
ബുക്കറില്‍ കറുപ്പിന്റെ കൈയൊപ്പ്, പ്രായമേറിയ ജേതാവായി അറ്റ്വുഡ്
ലണ്ടന്‍: ഏറെ പ്രത്യേകതകളുണ്ട് ഇത്തവണത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിന്. 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ വിലയേറിയ പുരസ്കാരം രണ്ടുപേര്‍ക്കിടയില്‍ പങ്കുവയ്ക്കപ്പെടുന്നത്. കറുത്തവര്‍ഗക്കാരിയായ ഒരു വനിതക്ക് പുരസ്കാരം ലഭിക്കുന്നത് ചരിത്രത്തിലാദ്യമാണ്. 79ാം വയസില്‍ ഒരു വനിതയെ തേടി ഈ പുരസ്കാരം എത്തുന്നതും ഇതാദ്യം.
ഇതുവരെ കറുത്തവര്‍ഗക്കാരായ നാലു വനിതകള്‍ മാത്രമേ ബുക്കര്‍ സമ്മാനത്തിന്റെ അന്തിമ പട്ടികയില്‍ ഇടംനേടിയിട്ടുള്ളൂ. എന്നാല്‍ ആര്‍ക്കും ബുക്കര്‍ ലഭിച്ചിരുന്നില്ല. ഇത്തവണ അഞ്ചു വിധികര്‍ത്താക്കളില്‍ നാലുപേരും വനിതകളായിരുന്നു. കൂടുതല്‍ കറുത്തവര്‍ഗക്കാരായ വനിതകള്‍ക്ക് ഈ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു- എവരിസ്റ്റോ പറഞ്ഞു. ഇതോടെ തന്റെ രചനകള്‍ക്ക് വിപുലമായ വായനക്കാരെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എവരിസ്റ്റോ പ്രതികരിച്ചു.
അറ്റ്വുഡിനിത് രണ്ടാം തവണയാണ് ബുക്കര്‍ ലഭിക്കുന്നത്. അതും 79ാം വയസില്‍. ഒരു കറുത്തവര്‍ഗക്കാരിക്കൊപ്പം ഇതു പങ്കിട്ടതില്‍ അവര്‍ക്ക് സന്തോഷമേ തോന്നിയുള്ളൂ. നോവലിസ്റ്റ് എന്നതിലുപരി കവയിത്രി, ചെറുകഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തയാണ് അറ്റ്വുഡ്. അവരുടെ ദ ഹാന്റ്മേഡ്സ് ടെയില്‍, പേബാക്ക്, ദ റോബര് ബ്രൈഡ്, എവെയ്റ്റിങ് അറ്റ്വുഡ്, ഇന്‍ ദ വെയിക് ഓഫ് ഫ്ളഡ്, സര്‍ഫാസിങ്, യസ്നോ എന്നീ നോവലുകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. 1939 നവംബര്‍ 18ന് കാനഡ തലസ്ഥാനമായ ഒട്ടാവയിലായിരുന്നു ജനനം. 1961ലാണ് ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയത്. നിരവധി യൂനിവേഴ്സിറ്റികളില്‍ ലക്ചററായ അവരുടെ എല്ലാ കൃതികളും ശ്രദ്ധനേടി. ദ ടെസ്റ്റമന്റ്സിന്റെ ഒരു ലക്ഷം കോപ്പികള്‍ ഒരാഴ്ചയ്ക്കുള്ളിലാണ് ബ്രിട്ടനില്‍ വിറ്റുപോയത്.
അറ്റ്വുഡിന്റെ ദ ഹാന്റ്മേഡ്സ് ടെയില്‍ എന്ന നോവലിന്റെ അനുബന്ധമാണ് അവാര്‍ഡ് നേടിയ ദ ടെസ്റ്റമെന്റ്സ്. നോവലിലെ കഥ നടക്കുന്നത് ആദ്യ നോവലിലെ സംഭവങ്ങള്‍ നടന്ന് 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആദ്യ നോവലിലെ കഥാപാത്രമായ ലിഡിയ അമ്മായിയാണ് ഇതിലെ കഥ പറയുന്നത്. ദത്തെടുക്കപ്പെട്ട അനാഥരായ ആഗ്നസ്, ഡെയ്സി എന്നീ യുവതികളാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍. കഴിഞ്ഞ മാസം 10നാണ് നോവല്‍ പുറത്തിറങ്ങിയത്. ദ ഹാന്റ്മേഡ്സ് ടെയിലും ബുക്കര്‍ നാമനിര്‍ദേശം നേടിയിരുന്നു.
ബുക്കര്‍ സമ്മാനം ഒന്നിലധികം പേര്‍ക്കായി വിഭജിക്കാന്‍ പാടില്ലെന്ന ചട്ടം മറികടന്നാണ് വിധികര്‍ത്താക്കള്‍ രണ്ടുപേര്‍ക്കിടയില്‍ സമ്മാനം വീതിച്ചത്. ഇതിനു മുന്‍പ് രണ്ടു തവണയേ പുരസ്കാരം പങ്കുവയ്ക്കപ്പെട്ടിട്ടുള്ളൂ. രണ്ടു നോവലുകളും ഒന്നിനൊന്നു മികവു പുലര്‍ത്തിയതിനാല്‍ അവയെ വിഭജിക്കാനാവുമായിരുന്നില്ലെന്ന് ജൂറി പറഞ്ഞു. 1992ല്‍ രണ്ടുപേര്‍ക്ക് പങ്കുവച്ച ശേഷമാണ് അവാര്‍ഡ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇനി ഒരാളെയേ പുരസ്കാരത്തിന് തിരഞ്ഞെടുക്കാവൂവെന്ന് തീരുമാനിച്ചത്. അതിനു മുന്‍പ് 1974ലാണ് പുരസ്കാരം പങ്കുവച്ചത്. രണ്ടു വിജയികളെ തിരഞ്ഞെടുക്കരുതെന്ന് ഇത്തവണ സംഘാടകര്‍ ജൂറിയോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചു മണിക്കൂര്‍ നീണ്ട കൂടിയാലോചനക്കു ശേഷം പ്രധാന വിധികര്‍ത്താവായ പീറ്റര്‍ ഫ്ളോറന്‍സ്, ചട്ടം ലംഘിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനമെന്ന് പ്രഖ്യാപിച്ചു.
1969ല്‍ ഏര്‍പ്പെടുത്തിയ ബുക്കര്‍ സമ്മാനം ഇതുവരെ 16 വനിതകള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 4 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 5 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 5 hours ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 5 hours ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 6 hours ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 6 hours ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 6 hours ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 6 hours ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 6 hours ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 7 hours ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• 7 hours ago
സെൽഫ് ഡ്രൈവിംഗ് ഡെലിവറി വാഹനത്തിനുള്ള ആദ്യ നമ്പർ പ്ലേറ്റ് പുറത്തിറക്കി അബൂദബി
uae
• 7 hours ago
ദുബൈ നഗരം ഏറ്റവും ഭയാനകമായ സ്ഥലങ്ങളിലൊന്നാണെന്ന് ബ്രിട്ടീഷ് പോഡ്കാസ്റ്റർ; കിടിലൻ മറുപടിയുമായി ദുബൈ ഉദ്യോഗസ്ഥൻ
uae
• 8 hours ago
പൊലിസ് മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവം; ചില പരാതികള്‍ പര്‍വതീകരിച്ച് കാണിക്കുന്നു; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
Kerala
• 8 hours ago
അവർ തമ്മിലുള്ള ശത്രുത സങ്കീർണമാണ്; 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന വാഗ്ദാനത്തിൽ നിന്ന് ട്രംപ് പിന്നോട്ട്
International
• 9 hours ago
അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി: ഇസ്റാഈൽ ആക്രമണത്തിനെതിരായ നിർണായക തീരുമാനങ്ങൾക്ക് കാതോർത്ത് ലോകം; അറബ് നേതാക്കൾ ദോഹയിൽ
International
• 10 hours ago
ഞങ്ങളുടെ എംഎൽഎയെ കാൺമാനില്ല?' റോഡിലെ കുഴികൾ മാർക്ക് ചെയ്ത് എംഎൽഎക്കെതിരെ പ്ലക്കാർഡുകളുമായി നാട്ടുകാരുടെ പ്രതിഷേധം
National
• 10 hours ago
മില്‍മ പാലിന് വില കൂട്ടില്ല: തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച്
Kerala
• 10 hours ago
പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരനാണെന്ന വ്യാജേന പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
Kerala
• 8 hours ago
കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Kerala
• 9 hours ago
സഊദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിച്ചു; ഇനിമുതൽ ആൻഡ്രോയിഡ് ഫോണുകളിലൂടെ സുരക്ഷിത പേയ്മെന്റുകൾ സാധ്യം
Saudi-arabia
• 9 hours ago