HOME
DETAILS

സ്വപ്‌നയുടെ ശബ്ദസന്ദേശത്തില്‍ മലക്കം മറിഞ്ഞ് ജയില്‍ വകുപ്പ്: വെട്ടിലായി ഇ.ഡി.

  
backup
November 20, 2020 | 4:18 AM

swapna-voice-issue-report-jail-department123

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ വെട്ടിലായത് കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ.ഡി. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന സ്വപ്നയുടെ നിര്‍ണായക മൊഴിയുണ്ടെന്നായിരുന്നു കോടതിയെ ഇ.ഡി അറിയിച്ചിരുന്നത്.
ശബ്ദസന്ദേശം പുറത്തായതോടെ സി.പി.എമ്മിന്റെ ആരോപണം ശരിയാണെന്നാണ് വ്യക്തമായത്. ഇ.ഡിയുടെ വാദം പൊളിയുകയാണ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇ.ഡി കൊടുത്ത റിപ്പോര്‍ട്ടില്‍ കോടതിയും സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
അതിന് പിന്നാലെ വന്ന ശബ്ദരേഖ സര്‍ക്കാര്‍ ഇ.ഡിക്കെതിരെ ആയുധമാക്കുമ്പോള്‍ ശബ്ദസന്ദേശ ചോര്‍ച്ച സര്‍ക്കാറിനെതിരെ തിരിക്കുകയാണ് പ്രതിപക്ഷം.
അതേ സമയം ഇന്നലെ മാധ്യമങ്ങളോട് പുറത്തുവന്ന ശബ്ദ സന്ദേശം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച ജയില്‍ ഡി.ഐ.ജി ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ശബ്ദം സ്വപ്‌നയുടേതുതന്നെയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്.

ശബ്ദത്തിന് സാമ്യമുണ്ട്. പക്ഷെ തന്റേത് ആണെന്ന് ഉറപ്പില്ലെന്ന മൊഴിയാണ് സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടുള്ളതെന്നും ഈ ശബ്ദസന്ദേശം അട്ടക്കുളങ്ങര വനിത ജയിലില്‍നിന്ന് റെക്കോഡ് ചെയ്തത് അല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒരേ സമയം ജയില്‍ വകുപ്പിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ശബ്ദ സന്ദേശം പുറത്തുവന്നതില്‍ കേസെടുത്ത് അന്വേഷണം നടത്തണമോ എന്ന കാര്യത്തില്‍ പൊലിസ് എ.ജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. അത് ഇന്ന് ലഭിക്കും. ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നതില്‍ പൊലിസില്‍ ആശയക്കുഴപ്പമാണ്. അതേസമയം സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇ.ഡി.

ശബ്ദസന്ദേശം പുറത്തുവന്നതില്‍ അടിമുടി ദുരൂഹതയുണ്ട്. ജയില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ വെട്ടിലായ ജയില്‍വകുപ്പ് പൊലിസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
പക്ഷെ ശബ്ദം തന്റേതെന്ന് സ്വപ്ന സമ്മതിച്ചതോടെ എങ്ങനെ കേസെടുത്ത് അന്വേഷിക്കുമെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് എ.ജിയുടെ നിയമോപദേശം തേടിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  7 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  7 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  7 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  7 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  7 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  7 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  7 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  8 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  8 days ago