HOME
DETAILS

ബാബരി മസ്ജിദ് തകര്‍ത്തത് റാവു സര്‍ക്കാരിന്റെ പിന്തുണയോടെയെന്ന് ബി.ജെ.പി നേതാവ്

  
backup
May 22, 2017 | 1:58 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d


ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നരസിംഹ റാവുവിന്റെ പങ്ക് വ്യക്തമാക്കി ബി.ജെ.പി നേതാവ്. പള്ളി തകര്‍ത്തത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന റാവുവിന്റെ സഹായത്തോടെയായിരുന്നുവെന്നാണ് കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.പിയുമായ രാംവിലാസ് വേദാന്തി പറയുന്നത്.
പള്ളി തകര്‍ക്കുന്നത് തടയാന്‍ സൈന്യത്തെ അയക്കരുതെന്ന ആര്‍.എസ്.എസ് അഭ്യര്‍ഥന നരസിംഹറാവു അംഗീകരിച്ചതുകൊണ്ടാണ് തടസമില്ലാതെ പള്ളി തകര്‍ക്കാന്‍ സാധിച്ചതെന്ന് വേദാന്തി പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് പള്ളി തകര്‍ത്തത്. ഇതിന്റെ തലേദിവസം രാത്രി നരസിംഹറാവു തന്നെ വിളിച്ച് എന്താണ് നാളെ സംഭവിക്കുകയെന്നു ചോദിച്ചു.
പള്ളി പൊളിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് കര്‍സേവകര്‍ പിറകോട്ട് പോകില്ലെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. അപ്പോള്‍ എന്തെങ്കിലും സഹായം വേണമോയെന്നു റാവു തന്നോടു തിരിച്ചുചോദിച്ചു.
കര്‍സേവകരെ തടയാന്‍ സൈന്യത്തെ അയയ്ക്കരുതെന്നും തങ്ങള്‍ പള്ളി തകര്‍ത്തോളാമെന്നും താന്‍ മറുപടി നല്‍കിയെന്നും അതിനു പ്രധാനമന്ത്രി സമ്മതംമൂളിയെന്നുമാണ് വേദാന്തി പറയുന്നത്.
പള്ളിതകര്‍ത്തു തുടങ്ങിയ ശേഷമാണ് ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവര്‍ സ്ഥലത്തെത്തിയത്.
പൊളിക്കരുതെന്നും പള്ളിയുടെ മുകളില്‍ നിന്നു താഴെയിറങ്ങണമെന്നും അവര്‍ കര്‍സേവകരോട് ആവശ്യപ്പെട്ടതായി വേദാന്തി അവകാശപ്പെട്ടു. പള്ളി പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അത് നിര്‍മിക്കാന്‍ സാധ്യമല്ലെന്നും അതുകൊണ്ട് പൊളിച്ചേമതിയാവൂഎന്ന നിലപാടായിരുന്നു കര്‍സേവകര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് വേദാന്തിയടക്കമുള്ള അഞ്ചുപേര്‍ ജാമ്യത്തിലിറങ്ങിയത്. വേദാന്തിയെക്കൂടാതെ വി.എച്ച്.പി നേതാവ് ചമ്പാത്ത് റായി, മഹന്ദ് നൃത്യഗോപാല്‍ ദാസ്, ബി.എല്‍ ശര്‍മ്മ, ധര്‍മ്മദാസ് എന്നിവരോടും ലഖ്‌നൗ കോടതിയില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസില്‍ വിചാരണ ഇന്ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാര്‍ അപകടത്തില്‍ പെട്ട വിമാനം 2023ലും തകര്‍ന്നു വീണു- റിപ്പോര്‍ട്ട്

National
  •  a day ago
No Image

ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ടു, പൊട്ടിത്തെറി, വിമാനം രണ്ടായി പിളര്‍ന്നു..കത്തിയമര്‍ന്നു

National
  •  a day ago
No Image

അതിവേഗം റൂട്ട്; 20ാം സെഞ്ച്വറിയിൽ വീണത് സച്ചിനടക്കമുള്ള ഇതിഹാസങ്ങൾ

Cricket
  •  a day ago
No Image

മദ്യപിച്ച് മൂന്നു വാഹനത്തിലേക്ക് ആഡംബര കാര്‍ ഇടിച്ചുകയറ്റി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍

Kerala
  •  a day ago
No Image

എ.ഐ ഉസ്താദ് മുതല്‍ സമ്പൂര്‍ണ ഇസ്ലാമിക പഠനരീതി വരെ; 5.5 ഏക്കര്‍ ഭൂമിയില്‍ 10 പവലിയന്‍; കുനിയയില്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര എക്‌സ്‌പോയുടെ വിശദാംശങ്ങള്‍ | Samastha Centenary International Expo

samastha-centenary
  •  a day ago
No Image

സഞ്ജയ് ഗാന്ധി മുതല്‍ അജിത് പവാര്‍ വരെ; ആകാശ ദുരന്തത്തില്‍ മരിച്ച രാഷ്ട്രീയ പ്രമുഖര്‍

National
  •  a day ago
No Image

ശരദ് പവാറിന്റെ പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ 'ദാദ' അജിത് പവാര്‍

National
  •  a day ago
No Image

അവനെ പോലെ സഞ്ജുവും ശക്തമായി തിരിച്ചുവരും: പിന്തുണയുമായി കൈഫ്

Cricket
  •  a day ago
No Image

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Kerala
  •  a day ago
No Image

വി ശിവന്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു; പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടിസ്

Kerala
  •  a day ago