന്ന് ലഭിക്കും. ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നതില്‍ പൊലിസില്‍ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി.

ശബ്ദസന്ദേശം പുറത്തുവന്നതില്‍ അടിമുടി ദുരൂഹതയുണ്ട്. ജയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ വെട്ടിലായ ജയില്‍വകുപ്പ് പൊലിസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  12 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  13 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  13 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  13 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  14 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  14 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  14 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  15 hours ago