HOME
DETAILS

നടപടി വേണം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും മുന്‍പ്..!

  
backup
September 27, 2018 | 2:10 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

പേരാവൂര്‍: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്നത്. റെയില്‍വേലി മൂന്നുകിലോമീറ്ററോളം നീളത്തില്‍ തകര്‍ന്നപ്പോള്‍ ആനമതില്‍ 500 മീറ്ററോളമാണ് നശിച്ചത്. സോളാര്‍വേലിയും നാലുകിലോമീറ്ററോളം തകര്‍ന്നിട്ടുണ്ട്.
തകര്‍ന്ന പ്രതിരോധ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഫണ്ടില്ലാതെ നട്ടംതിരിയുകയാണ് വനംവകുപ്പ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. നബാര്‍ഡ് സഹായത്തോടെയാണ് വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനം ഒരുക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയുള്ള നഷ്ടപരിഹാരം വനംവകുപ്പിന് ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ആശങ്കയിലാണ് വകുപ്പ്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധനാനം പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്.
ഫാമില്‍ പ്രവേശിച്ച കാട്ടനക്കൂട്ടത്തെ കഴിഞ്ഞ ദിവസം ഫാം സെക്യൂരിറ്റി ജീവനക്കാരും വനംവകുപ്പിലെ വാച്ചര്‍മാരും ചേര്‍ന്ന് വനത്തിനുള്ളിലേക്ക് തുരത്തിയിരുന്നു. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ തകര്‍ന്ന ആനമതില്‍ വഴി ആനകള്‍ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രാത്രിയില്‍ തടികള്‍ കൂട്ടി തീയിടുകയാണ് സമീപവാസികള്‍.
വന്യജീവികളെ ഭയന്ന് ജീവിതം ആറളം ഫാം ആദിവാസി പുനരധിവാസമേഖല, കൊട്ടിയൂര്‍, കേളകം, ശാന്തിഗിരി, വിയറ്റ്‌നാം, ആറളം എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ഥിയാക്കിയവരും പിന്തുണച്ചവരുമെല്ലാം എവിടെ?; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് ഒരു വോട്ട് മാത്രം

Kerala
  •  17 days ago
No Image

തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു; മലപ്പുറത്ത് ലീഗിന് വന്‍ നേട്ടം -മലബാറില്‍ സിപിഎമ്മിനെ കൈവിട്ടത് മുസ്‌ലിം വോട്ടുകളെന്ന്

Kerala
  •  17 days ago
No Image

യു.എ.ഇയില്‍ മഴയിലോ മൂടല്‍മഞ്ഞിലോ ഫോട്ടോ എടുക്കാന്‍ നില്‍ക്കേണ്ട; 800 ദിര്‍ഹം വരെ പിഴ ലഭിച്ചേക്കും 

Weather
  •  17 days ago
No Image

യു.ഡി.എഫ് വിട്ടവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയം; കേരള കോണ്‍ഗ്രസ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്

Kerala
  •  17 days ago
No Image

പാലക്കാട് കാലിടറി എൽഡിഎഫ്; ഇടത് കോട്ടകളിൽ വിള്ളൽ; യു.ഡി.എഫിന് മിന്നും ജയം

Kerala
  •  17 days ago
No Image

കോഴിക്കോട്; ജില്ലാ പഞ്ചായത്തിൽ ചരിത്രം തിരുത്തിയെഴുതി യു.ഡി.എഫ്; ഗ്രാമപഞ്ചായത്തിലും മുന്നേറ്റം

Kerala
  •  17 days ago
No Image

അധിക്ഷേപ പരാമര്‍ശത്തില്‍ തിരുത്ത് ; 'അങ്ങനെ പറയേണ്ടിയിരുന്നില്ലെന്നും എം.എ ബേബി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എംഎം മണി'

Kerala
  •  17 days ago
No Image

ഇടതിനോട് 'സലാം' പറഞ്ഞ് പെരിന്തൽമണ്ണ; മൂന്നര പതിറ്റാണ്ടിനു ശേഷം നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്

Kerala
  •  17 days ago
No Image

ദീപ്തി, ഷൈനി, മിനിമോൾ ; ആരാകും മേയർ? കൊച്ചിയിൽ സസ്പെൻസ്

Kerala
  •  17 days ago
No Image

എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം

Kerala
  •  17 days ago