തേജസ് തകർന്നിട്ടില്ല,വിമാനത്തിന് സംഭവിച്ചത് സാങ്കേതിക തകരാർ മാത്രം; പ്രസ്താവനയുമായി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
ഡൽഹി: തേജസ് യുദ്ധവിമാനം തകർന്നുവീണു എന്ന വാർത്തകൾ നിഷേധിച്ച് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). പരിശീലന പറക്കലിന് ശേഷം വിമാനത്തിന് ചെറിയ സാങ്കേതിക തകരാർ മാത്രമാണ് സംഭവിച്ചതെന്നും, തകർന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും എച്ച്എഎൽ പ്രസ്താവനയിൽ വ്യക്തമാക്കി.
ഫെബ്രുവരി ഏഴിന് നടന്ന പരിശീലനപറക്കലിനിടെ വിമാനം അപകടത്തിൽപ്പെട്ടുവെന്നും പൈലറ്റ് രക്ഷപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
സേവനത്തില്‍ പ്രവേശിച്ചതിന് ശേഷം തേജസ് വിമാനം നേരിടുന്ന മൂന്നാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ നവംബറില്‍ ദുബൈ എയര്‍ഷോയില്‍ പ്രകടനം നടത്തുന്നതിനിടെ തേജസ് വിമാനം തകര്‍ന്നുവീണ് വിങ് കമാന്‍ഡര്‍ നമന്‍ഷ് സിയാല്‍ വീരമൃത്യു വരിച്ചിരുന്നു. ഈ അപകടത്തിന്റെ അന്വേഷണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജെയ്സാല്‍മീറിന് സമീപം നടന്ന പരിശീലനത്തിനിടെയും തേജസ് വിമാനം തകര്‍ന്നുവീണിരുന്നു.
Hindustan Aeronautics Limited (HAL) has denied reports of a Tejas fighter jet crash, stating it was a minor technical incident on the ground. The company emphasized the aircraft's strong safety record and is working with the Indian Air Force to resolve the issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."