HOME
DETAILS

ഇക്കുറിയും കുരുക്കിടുമോ വിമതര്‍?

  
backup
December 10, 2020 | 3:14 AM

%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8b


കണ്ണൂര്‍: രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ തെരഞ്ഞെടുപ്പില്‍ 27 വീതം ഡിവിഷനുകള്‍ നേടി തുല്യനില വന്നപ്പോള്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ ഇക്കുറിയും വിമതര്‍ വിധിയെഴുതുമോയെന്ന ആശങ്കയിലാണു രാഷ്ട്രീയ നേതൃത്വം. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ വിമതപ്പടയില്‍ പത്തിലേറെ സീറ്റുകള്‍ കൈവിട്ടുപോയ യു.ഡി.എഫിനു തന്നെയാണ് ഇക്കുറിയും വിതമപോര് തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞതവണ ഇടതുസ്വതന്ത്രനായി മത്സരിച്ചു വിജയിച്ചയാളും ഇക്കുറി അത്താഴക്കുന്ന് ഡിവിഷനില്‍ ഇടതു, വലതു മുന്നണികള്‍ക്കെതിരേ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമതരെ കൊണ്ട് പാഠംപഠിച്ച യു.ഡി.എഫ് ഇക്കുറി അരയും തലയും മുറുക്കിയാണു തെരഞ്ഞെടുപ്പ് കളത്തിലുള്ളത്. 40 സീറ്റിലെങ്കിലും വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. നിലവിലുള്ള 27 സീറ്റ് നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് ഇടതുനേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ടു തന്നെ മഹിളാ അസോസിയേഷന്‍ നേതാവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ എന്‍. സുകന്യയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചാണ് ഇടതുമുന്നണി മത്സരരംഗത്തുള്ളത്.
കോര്‍പറേഷന്‍ തായത്തെരു, കാനത്തൂര്‍, താളിക്കാവ് എന്നീ ഡിവിഷനുകളിലാണ് യു.ഡി.എഫിനു വിമതര്‍ മത്സരരംഗത്തുള്ളത്. വിമതര്‍ക്കെതിരേ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നടപടി സ്വീകരിക്കുകയും ചെയ്തു. ഇവിടെ വിമതരുടെ സാന്നിധ്യം ഏതുരീതിയില്‍ സ്വാധീനിക്കുമെന്നതു കണ്ടുതന്നെ അറിയണം. എന്നാല്‍ ഇതൊന്നും പ്രശ്‌നമല്ലെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വേദിയായ കണ്ണൂര്‍ കോര്‍പറേഷനിലെ 2020ലെ ജനവിധി കേരളം തന്നെ ഉറ്റുനോക്കുന്ന ഒന്നാണ്.
40 സീറ്റില്‍ കുറയില്ലെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് യു.ഡി.എഫ്. വിമതപ്പടയില്‍ കാനത്തൂരും തായത്തെരുവും ചോദ്യചിഹ്നമാവുമ്പോഴും ഒറ്റക്കെട്ടായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കുറി കോര്‍പറേഷന്‍ ഭരണം കൈപിടിയിലൊതുക്കുമെന്നു തന്നെയാണ് നേതൃത്വം പറയുന്നത്. 27 സിറ്റിങ് കൗണ്‍സിലര്‍മാര്‍ അഞ്ചുവര്‍ഷം കൊണ്ട് അവരുടെ ഡിവിഷനുകളിലുണ്ടാക്കിയ വികസനവും അതുവഴിയുള്ള ജനസ്വാധീനവുമാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. നിലവിലുള്ളവ നിലനിര്‍ത്താനും നാലുസീറ്റുകള്‍ പിടിച്ചെടുക്കാനുമാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. വാരം, കിഴുത്തള്ളി, ചാല, കാനത്തൂര്‍ എന്നിവയാണ് പുതുതായി എല്‍.ഡി.എഫ് പ്രതീക്ഷവയ്ക്കുന്ന ഡിവിഷനുകള്‍.
യു.ഡി.എഫിലെ അസ്വാരസ്യത്താല്‍ മാത്രം എല്‍.ഡി.എഫിന്റെ കൈയിലെത്തിയ 10ലധികം സീറ്റുകളുണ്ട്. അതെല്ലാം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. യു.ഡി.എഫിനു ഭരണം ലഭിച്ചാല്‍ ആദ്യടേമില്‍ കോണ്‍ഗ്രസ് മേയര്‍ കോര്‍പറേഷന്‍ ഭരിക്കും. മുതിര്‍ന്ന നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, പി.കെ രാഗേഷ്, ടി.ഒ മോഹനന്‍ എന്നിവരെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. കണ്ണൂര്‍ കോര്‍പറേഷനിലെ ഇപ്പോഴത്തെ രാഷ്ട്രീയ ബലാബലത്തില്‍ തുല്യമാണ് ഇരുമുന്നണികളുടെയും സാധ്യതകളുടെ തൂക്കം. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ കഴിഞ്ഞതവണ നാലുവര്‍ഷം സി.പി.എമ്മിനായിരുന്നു മേയര്‍ സ്ഥാനം ലഭിച്ചത്. കോണ്‍ഗ്രസ് വിമതന്‍ എല്‍.ഡി.എഫ് പാളയംവിട്ടതോടെ കോണ്‍ഗ്രസും മുസ്‌ലിംലീഗും പിന്നീട് മേയര്‍ സ്ഥാനം പങ്കിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  9 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  9 days ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  9 days ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  9 days ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  9 days ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  9 days ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  10 days ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  10 days ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  10 days ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  10 days ago