HOME
DETAILS

വന്നു...കണ്ടു...കീഴടക്കി

  
backup
November 30, 2020 | 3:31 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-2

 


അലക്‌സാണ്ടര്‍ ചക്രവര്‍ത്തി


പ്രാചീന മാസിഡോണിയയിലെ ഗ്രീക്ക് രാജാവാണ് അലക്‌സാണ്ടര്‍. അലക്‌സാണ്ടര്‍ മൂന്നാമന്‍, മാസിഡോണിയയിലെ അലക്‌സാണ്ടര്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി എന്നീ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു.ഫിലിപ്പ് രണ്ടാമനില്‍നിന്ന് ഇരുപതാം വയസില്‍ അധികാരം ഏറ്റെടുത്താണ് ലോകം കണ്ട ഏറ്റവും പ്രസിദ്ധനായ ചക്രവര്‍ത്തി തന്റെ പടയോട്ടം ആരംഭിക്കുന്നത്.
ദാരിയൂസ് മൂന്നാമനെ കീഴ്‌പ്പെടുത്തിയാണ് അദ്ദേഹം തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. ഇതോടെ പേര്‍ഷ്യയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ചുരുങ്ങിയ കാലയളവില്‍ തന്നെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വന്‍കരകളിലെ വിവിധ പ്രദേശങ്ങളടങ്ങുന്ന വിശാല സാമ്രാജ്യത്തിന്റെ അധിപനാകാന്‍ അദ്ദേഹത്തിന് സാധിച്ചു. ധൈര്യവും മികച്ച യുദ്ധ നൈപുണ്യവും ഇദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളാണ്. ലോകം കണ്ട ഏറ്റവും മികച്ച സൈന്യാധിപരില്‍ ഒരാളായാണ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ ചരിത്രം പരിചയപ്പെടുത്തുന്നത്.
അദ്ദേഹത്തിന് പതിനാറ് വയസുള്ളപ്പോള്‍ മാസിഡോണിയക്കെതിരേയുള്ള കലാപം അടിച്ചമര്‍ത്തുകയും ഗ്രീക്ക് കോളനി സ്ഥാപിക്കുകയും ചെയ്തു (അലക്‌സാണ്ടര്‍ പോളീസ്). പ്രമുഖ തത്വ ചിന്തകനായ അരിസ്റ്റോട്ടില്‍ ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നു. മുപ്പത്തിമൂന്നാം വയസില്‍ ബാബിലോണിയയില്‍വച്ച് മരണപ്പെടുന്നതുവരെ ഇദ്ദേഹം യുദ്ധ പരാജയം ഏറ്റുവാങ്ങിയിട്ടില്ല.
ആദ്യകാല പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്ന അക്കിമെനിഡ് സാമ്രാജ്യം ആണ് അലക്‌സാണ്ടര്‍ ആദ്യമായി അധീനപ്പെടുത്തിയത്. പടയോട്ടത്തിന്റെ ഭാഗമായി തന്റെ 29 ാമത്തെ വയസില്‍ ഇന്ത്യയുടെ ഭാഗങ്ങളും അലക്‌സാണ്ടര്‍ തന്റെ സാമ്രാജ്യത്തില്‍ ലയിപ്പിച്ചു. പത്തു വര്‍ഷത്തോളം നീണ്ടുനിന്ന പടയോട്ടം ഇന്ത്യയില്‍വച്ചാണ് അവസാനിപ്പിച്ചത്. ധീരതയുടെ പേരില്‍ ലോകത്തിലെ ഇരുപതോളം നഗരങ്ങള്‍ക്ക് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയിട്ടുണ്ട്. ഈജിപ്റ്റിലെ അലക്‌സാന്‍ഡ്രിയ ഇതില്‍ പ്രസിദ്ധമാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടയോട്ടം ഗ്രീക്ക് സംസ്‌കാര വ്യാപനവും ഹെല്ലനിസ്റ്റിക് സംസ്‌കാര ഉദയത്തിനും കാരണമായി.

ചെങ്കിസ്ഖാന്‍


മംഗോള്‍ സാമ്രാജ്യ സ്ഥാപകനായ ചെങ്കിസ്ഖാന്‍ ആധുനിക മംഗോളിയയ്ക്കും സൈബീരിയയ്ക്കും ഇടയില്‍ 1162 ല്‍ ആണ് ജനിച്ചത്. തെമുചിന്‍ എന്നായിരുന്നു ചെങ്കിസ് ഖാന്റെ ആദ്യ കാല നാമം. ജനിക്കുന്ന സമയം കൈയില്‍ രക്തം കട്ട പിടിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തിന്റെ ജനനം ശുഭ ദിനത്തിലാണെന്ന് മംഗോളിയര്‍ വിശ്വസിക്കുന്നു. വിശ്വ ഭരണാധികാരി എന്നാണ് ചെങ്കിസ് ഖാന്‍ എന്ന വാക്കിന്റെ അര്‍ഥം. മധ്യേഷ്യക്കു പുറമേ കിഴക്കന്‍ യൂറോപ്പ്, റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ചെങ്കിസ് ഖാന്‍ അധികാരം വ്യാപിപ്പിച്ചു. പതിമൂന്നാം നൂറ്റാണ്ടിലെ മംഗോള്‍ പടയോട്ടങ്ങള്‍ക്ക് ഏഷ്യയും യൂറോപ്പും സാക്ഷ്യം വഹിച്ചു. വടക്കുകിഴക്കന്‍ ഏഷ്യയിലെ നിരവധി പ്രാകൃതഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ട് 1206ല്‍ ചെങ്കിസ് ഖാന്‍ മംഗോളിയരുടെ അധിപനായി മാറി. തന്റെ നാല്‍പ്പത്തി നാലാം വയസില്‍ ഓങ്ഖാനെ അധികാരഭ്രഷ്ടനാക്കിയാണ് ചെങ്കിസ്ഖാന്‍ മംഗോള്‍ വംശജരുടെ രാജാവായത്.
പട്ടുപാതയുടെ വാണിജ്യപ്രാധാന്യം തിരിച്ചറിഞ്ഞ ചെങ്കിസ് ഖാന്‍ ആ പാതയെ സുരക്ഷിതമാക്കി നിര്‍ത്തുകയും അതോടൊപ്പം ആദ്യത്തെ ആദ്യത്തെ അന്താരാഷ്ട്ര തപാല്‍ സംവിധാനം നിര്‍മിക്കുകയും ചെയ്തു. യാം എന്നായിരുന്നു അതിന്റെ പേര്. പടയോട്ടം കഴിഞ്ഞ് മംഗോളിയയിലേക്ക് മടങ്ങിപ്പോയപ്പോള്‍ ജപ്പാന്‍ കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ വരെയുള്ള മംഗോള്‍ ഭരണപ്രദേശംഅദ്ദേഹം നിയന്ത്രിച്ചിരുന്നു. ഇന്ത്യയിലെ ഡല്‍ഹി സുല്‍ത്താനേറ്റ് മംഗോള്‍ ആക്രമണത്തെ ചെറുത്തു തോല്‍പ്പിച്ചതിനാല്‍ ഇന്ത്യയുടെ മേല്‍ അധിനിവേശം നടത്താന്‍ ചെങ്കിസ്ഖാന് സാധിച്ചില്ല. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ സിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ സോങ്‌സിംഗ് അധിനിവേശത്തിനിടെ കുതിരപ്പുറത്തുനിന്നു വീണു പരുക്ക് പറ്റിയതിനെത്തുടര്‍ന്ന് 1227 ഓഗസ്റ്റ് 18 ന് ചെങ്കിസ്ഖാന്‍ മരണപ്പെട്ടുവെന്ന് മംഗോളിയര്‍ വിശ്വസിക്കുന്നു.

നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്


നെപ്പോളിയന്‍ ചക്രവര്‍ത്തി 1769 ഓഗസ്റ്റ് 15നു കോര്‍സിക്കയിലെ അജാക്‌സിയോയിലാണ് ജനിച്ചത്. ജന്മംകൊï് ഇറ്റലിക്കാരനാണെങ്കിലും ഫ്രാന്‍സ്, തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ത്തതിനാല്‍ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. പഠനത്തിനുശേഷം വാലന്‍സിലെ പീരങ്കിപ്പടയില്‍ സബ് ലെഫ്റ്റനന്റായിട്ടായിരുന്നു നെപ്പോളിയന്റെ ആദ്യ നിയമനം.
1791 ല്‍ നെപ്പോളിയന് ലഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചു.1792 ല്‍ തന്റെ ജന്മനാട്ടിലേക്ക് അദ്ദേഹം തിരികെ എത്തി. കോര്‍സിക്കയുടെ ഗവര്‍ണര്‍ പോളിക്കെതിരെ നെപ്പോളിയന്‍ ചില ഫ്രഞ്ച് സുഹൃത്തുക്കളെ സംഘടിപ്പിച്ച് സമരം ചെയ്‌തെങ്കിലും ബഹുഭൂരിപക്ഷം പേരും പോളിക്കു പിന്നില്‍ അണിനിരന്നു. ഇതോടെ ജന്മനാട്ടില്‍ നെപ്പോളിയന്‍ ഒറ്റപ്പെട്ടു. ജനങ്ങള്‍ നെപ്പോളിയനെ നാട് കടത്തി. അദ്ദേഹത്തിന്റെ വീട് നശിപ്പിച്ചു. നെപ്പോളിയന്‍ തന്റെ കുടുംബാംഗങ്ങളുമായി ഒരു തോണിയില്‍ കയറി ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു.
ഫ്രഞ്ചു വിപ്ലവത്തിന് ശേഷം 1792 സെപ്റ്റംബറില്‍ ഭരണത്തിലെത്തിയ ഒന്നാം റിപ്പബ്ലിക്കന്‍ ഭരണകൂടം സ്വന്തം നിലനില്‍പ്പിന് വേïി യൂറോപ്പിലെ പല രാജ്യങ്ങളുമായി നിരന്തരം പോരാട്ടം നടത്തിയിരുന്നു.വിപ്ലവം അടിച്ചമര്‍ത്താന്‍ പ്രാപ്തിയുള്ള ഒരു നേതൃത്വത്തെ റിപ്പബ്ലിക്കന്‍ ഭരണകൂടത്തിന് ആവശ്യമായിരുന്നു. ഈ സമയം നെപ്പോളിയന്‍ തന്റെ പദ്ധതികള്‍ അവതരിപ്പിച്ചു.
വിപ്ലവകാരികളെ നെപ്പോളിയന്‍ അടിച്ചൊതുക്കി. അദ്ദേഹത്തിന് ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു.1792ല്‍ പൊതു തെരഞ്ഞെടുപ്പിലൂടെ ഫ്രാന്‍സില്‍ അധികാരത്തിലേറിയ പ്രഥമ ഫ്രഞ്ച് റിപബ്ലിക്കിന്റെ ഭരണച്ചുമതല നാഷണല്‍ കണ്‍വന്‍ഷന്‍ എന്ന ഭരണ സംവിധാനം കൈക്കലാക്കി. 1794 ല്‍ നാഷണല്‍ കണ്‍വന്‍ഷന്‍, ഡയറക്റ്ററി എന്ന നേതൃക്കൂട്ടായ്മയ്ക്ക് വഴിമാറി. നെപ്പോളിയന്‍ വീïും വിപ്ലവകാരികളെ അടിപതറിച്ചു. ഇതോടെ ബ്രിഗേഡിയര്‍ സ്ഥാനം സൈനികകമാന്‍ഡര്‍ ആയിമാറി. ഇതിനിടയില്‍ നെപ്പോളിയന്‍ ഇറ്റലി കീഴടക്കി. ലോദി യുദ്ധത്തില്‍ ഓസ്ട്രിന്‍ സൈന്യത്തെ തോല്‍പ്പിച്ചു. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട നെപ്പോളിയന്‍ 1804 ല്‍ കോണ്‍സുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവര്‍ത്തിയായി അധികാരമേറ്റു. വാട്ടര്‍ലൂവില്‍ പരാജയപ്പെടുന്നതുവരെ അദ്ദേഹം രാജ്യങ്ങള്‍ ഓരോന്നായി വെട്ടിപ്പിടിച്ചു. വാട്ടര്‍ലൂവില്‍ പരാജയമേറ്റുവാങ്ങി നെപ്പോളിയന്‍ രാഷ്ട്രീയാഭയം തേടിയബ്രിട്ടീഷ് ഭരണാധികാരികള്‍ തന്നെ അദ്ദേഹത്തെ സെന്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തി. നെപ്പോളിയന്‍ തന്റെ അമ്പത്തിഒന്നാം വയസില്‍ 1821 മെയ് 5 ന് മരണത്തിനു കീഴടങ്ങി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  a day ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  a day ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  a day ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  a day ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  a day ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  a day ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  a day ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  a day ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  a day ago

No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  2 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  2 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  2 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  2 days ago