HOME
DETAILS

സഊദിക്കെതിരേ നടന്നത് യുദ്ധസമാന ആക്രമണമെന്ന് പോംപിയോ

  
backup
September 19 2019 | 22:09 PM

attack-against-saudi-resembles-war


റിയാദ്: സഊദിയിലെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണയുല്‍പാദക കേന്ദ്രത്തിനു നേരെ നടന്നത് യുദ്ധസമാന ആക്രമണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സഊദി തെളിവുകള്‍ പുറത്തുവിട്ടതോടെ ഇതിനു പിന്നില്‍ ഇറാനാണെന്ന് സംശയലേശമന്യേ വ്യക്തമായതായും സഊദി സന്ദര്‍ശിച്ച പോംപിയോ പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താനായി സഊദിയിലെത്തിയതായിരുന്നു അദ്ദേഹം. പോംപിയോ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. സഊദിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.എസ് പിന്തുണയ്ക്കുന്നതായി പോംപിയോ പറഞ്ഞു.
സഊദിയിലെ എണ്ണഭീമനായ അരാംകോയില്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ചതെന്നു കരുതുന്ന 25 ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ സഊദി സഖ്യസേന പ്രദര്‍ശിപ്പിച്ച സാഹചര്യത്തിലാണ് പോംപിയോ തിരക്കിട്ട് ജിദ്ദയിലെത്തിയത്.
ആക്രമണത്തില്‍ അന്താരാഷ്ട്ര പരിശോധനക്ക് സഊദി നടത്തുന്ന മുഴുവന്‍ നീക്കങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കും. ഹൂതികളല്ല ആക്രമണത്തിന് പിന്നില്‍. ഇറാഖില്‍ നിന്നുമല്ല, ഇറാനില്‍ നിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നും ഇറാന്റെ സഹായത്തോടെയാണിത് നടന്നതെന്നു വ്യക്തമാണെന്നും പ്രതിരോധമന്ത്രാലയം വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു.
അതിനിടെ ആക്രമണം ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ അഹ്‌വാസ് വ്യോമതാവളത്തില്‍ ആക്രമണത്തിനു തയാറെടുക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് യു.എസ് പറയുന്നു. എന്നാല്‍ അവ പുറത്തുവിട്ടിട്ടില്ല.
ജിദ്ദ വിമാനത്താവളത്തില്‍ വച്ച് സഊദി വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ അസ്സാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശേഷം പോംപിയോ യു.എ.ഇ സന്ദര്‍ശനത്തിനായി വൈകിട്ട് അബൂദബിയിലെത്തി.
അതേസമയം, യുദ്ധഭീതി നിലനില്‍ക്കെ സഊദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പൊതു അലാറം സംവിധാനം സഊദി സിവില്‍ ഡിഫന്‍സ് ഇന്നലെ പരിശോധിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലാണ് അടിയന്തര അപായ സൂചന നല്‍കുന്ന സൈറണ്‍ മുഴക്കി പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-27-12-2024

PSC/UPSC
  •  20 days ago
No Image

ഹൈദരാബാദിൽ ബൈക്ക് ഡിവൈഡറിലിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  20 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ 55 പേർ ദുബൈയിൽ അറസ്റ്റിൽ; അറസ്റ്റിലായവരിൽ രണ്ട് ഇന്ത്യക്കാരും

uae
  •  20 days ago
No Image

മുബാറക്കിയ മാർക്കറ്റിൽ നിയുക്ത പാർക്കിംഗ് ഏരിയകൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി 

Kuwait
  •  20 days ago
No Image

മകന് പിന്നാലെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Kerala
  •  20 days ago
No Image

ഓൺലൈൻ വഴി റിയൽ എസ്‌റ്റേറ്റ് രംഗത്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  20 days ago
No Image

പാറമേക്കാവ്, തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതിയില്ല; ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു

Kerala
  •  20 days ago
No Image

മേഘാലയ: ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ച് കയറി ആള്‍ത്താരയില്‍വച്ച് മൈക്കിലൂടെ 'ജയ് ശ്രീറാം' വിളിച്ചു

National
  •  20 days ago
No Image

മന്‍മോഹന്‍ സിങ്ങിന് പ്രത്യേക സ്മാരകമില്ല; കോണ്‍ഗ്രസ് ആവശ്യം കേന്ദ്രം നിരസിച്ചു

National
  •  20 days ago
No Image

ഖത്തറിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു

qatar
  •  20 days ago