HOME
DETAILS

സഊദിക്കെതിരേ നടന്നത് യുദ്ധസമാന ആക്രമണമെന്ന് പോംപിയോ

  
backup
September 19, 2019 | 10:18 PM

attack-against-saudi-resembles-war


റിയാദ്: സഊദിയിലെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണയുല്‍പാദക കേന്ദ്രത്തിനു നേരെ നടന്നത് യുദ്ധസമാന ആക്രമണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സഊദി തെളിവുകള്‍ പുറത്തുവിട്ടതോടെ ഇതിനു പിന്നില്‍ ഇറാനാണെന്ന് സംശയലേശമന്യേ വ്യക്തമായതായും സഊദി സന്ദര്‍ശിച്ച പോംപിയോ പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താനായി സഊദിയിലെത്തിയതായിരുന്നു അദ്ദേഹം. പോംപിയോ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. സഊദിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.എസ് പിന്തുണയ്ക്കുന്നതായി പോംപിയോ പറഞ്ഞു.
സഊദിയിലെ എണ്ണഭീമനായ അരാംകോയില്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ചതെന്നു കരുതുന്ന 25 ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ സഊദി സഖ്യസേന പ്രദര്‍ശിപ്പിച്ച സാഹചര്യത്തിലാണ് പോംപിയോ തിരക്കിട്ട് ജിദ്ദയിലെത്തിയത്.
ആക്രമണത്തില്‍ അന്താരാഷ്ട്ര പരിശോധനക്ക് സഊദി നടത്തുന്ന മുഴുവന്‍ നീക്കങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കും. ഹൂതികളല്ല ആക്രമണത്തിന് പിന്നില്‍. ഇറാഖില്‍ നിന്നുമല്ല, ഇറാനില്‍ നിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നും ഇറാന്റെ സഹായത്തോടെയാണിത് നടന്നതെന്നു വ്യക്തമാണെന്നും പ്രതിരോധമന്ത്രാലയം വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു.
അതിനിടെ ആക്രമണം ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ അഹ്‌വാസ് വ്യോമതാവളത്തില്‍ ആക്രമണത്തിനു തയാറെടുക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് യു.എസ് പറയുന്നു. എന്നാല്‍ അവ പുറത്തുവിട്ടിട്ടില്ല.
ജിദ്ദ വിമാനത്താവളത്തില്‍ വച്ച് സഊദി വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ അസ്സാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശേഷം പോംപിയോ യു.എ.ഇ സന്ദര്‍ശനത്തിനായി വൈകിട്ട് അബൂദബിയിലെത്തി.
അതേസമയം, യുദ്ധഭീതി നിലനില്‍ക്കെ സഊദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പൊതു അലാറം സംവിധാനം സഊദി സിവില്‍ ഡിഫന്‍സ് ഇന്നലെ പരിശോധിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലാണ് അടിയന്തര അപായ സൂചന നല്‍കുന്ന സൈറണ്‍ മുഴക്കി പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

Kerala
  •  a month ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

Kerala
  •  a month ago
No Image

സീല്‍ വിവാദം; കോണ്‍ഗ്രസിന്റെ എഐ വീഡിയോ നീക്കം ചെയ്ത് കേരള പൊലിസ്; നടപടിയെടുത്തത് അഞ്ഞൂറിലധികം അക്കൗണ്ടുകള്‍ക്കെതിരെ 

Kerala
  •  a month ago
No Image

ഇസ്റാഈലുമായി ചർച്ച നടത്തുന്നത് കീഴടങ്ങുന്നതിന് തുല്യം; ഹിസ്ബുള്ള മേധാവി നയിം ഖാസിം

International
  •  a month ago
No Image

ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി രൂക്ഷം: 2,000 കപ്പലുകളും 20,000 നാവികരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

വി.ഡി സതീശന് വനവാസത്തിന് പോകാന്‍ തയ്യാറെടുക്കാം, എല്‍ഡിഎഫിന് മൂന്നാമൂഴം ഉറപ്പ്; ബിനോയ് വിശ്വം 

Kerala
  •  a month ago
No Image

ലോകം വൻ വ്യവസായ പ്രതിസന്ധിയിലേക്ക്; 70-കളേക്കാൾ വലിയ തകർച്ചയുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ്

International
  •  a month ago
No Image

വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് കടത്ത്; പന്ത്രണ്ടര കിലോ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

Runway Collision at LaGuardia: Was Air Traffic Control Error the Cause?

International
  •  a month ago
No Image

ന്യൂയോർക്കിലെ വിമാനപകടത്തിന് കാരണം കൺട്രോൾ ടവറിൽ സംഭവിച്ച പിഴവോ?

International
  •  a month ago