HOME
DETAILS

നടപടി വേണം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും മുന്‍പ്..!

  
backup
September 27, 2018 | 2:10 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

പേരാവൂര്‍: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്നത്. റെയില്‍വേലി മൂന്നുകിലോമീറ്ററോളം നീളത്തില്‍ തകര്‍ന്നപ്പോള്‍ ആനമതില്‍ 500 മീറ്ററോളമാണ് നശിച്ചത്. സോളാര്‍വേലിയും നാലുകിലോമീറ്ററോളം തകര്‍ന്നിട്ടുണ്ട്.
തകര്‍ന്ന പ്രതിരോധ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഫണ്ടില്ലാതെ നട്ടംതിരിയുകയാണ് വനംവകുപ്പ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. നബാര്‍ഡ് സഹായത്തോടെയാണ് വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനം ഒരുക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയുള്ള നഷ്ടപരിഹാരം വനംവകുപ്പിന് ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ആശങ്കയിലാണ് വകുപ്പ്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധനാനം പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്.
ഫാമില്‍ പ്രവേശിച്ച കാട്ടനക്കൂട്ടത്തെ കഴിഞ്ഞ ദിവസം ഫാം സെക്യൂരിറ്റി ജീവനക്കാരും വനംവകുപ്പിലെ വാച്ചര്‍മാരും ചേര്‍ന്ന് വനത്തിനുള്ളിലേക്ക് തുരത്തിയിരുന്നു. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ തകര്‍ന്ന ആനമതില്‍ വഴി ആനകള്‍ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രാത്രിയില്‍ തടികള്‍ കൂട്ടി തീയിടുകയാണ് സമീപവാസികള്‍.
വന്യജീവികളെ ഭയന്ന് ജീവിതം ആറളം ഫാം ആദിവാസി പുനരധിവാസമേഖല, കൊട്ടിയൂര്‍, കേളകം, ശാന്തിഗിരി, വിയറ്റ്‌നാം, ആറളം എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  13 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  13 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  13 days ago
No Image

കൊച്ചി - ലക്ഷദ്വീപ് യാത്ര ഇനി വേഗത്തില്‍; സീപ്ലെയ്ന്‍ പരീക്ഷണപ്പറക്കല്‍ ആരംഭിക്കുന്നു

Kerala
  •  13 days ago
No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  13 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  13 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  13 days ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  13 days ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  13 days ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  13 days ago