HOME
DETAILS

സഞ്ജീവ് ഭട്ടിന്റെ കേസ് വേണ്ടെന്ന് പറഞ്ഞ് ഗുജറാത്ത് ജഡ്ജി ഹരജി ഒഴിവാക്കി

  
backup
September 04, 2019 | 8:42 PM

%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9c%e0%b5%80%e0%b4%b5%e0%b5%8d-%e0%b4%ad%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5

 

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്ന് സംഘ്പരിവാരിന്റെ പ്രതികാരനടപടിക്കിരയായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഹരജി പരിഗണിക്കാന്‍ ജഡ്ജിമാര്‍ക്ക് മടി. അവസാനമായി ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് വി.ബി മായാനിയാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. കഴിഞ്ഞദിവസം കേസ് പരിഗണിക്കാനെത്തിയപ്പോള്‍ 'എന്റെ മുമ്പാകെ വേണ്ട' എന്നു പറഞ്ഞ് ജഡ്ജി ഒഴിഞ്ഞുമാറുകയായിരുന്നു. പ്രത്യേക കാരണങ്ങളൊന്നും വിശദീകരിക്കാതെയായിരുന്നു വാദം കേള്‍ക്കുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നത്.
1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചത്. അതുമുതല്‍ തടവില്‍ കഴിയുന്ന സഞ്ജീവിന്റെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ടായിരിക്കെ മരിച്ച പ്രഭുദാസ് വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവിന്റെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്‍പതുദിവസമാണ് വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷമാണ് അദ്ദേഹം മരിച്ചത്.
വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളതെങ്കിലും 29 വര്‍ഷം മുന്‍പുള്ള ഈ കേസിന്റെ പേരില്‍ സഞ്ജീവിനെ ഗുജറാത്ത് പൊലിസ് വേട്ടയാടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  15 days ago
No Image

മകന്റെ പ്രശസ്തിയില്‍ ആശങ്കയുമായി അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍

National
  •  15 days ago
No Image

നവകേരള സദസ് മര്‍ദനക്കേസ്: റിപ്പോര്‍ട്ട് തിരുത്താന്‍ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് എസ്.ഐ.ടി

Kerala
  •  15 days ago
No Image

ദുബൈ സെക്സ് റാക്കറ്റ്: പെൺകുട്ടികളെ കടത്തിയാൽ ഒരു ലക്ഷം, ശബ്ദരേഖ പുറത്ത്

Kerala
  •  15 days ago
No Image

പ്ലസ് വൺ സീറ്റില്ലാതെ മലബാർ; പാലക്കാട്ടും മലപ്പുറത്തും സ്ഥിതി രൂക്ഷം

Kerala
  •  15 days ago
No Image

വിദേശ ഹാജിമാരുടെ വരവ് നാളെയോടെ പൂർത്തിയാവും, ആഭ്യന്തര ഹാജിമാർ നാളമുതൽ മക്കയിലേക്ക്

International
  •  15 days ago
No Image

മെഡിക്കൽ, എൻജിനീയറിങ്: ഏകീകൃത പ്രവശന പരീക്ഷയാക്കാൻ ആലോചന

National
  •  15 days ago
No Image

ജനകീയ പൊലീസിങിന് മുന്‍ഗണന: നയപ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി, ഉന്നതതല യോഗം ഇന്ന്

Kerala
  •  15 days ago
No Image

രക്ഷാപ്രവർത്തനം: പ്രതികൾക്കെതിരേ എസ്.പിയുടെ റിപ്പോർട്ട് ഉണ്ടായിട്ടും സംരക്ഷിച്ചുവെന്ന് കണ്ടെത്തൽ

Kerala
  •  15 days ago
No Image

പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു, 10 ദിവസത്തിനുള്ളിൽ മൂന്നാമത്തെ വർധന

National
  •  15 days ago