HOME
DETAILS

പാലപ്പുഴയില്‍ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

  
backup
June 06, 2017 | 9:14 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%95%e0%b4%be



ഇരിട്ടി: കൊലയാളി ചുള്ളികൊമ്പനെ പിടികൂടി ശാന്തനാക്കിയിട്ടും
പാലപ്പുഴയിലും പരിസരത്തും കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ആറളംഫാമില്‍ മയക്കു വെടിവെച്ച് തളച്ച്  താല്‍ക്കാലിക കൂട്ടിലടച്ച കാട്ടുകൊമ്പന്‍ ജനങ്ങളുമായി ഇണങ്ങിവരവെയാണ് ആറളം ഫാം, പാലപ്പുഴ, കൂടരഞ്ഞി മേഖലയില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായി കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
മുഴക്കുന്ന് എസ്.ഐ പി. രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസ്, വനപാലകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്തിയെങ്കിലും ഭീതിയകന്നിട്ടില്ല. രണ്ടാഴ്ച മുമ്പും കാട്ടാനകൂട്ടം ഇവിടെയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ആറളം ഫാം ജനവാസ മേഖലയിലും കാട്ടാനകൂട്ടമിറങ്ങി കഴിഞ്ഞയാഴ്ച കൃഷി നശിപ്പിച്ചിരുന്നു. ചുള്ളികൊമ്പന്‍ വനപാലകരുമായി ഇണങ്ങിയതിനാല്‍ മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ നല്‍കിയ ലിസ്റ്റ് പ്രകാരമുളള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം വനപാലകര്‍ ആനയുടെ വായില്‍ നല്‍കുന്നുണ്ട്. പത്ത് ദിവസം കൊണ്ട് തന്നെ ആനയെ കോടനാട് ആന വളര്‍ത്തു കേന്ദ്രത്തിലേക്ക് മാറ്റാന്‍ സാധിക്കുന്ന വിധം ഇണങ്ങുമെന്നാണ് വനപാലകരുടെ വിലയിരുത്തല്‍.
ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ നല്‍കുന്ന ശിപാര്‍ശ അംഗീകരിച്ച്  ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രത്യേക അനുമതി നല്‍കിയാലേ കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് ആനയെ മാറ്റാനാവുകയുള്ളൂ. മറ്റ് കാട്ടാനകള്‍ ചുള്ളികൊമ്പനെ കൂട് തകര്‍ത്ത് രക്ഷിക്കാനെത്തിയേക്കാമെന്നതിനെ തുടര്‍ന്ന് രാപകല്‍ ഏറുമാടത്തിലും മറ്റുമായി വനപാലകര്‍ പ്രത്യേക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മയക്കുവെടി വെച്ച സമയത്ത് ചുള്ളികൊമ്പനെ രക്ഷിക്കാന്‍ രണ്ട് കാട്ടാനകള്‍ ഓടിയെത്തി സംരക്ഷണ വലയം തീര്‍ത്തത് ആശങ്കക്ക് ഇടയാക്കിയിരുന്നു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒറ്റ മഴ പോലും അതിജീവിച്ചില്ല'; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേയില്‍ കൂറ്റന്‍ കുഴികള്‍

National
  •  6 days ago
No Image

എറണാകുളത്ത് പ്രിന്റിങ് പ്രസില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 days ago
No Image

മരിച്ചിട്ടില്ല, പക്ഷെ മരണാനന്തര ചടങ്ങിന് പിരിവ്! ജീവിച്ചിരിക്കുന്ന യുവാവിന്റെ പേരിൽ വൻ തട്ടിപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ദുബൈയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു; വാടകക്കാർക്ക് മികച്ച ഡീലുകൾ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവ

uae
  •  6 days ago
No Image

'അയോധ്യ ഭൂമി ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്ര കുംഭകോണം; കൊള്ള നടത്തിയവര്‍ക്ക് ട്രസ്റ്റ് എല്ലാ സഹായവും നല്‍കി'; ബി.ജെ.പിക്കെതിരേ കെ.സി. വേണുഗോപാല്‍

Kerala
  •  6 days ago
No Image

ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

Kerala
  •  6 days ago
No Image

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

Kerala
  •  6 days ago
No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  6 days ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  6 days ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  6 days ago