HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്തത് റാവു സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ബി.ജെ.പി നേതാവ്

  
backup
May 22, 2017 | 1:58 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹ റാവുവിന്റെ പങ്ക് വ്യക്തമാക്കി ബി.ജെ.പി നേതാവ്. പള്ളി തകര്‍ത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.പിയുമായ രാംവിലാസ് വേദാന്തി പറയുന്നത്.
പള്ളി തകര്‍ക്കുന്നത് തടയാന്‍ സൈന്യത്തെ അയക്കരുതെന്ന ആര്‍.എസ്.എസ് അഭ്യര്‍ഥന നരസിംഹറാവു അംഗീകരിച്ചതുകൊണ്ടാണ് തടസമില്ലാതെ പള്ളി തകര്‍ക്കാന്‍ സാധിച്ചതെന്ന് വേദാന്തി പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് പള്ളി തകര്‍ത്തത്. ഇതിന്റെ തലേദിവസം രാത്രി നരസിംഹറാവു തന്നെ വിളിച്ച് എന്താണ് നാളെ സംഭവിക്കുകയെന്നു ചോദിച്ചു.
പള്ളി പൊളിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് കര്‍സേവകര്‍ പിറകോട്ട് പോകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. അപ്പോള്‍ എന്തെങ്കിലും സഹായം വേണമോയെന്നു റാവു തന്നോടു തിരിച്ചുചോദിച്ചു.
കര്‍സേവകരെ തടയാന്‍ സൈന്യത്തെ അയയ്ക്കരുതെന്നും തങ്ങള്‍ പള്ളി തകര്‍ത്തോളാമെന്നും താന്‍ മറുപടി നല്‍കിയെന്നും അതിനു പ്രധാനമന്ത്രി സമ്മതംമൂളിയെന്നുമാണ് വേദാന്തി പറയുന്നത്.
പള്ളിതകര്‍ത്തു തുടങ്ങിയ ശേഷമാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്.
പൊളിക്കരുതെന്നും പള്ളിയുടെ മുകളില്‍ നിന്നു താഴെയിറങ്ങണമെന്നും അവര്‍ കര്‍സേവകരോട് ആവശ്യപ്പെട്ടതായി വേദാന്തി അവകാശപ്പെട്ടു. പള്ളി പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അത് നിര്‍മിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് പൊളിച്ചേമതിയാവൂഎന്ന നിലപാടായിരുന്നു കര്‍സേവകര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് വേദാന്തിയടക്കമുള്ള അഞ്ചുപേര്‍ ജാമ്യത്തിലിറങ്ങിയത്. വേദാന്തിയെക്കൂടാതെ വി.എച്ച്.പി നേതാവ് ചമ്പാത്ത് റായി, മഹന്ദ് നൃത്യഗോപാല്‍ ദാസ്, ബി.എല്‍ ശര്‍മ്മ, ധര്‍മ്മദാസ് എന്നിവരോടും ലഖ്‌നൗ കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഇന്ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  14 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  14 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  14 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  14 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  14 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  14 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  14 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  14 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  14 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  14 days ago