HOME
DETAILS

സഊദിക്കെതിരേ നടന്നത് യുദ്ധസമാന ആക്രമണമെന്ന് പോംപിയോ

  
backup
September 19, 2019 | 10:18 PM

attack-against-saudi-resembles-war


റിയാദ്: സഊദിയിലെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണയുല്‍പാദക കേന്ദ്രത്തിനു നേരെ നടന്നത് യുദ്ധസമാന ആക്രമണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സഊദി തെളിവുകള്‍ പുറത്തുവിട്ടതോടെ ഇതിനു പിന്നില്‍ ഇറാനാണെന്ന് സംശയലേശമന്യേ വ്യക്തമായതായും സഊദി സന്ദര്‍ശിച്ച പോംപിയോ പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താനായി സഊദിയിലെത്തിയതായിരുന്നു അദ്ദേഹം. പോംപിയോ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. സഊദിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.എസ് പിന്തുണയ്ക്കുന്നതായി പോംപിയോ പറഞ്ഞു.
സഊദിയിലെ എണ്ണഭീമനായ അരാംകോയില്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ചതെന്നു കരുതുന്ന 25 ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ സഊദി സഖ്യസേന പ്രദര്‍ശിപ്പിച്ച സാഹചര്യത്തിലാണ് പോംപിയോ തിരക്കിട്ട് ജിദ്ദയിലെത്തിയത്.
ആക്രമണത്തില്‍ അന്താരാഷ്ട്ര പരിശോധനക്ക് സഊദി നടത്തുന്ന മുഴുവന്‍ നീക്കങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കും. ഹൂതികളല്ല ആക്രമണത്തിന് പിന്നില്‍. ഇറാഖില്‍ നിന്നുമല്ല, ഇറാനില്‍ നിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നും ഇറാന്റെ സഹായത്തോടെയാണിത് നടന്നതെന്നു വ്യക്തമാണെന്നും പ്രതിരോധമന്ത്രാലയം വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു.
അതിനിടെ ആക്രമണം ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ അഹ്‌വാസ് വ്യോമതാവളത്തില്‍ ആക്രമണത്തിനു തയാറെടുക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് യു.എസ് പറയുന്നു. എന്നാല്‍ അവ പുറത്തുവിട്ടിട്ടില്ല.
ജിദ്ദ വിമാനത്താവളത്തില്‍ വച്ച് സഊദി വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ അസ്സാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശേഷം പോംപിയോ യു.എ.ഇ സന്ദര്‍ശനത്തിനായി വൈകിട്ട് അബൂദബിയിലെത്തി.
അതേസമയം, യുദ്ധഭീതി നിലനില്‍ക്കെ സഊദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പൊതു അലാറം സംവിധാനം സഊദി സിവില്‍ ഡിഫന്‍സ് ഇന്നലെ പരിശോധിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലാണ് അടിയന്തര അപായ സൂചന നല്‍കുന്ന സൈറണ്‍ മുഴക്കി പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയറിലെ കൊഴുപ്പ് ഉരുകിപ്പോവാന്‍ ഉലുവ കഴിക്കേണ്ടത് ഈ രീതിയില്‍ മാത്രം.... 

Kerala
  •  20 minutes ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  an hour ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  2 hours ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  2 hours ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  2 hours ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  3 hours ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  3 hours ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  3 hours ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  3 hours ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  4 hours ago