HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്തത് റാവു സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ബി.ജെ.പി നേതാവ്

  
Web Desk
May 22 2017 | 01:05 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹ റാവുവിന്റെ പങ്ക് വ്യക്തമാക്കി ബി.ജെ.പി നേതാവ്. പള്ളി തകര്‍ത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.പിയുമായ രാംവിലാസ് വേദാന്തി പറയുന്നത്.
പള്ളി തകര്‍ക്കുന്നത് തടയാന്‍ സൈന്യത്തെ അയക്കരുതെന്ന ആര്‍.എസ്.എസ് അഭ്യര്‍ഥന നരസിംഹറാവു അംഗീകരിച്ചതുകൊണ്ടാണ് തടസമില്ലാതെ പള്ളി തകര്‍ക്കാന്‍ സാധിച്ചതെന്ന് വേദാന്തി പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് പള്ളി തകര്‍ത്തത്. ഇതിന്റെ തലേദിവസം രാത്രി നരസിംഹറാവു തന്നെ വിളിച്ച് എന്താണ് നാളെ സംഭവിക്കുകയെന്നു ചോദിച്ചു.
പള്ളി പൊളിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് കര്‍സേവകര്‍ പിറകോട്ട് പോകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. അപ്പോള്‍ എന്തെങ്കിലും സഹായം വേണമോയെന്നു റാവു തന്നോടു തിരിച്ചുചോദിച്ചു.
കര്‍സേവകരെ തടയാന്‍ സൈന്യത്തെ അയയ്ക്കരുതെന്നും തങ്ങള്‍ പള്ളി തകര്‍ത്തോളാമെന്നും താന്‍ മറുപടി നല്‍കിയെന്നും അതിനു പ്രധാനമന്ത്രി സമ്മതംമൂളിയെന്നുമാണ് വേദാന്തി പറയുന്നത്.
പള്ളിതകര്‍ത്തു തുടങ്ങിയ ശേഷമാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്.
പൊളിക്കരുതെന്നും പള്ളിയുടെ മുകളില്‍ നിന്നു താഴെയിറങ്ങണമെന്നും അവര്‍ കര്‍സേവകരോട് ആവശ്യപ്പെട്ടതായി വേദാന്തി അവകാശപ്പെട്ടു. പള്ളി പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അത് നിര്‍മിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് പൊളിച്ചേമതിയാവൂഎന്ന നിലപാടായിരുന്നു കര്‍സേവകര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് വേദാന്തിയടക്കമുള്ള അഞ്ചുപേര്‍ ജാമ്യത്തിലിറങ്ങിയത്. വേദാന്തിയെക്കൂടാതെ വി.എച്ച്.പി നേതാവ് ചമ്പാത്ത് റായി, മഹന്ദ് നൃത്യഗോപാല്‍ ദാസ്, ബി.എല്‍ ശര്‍മ്മ, ധര്‍മ്മദാസ് എന്നിവരോടും ലഖ്‌നൗ കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഇന്ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  5 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  19 minutes ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  7 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  9 hours ago