HOME
DETAILS

നടപടി വേണം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും മുന്‍പ്..!

  
backup
September 27, 2018 | 2:10 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

പേരാവൂര്‍: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്നത്. റെയില്‍വേലി മൂന്നുകിലോമീറ്ററോളം നീളത്തില്‍ തകര്‍ന്നപ്പോള്‍ ആനമതില്‍ 500 മീറ്ററോളമാണ് നശിച്ചത്. സോളാര്‍വേലിയും നാലുകിലോമീറ്ററോളം തകര്‍ന്നിട്ടുണ്ട്.
തകര്‍ന്ന പ്രതിരോധ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഫണ്ടില്ലാതെ നട്ടംതിരിയുകയാണ് വനംവകുപ്പ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. നബാര്‍ഡ് സഹായത്തോടെയാണ് വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനം ഒരുക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയുള്ള നഷ്ടപരിഹാരം വനംവകുപ്പിന് ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ആശങ്കയിലാണ് വകുപ്പ്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധനാനം പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്.
ഫാമില്‍ പ്രവേശിച്ച കാട്ടനക്കൂട്ടത്തെ കഴിഞ്ഞ ദിവസം ഫാം സെക്യൂരിറ്റി ജീവനക്കാരും വനംവകുപ്പിലെ വാച്ചര്‍മാരും ചേര്‍ന്ന് വനത്തിനുള്ളിലേക്ക് തുരത്തിയിരുന്നു. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ തകര്‍ന്ന ആനമതില്‍ വഴി ആനകള്‍ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രാത്രിയില്‍ തടികള്‍ കൂട്ടി തീയിടുകയാണ് സമീപവാസികള്‍.
വന്യജീവികളെ ഭയന്ന് ജീവിതം ആറളം ഫാം ആദിവാസി പുനരധിവാസമേഖല, കൊട്ടിയൂര്‍, കേളകം, ശാന്തിഗിരി, വിയറ്റ്‌നാം, ആറളം എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതി ഓടി രക്ഷപ്പെട്ടു; ഗുരുതര വീഴ്ച്ച

Kerala
  •  7 days ago
No Image

ദുബൈ റൺ 2025; നഗരത്തിലെ പ്രധാന റോഡുകൾ ഞായറാഴ്ച അടച്ചിടും

uae
  •  7 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗ്; നിയമലംഘകരെ പിടികൂടി അബുദാബി പൊലിസ്

uae
  •  7 days ago
No Image

പാലത്തായി പോക്‌സോ കേസ്; ഇരയെ മാനസികമായി പീഡിപ്പിച്ച കൗണ്‍സിലര്‍ക്കെതിരെ നടപടി

Kerala
  •  7 days ago
No Image

എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു

National
  •  7 days ago
No Image

യുഎഇയിലെ ചില സ്കൂളുകൾക്ക് ശൈത്യകാല അവധിയിൽ കുറവ്; കാരണം ഇത്

uae
  •  7 days ago
No Image

ഭൂമി പണയപ്പെടുത്തി വിവാഹം നടത്തി വരൻ; ചടങ്ങുകൾക്ക് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടി നവവധു

National
  •  7 days ago
No Image

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍ 

National
  •  7 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  7 days ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  7 days ago