HOME
DETAILS

സഊദിക്കെതിരേ നടന്നത് യുദ്ധസമാന ആക്രമണമെന്ന് പോംപിയോ

  
backup
September 19, 2019 | 10:18 PM

attack-against-saudi-resembles-war


റിയാദ്: സഊദിയിലെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണയുല്‍പാദക കേന്ദ്രത്തിനു നേരെ നടന്നത് യുദ്ധസമാന ആക്രമണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സഊദി തെളിവുകള്‍ പുറത്തുവിട്ടതോടെ ഇതിനു പിന്നില്‍ ഇറാനാണെന്ന് സംശയലേശമന്യേ വ്യക്തമായതായും സഊദി സന്ദര്‍ശിച്ച പോംപിയോ പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താനായി സഊദിയിലെത്തിയതായിരുന്നു അദ്ദേഹം. പോംപിയോ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. സഊദിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.എസ് പിന്തുണയ്ക്കുന്നതായി പോംപിയോ പറഞ്ഞു.
സഊദിയിലെ എണ്ണഭീമനായ അരാംകോയില്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ചതെന്നു കരുതുന്ന 25 ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ സഊദി സഖ്യസേന പ്രദര്‍ശിപ്പിച്ച സാഹചര്യത്തിലാണ് പോംപിയോ തിരക്കിട്ട് ജിദ്ദയിലെത്തിയത്.
ആക്രമണത്തില്‍ അന്താരാഷ്ട്ര പരിശോധനക്ക് സഊദി നടത്തുന്ന മുഴുവന്‍ നീക്കങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കും. ഹൂതികളല്ല ആക്രമണത്തിന് പിന്നില്‍. ഇറാഖില്‍ നിന്നുമല്ല, ഇറാനില്‍ നിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നും ഇറാന്റെ സഹായത്തോടെയാണിത് നടന്നതെന്നു വ്യക്തമാണെന്നും പ്രതിരോധമന്ത്രാലയം വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു.
അതിനിടെ ആക്രമണം ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ അഹ്‌വാസ് വ്യോമതാവളത്തില്‍ ആക്രമണത്തിനു തയാറെടുക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് യു.എസ് പറയുന്നു. എന്നാല്‍ അവ പുറത്തുവിട്ടിട്ടില്ല.
ജിദ്ദ വിമാനത്താവളത്തില്‍ വച്ച് സഊദി വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ അസ്സാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശേഷം പോംപിയോ യു.എ.ഇ സന്ദര്‍ശനത്തിനായി വൈകിട്ട് അബൂദബിയിലെത്തി.
അതേസമയം, യുദ്ധഭീതി നിലനില്‍ക്കെ സഊദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പൊതു അലാറം സംവിധാനം സഊദി സിവില്‍ ഡിഫന്‍സ് ഇന്നലെ പരിശോധിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലാണ് അടിയന്തര അപായ സൂചന നല്‍കുന്ന സൈറണ്‍ മുഴക്കി പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  a month ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  a month ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  a month ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a month ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a month ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a month ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a month ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a month ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a month ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a month ago