HOME
DETAILS

സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ മലക്കം മറിഞ്ഞ് ജയില്‍ വകുപ്പ്: വെട്ടിലായി ഇ.ഡി.

  
backup
November 20, 2020 | 4:18 AM

swapna-voice-issue-report-jail-department123

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വെട്ടിലായത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ നിര്‍ണായക മൊഴിയുണ്ടെന്നായിരുന്നു കോടതിയെ ഇ.ഡി അറിയിച്ചിരുന്നത്.
ശബ്ദസന്ദേശം പുറത്തായതോടെ സി.പി.എമ്മിന്റെ ആരോപണം ശരിയാണെന്നാണ് വ്യക്തമായത്. ഇ.ഡിയുടെ വാദം പൊളിയുകയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി കൊടുത്ത റിപ്പോര്‍ട്ടില്‍ കോടതിയും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
അതിന് പിന്നാലെ വന്ന ശബ്ദരേഖ സര്‍ക്കാര്‍ ഇ.ഡിക്കെതിരെ ആയുധമാക്കുമ്പോള്‍ ശബ്ദസന്ദേശ ചോര്‍ച്ച സര്‍ക്കാറിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷം.
അതേ സമയം ഇന്നലെ മാധ്യമങ്ങളോട് പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച ജയില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ശബ്ദം സ്വപ്‌നയുടേതുതന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്.

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളതെന്നും ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒരേ സമയം ജയില്‍ വകുപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ശബ്ദ സന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പൊലിസ് എ.ജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. അത് ഇന്ന് ലഭിക്കും. ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നതില്‍ പൊലിസില്‍ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി.

ശബ്ദസന്ദേശം പുറത്തുവന്നതില്‍ അടിമുടി ദുരൂഹതയുണ്ട്. ജയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ വെട്ടിലായ ജയില്‍വകുപ്പ് പൊലിസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  6 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  6 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  6 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  6 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  6 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  6 days ago
No Image

യുഎഇ-സഊദി സംയുക്ത ഓപ്പറേഷൻ; 2.6 ലക്ഷത്തിലധികം ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

uae
  •  6 days ago
No Image

പൊലിസിന് ഹെലികോപ്റ്റർ: കരാർ നീട്ടാൻ സർക്കാരിന് ശുപാർശ നൽകി ഡിജിപി; പ്രതിമാസ വാടക 80 ലക്ഷം രൂപ

Kerala
  •  6 days ago
No Image

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം: എട്ട് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

National
  •  6 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ദുബൈയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

uae
  •  6 days ago