HOME
DETAILS

നടപടി വേണം, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങും മുന്‍പ്..!

  
backup
September 27, 2018 | 2:10 AM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

പേരാവൂര്‍: ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയായില്ല. വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങള്‍ തകര്‍ന്നത്. റെയില്‍വേലി മൂന്നുകിലോമീറ്ററോളം നീളത്തില്‍ തകര്‍ന്നപ്പോള്‍ ആനമതില്‍ 500 മീറ്ററോളമാണ് നശിച്ചത്. സോളാര്‍വേലിയും നാലുകിലോമീറ്ററോളം തകര്‍ന്നിട്ടുണ്ട്.
തകര്‍ന്ന പ്രതിരോധ സംവിധാനം പുനഃസ്ഥാപിക്കാന്‍ ഫണ്ടില്ലാതെ നട്ടംതിരിയുകയാണ് വനംവകുപ്പ്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ പ്രവേശിക്കുമെന്ന ഭീതിയും നിലനില്‍ക്കുകയാണ്. നബാര്‍ഡ് സഹായത്തോടെയാണ് വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനം ഒരുക്കിയത്. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയുള്ള നഷ്ടപരിഹാരം വനംവകുപ്പിന് ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ എങ്ങനെ ഫണ്ട് കണ്ടെത്തുമെന്ന ആശങ്കയിലാണ് വകുപ്പ്. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം വനാതിര്‍ത്തിയിലെ പ്രതിരോധ സംവിധനാനം പുനഃസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്ന നിലപാടിലാണ് വനംവകുപ്പ്.
ഫാമില്‍ പ്രവേശിച്ച കാട്ടനക്കൂട്ടത്തെ കഴിഞ്ഞ ദിവസം ഫാം സെക്യൂരിറ്റി ജീവനക്കാരും വനംവകുപ്പിലെ വാച്ചര്‍മാരും ചേര്‍ന്ന് വനത്തിനുള്ളിലേക്ക് തുരത്തിയിരുന്നു. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ തകര്‍ന്ന ആനമതില്‍ വഴി ആനകള്‍ വീണ്ടും ജനവാസമേഖലയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് രാത്രിയില്‍ തടികള്‍ കൂട്ടി തീയിടുകയാണ് സമീപവാസികള്‍.
വന്യജീവികളെ ഭയന്ന് ജീവിതം ആറളം ഫാം ആദിവാസി പുനരധിവാസമേഖല, കൊട്ടിയൂര്‍, കേളകം, ശാന്തിഗിരി, വിയറ്റ്‌നാം, ആറളം എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  2 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  2 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  2 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  2 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  2 days ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  2 days ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  2 days ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  2 days ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  2 days ago