HOME
DETAILS

ക്ഷേത്രത്തിലെ ജാതിവിലക്ക് ജില്ലാപൊലിസ് മേധാവി സ്ഥിരം സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
October 17, 2018 | 7:13 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d

കാസര്‍കോട്: പടന്ന മുണ്ട്യ ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തില്‍ ജാതീയമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനായി ജില്ലാ പൊലിസ് മേധാവി സ്ഥിരം സംവിധാനത്തിനുരൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ചയ്ക്കു പേര് രജിസ്റ്റര്‍ ചെയ്യാനെത്തിയ തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് എം.കെ കുഞ്ഞിരാമന്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
കമ്മിഷന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, ക്ഷേത്ര കമ്മിറ്റി എന്നിവരില്‍നിന്നു റിപോര്‍ട്ട് വാങ്ങിയിരുന്നു. ആരോപണം ക്ഷേത്ര കമ്മിറ്റി നിഷേധിച്ചു. ഉത്സവത്തില്‍ ജാതീയമായി വിവേചനമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചന്തേര പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തുലാഭാരം നടത്താന്‍ ഒരു തടസവുമില്ലെന്നും പകരം തിയതി നല്‍കാന്‍ ക്ഷേത്രം തയാറാണെന്നും പൊലിസ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പൊലിസ് റിപോര്‍ട്ട് കളവാണെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയോടാണ് അന്വേഷണം നടത്താന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടതെങ്കിലും അന്വേഷണം നടത്തിയത് ചന്തേര പൊലിസാണെന്നും കമ്മിഷന്‍ ഉത്തരവില്‍ വിമര്‍ശിച്ചു.
പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട മാധവിയുടെ മൊഴി പൊലിസ് എടുത്തിട്ടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. പരാതിയുണ്ടായ സാഹചര്യത്തില്‍ കളിയാട്ടത്തിനോടനുബന്ധിച്ച് തുലാഭാരം നേര്‍ച്ചക്കു മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
വിശ്വാസികളെ സാമുദായികമായും വ്യക്തിപരമായും വിലക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. അകാരണമായ കാലവിളംബവും വിലക്കും മനുഷ്യാവകാശലംഘനമാണ്. വ്യത്യസ്തമാനങ്ങളും സാമൂഹിക പ്രാധാന്യവുമുള്ള പരാതി ചന്തേര എസ് .ഐയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയും സമുചിതം വിലയിരുത്തിയിട്ടില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
രണ്ടുമാസത്തിനകം പരിഹാരമുണ്ടായില്ലെങ്കില്‍ പരാതിക്കാരന്‍ എസ്.പിയെ സമീപിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago