HOME
DETAILS

പാലപ്പുഴയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

  
backup
June 06, 2017 | 9:14 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%be



ഇരിട്ടി: കൊലയാളി ചുള്ളികൊമ്പനെ പിടികൂടി ശാന്തനാക്കിയിട്ടും
പാലപ്പുഴയിലും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ആറളംഫാമില്‍ മയക്കു വെടിവെച്ച് തളച്ച്  താല്‍ക്കാലിക കൂട്ടിലടച്ച കാട്ടുകൊമ്പന്‍ ജനങ്ങളുമായി ഇണങ്ങിവരവെയാണ് ആറളം ഫാം, പാലപ്പുഴ, കൂടരഞ്ഞി മേഖലയില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
മുഴക്കുന്ന് എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസ്, വനപാലകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തിയെങ്കിലും ഭീതിയകന്നിട്ടില്ല. രണ്ടാഴ്ച മുമ്പും കാട്ടാനകൂട്ടം ഇവിടെയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആറളം ഫാം ജനവാസ മേഖലയിലും കാട്ടാനകൂട്ടമിറങ്ങി കഴിഞ്ഞയാഴ്ച കൃഷി നശിപ്പിച്ചിരുന്നു. ചുള്ളികൊമ്പന്‍ വനപാലകരുമായി ഇണങ്ങിയതിനാല്‍ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നല്‍കിയ ലിസ്റ്റ് പ്രകാരമുളള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം വനപാലകര്‍ ആനയുടെ വായില്‍ നല്‍കുന്നുണ്ട്. പത്ത് ദിവസം കൊണ്ട് തന്നെ ആനയെ കോടനാട് ആന വളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റാന്‍ സാധിക്കുന്ന വിധം ഇണങ്ങുമെന്നാണ് വനപാലകരുടെ വിലയിരുത്തല്‍.
ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ശിപാര്‍ശ അംഗീകരിച്ച്  ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രത്യേക അനുമതി നല്‍കിയാലേ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനാവുകയുള്ളൂ. മറ്റ് കാട്ടാനകള്‍ ചുള്ളികൊമ്പനെ കൂട് തകര്‍ത്ത് രക്ഷിക്കാനെത്തിയേക്കാമെന്നതിനെ തുടര്‍ന്ന് രാപകല്‍ ഏറുമാടത്തിലും മറ്റുമായി വനപാലകര്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മയക്കുവെടി വെച്ച സമയത്ത് ചുള്ളികൊമ്പനെ രക്ഷിക്കാന്‍ രണ്ട് കാട്ടാനകള്‍ ഓടിയെത്തി സംരക്ഷണ വലയം തീര്‍ത്തത് ആശങ്കക്ക് ഇടയാക്കിയിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  2 days ago
No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  2 days ago
No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  2 days ago
No Image

തവനൂരിലെ 'യഥാര്‍ഥ' കേരള സ്റ്റോറി; ജലീലിന്റെ കോട്ട തകര്‍ത്ത് വി.എസ് ജോയ്

Kerala
  •  2 days ago
No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  2 days ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  2 days ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  2 days ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  2 days ago
No Image

'ജനവിധി അംഗീകരിക്കുന്നു'; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ.ടി ജലീല്‍, ജോയിക്ക് അഭിനന്ദനം

Kerala
  •  2 days ago
No Image

ഹുങ്കൊടിഞ്ഞു, ക്യാപ്റ്റന്റെ ഫിഗറും

Kerala
  •  2 days ago