HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്തത് റാവു സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ബി.ജെ.പി നേതാവ്

  
backup
May 22, 2017 | 1:58 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹ റാവുവിന്റെ പങ്ക് വ്യക്തമാക്കി ബി.ജെ.പി നേതാവ്. പള്ളി തകര്‍ത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.പിയുമായ രാംവിലാസ് വേദാന്തി പറയുന്നത്.
പള്ളി തകര്‍ക്കുന്നത് തടയാന്‍ സൈന്യത്തെ അയക്കരുതെന്ന ആര്‍.എസ്.എസ് അഭ്യര്‍ഥന നരസിംഹറാവു അംഗീകരിച്ചതുകൊണ്ടാണ് തടസമില്ലാതെ പള്ളി തകര്‍ക്കാന്‍ സാധിച്ചതെന്ന് വേദാന്തി പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് പള്ളി തകര്‍ത്തത്. ഇതിന്റെ തലേദിവസം രാത്രി നരസിംഹറാവു തന്നെ വിളിച്ച് എന്താണ് നാളെ സംഭവിക്കുകയെന്നു ചോദിച്ചു.
പള്ളി പൊളിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് കര്‍സേവകര്‍ പിറകോട്ട് പോകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. അപ്പോള്‍ എന്തെങ്കിലും സഹായം വേണമോയെന്നു റാവു തന്നോടു തിരിച്ചുചോദിച്ചു.
കര്‍സേവകരെ തടയാന്‍ സൈന്യത്തെ അയയ്ക്കരുതെന്നും തങ്ങള്‍ പള്ളി തകര്‍ത്തോളാമെന്നും താന്‍ മറുപടി നല്‍കിയെന്നും അതിനു പ്രധാനമന്ത്രി സമ്മതംമൂളിയെന്നുമാണ് വേദാന്തി പറയുന്നത്.
പള്ളിതകര്‍ത്തു തുടങ്ങിയ ശേഷമാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്.
പൊളിക്കരുതെന്നും പള്ളിയുടെ മുകളില്‍ നിന്നു താഴെയിറങ്ങണമെന്നും അവര്‍ കര്‍സേവകരോട് ആവശ്യപ്പെട്ടതായി വേദാന്തി അവകാശപ്പെട്ടു. പള്ളി പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അത് നിര്‍മിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് പൊളിച്ചേമതിയാവൂഎന്ന നിലപാടായിരുന്നു കര്‍സേവകര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് വേദാന്തിയടക്കമുള്ള അഞ്ചുപേര്‍ ജാമ്യത്തിലിറങ്ങിയത്. വേദാന്തിയെക്കൂടാതെ വി.എച്ച്.പി നേതാവ് ചമ്പാത്ത് റായി, മഹന്ദ് നൃത്യഗോപാല്‍ ദാസ്, ബി.എല്‍ ശര്‍മ്മ, ധര്‍മ്മദാസ് എന്നിവരോടും ലഖ്‌നൗ കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഇന്ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  7 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  7 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  7 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  7 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  7 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  7 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  7 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  7 days ago