HOME
DETAILS

ഇടതു സര്‍ക്കാര്‍ ചുമത്തിയത് രണ്ടു ഡസനോളം കേസുകള്‍: യു.എ.പി.എ ഇരകള്‍

  
Web Desk
November 06 2019 | 11:11 AM

24-cases-rejister-uapa

 

കോഴിക്കോട്: സംസ്ഥാനത്ത് ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം രജിസ്റ്റര്‍ ചെയ്തത് രണ്ടു ഡസനിലേറെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) കേസുകളെന്ന് യു.എ.പി.എ ഇരകള്‍.


ഇക്കൊല്ലം മാര്‍ച്ച് മാസത്തില്‍ മാത്രം പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് നാല് യു.എ.പി.എ കേസുകളാണ്. യു.എ.പി.എ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് വാര്‍ത്താസമ്മേളനത്തില്‍ കേസുകളുടെ വിവരവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ തുടരുന്ന യു.എ.പി.എ കേസുകള്‍ മുന്‍സര്‍ക്കാരിന്റെ കാലത്തേതാണെന്ന സര്‍ക്കാരിന്റെ വാദം തള്ളുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.


പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ലുക്മാന്‍ പള്ളിക്കണ്ടിയെ കഴിഞ്ഞ മാര്‍ച്ച് 20നാണ് ആറളത്തെ വീട്ടില്‍വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ സി.പി ജലീലിനെ പൊലിസ് വധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അന്വേഷണം ആവശ്യപ്പെട്ടതിനാലാണ് സഹോദരന്‍ സി.പി റഷീദിനെതിരേ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.


പോസ്റ്ററുകള്‍ ഒട്ടിച്ച പേരില്‍ ആറളം പൊലിസും ഇരിട്ടി പൊലിസും യു.എ.പി.എ പ്രകാരം രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 65 ദിവസമാണ് ലുക്മാന്‍ പള്ളിക്കണ്ടിയെ ജയിലില്‍ അടച്ചത്. പിന്നീട് ഹൈക്കേടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.


തണ്ടര്‍ബാള്‍ട്ടിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിക്കുകയും തന്റെ സഹോദരന്‍ കൊല്ലപ്പെട്ടപ്പോള്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടതിനാലുമാണ് യു.എ.പി.എ പ്രകാരം തന്നെ അറസ്റ്റ് ചെയ്തതെന്ന് വയനാട്ടില്‍ പൊലിസ് വെടിയേറ്റ് മരിച്ച സി.പി ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് പറഞ്ഞു. പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളായ സി.പി നഹാസ്, ശ്രീകാന്ത് എന്നിവര്‍ക്കെതിരേ യു.എ.പി.എ പ്രകാരം കേസെടുത്തതും പോസ്റ്റര്‍ പതിച്ചതിന്റെ പേരിലാണ്.


റിട്ട. ജസ്റ്റിസ് ഗോപിനാഥന്‍ അധ്യക്ഷനായ കമ്മിറ്റി യു.എ.പി.എ കേസുകള്‍ പുനപ്പരിശോധിക്കുന്നതിനുള്ള കമ്മിറ്റിയല്ല. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചുമുതലാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. ഗോപിനാഥന്‍ കമ്മിറ്റിക്ക് കേസുകള്‍ പുനപ്പരിശോധിക്കുന്നതിനുള്ള അധികാരമില്ല. സര്‍ക്കാരിനു ശുപാര്‍ശ ചെയ്യാന്‍ വേണ്ടി കേസുകള്‍ പരിശോധിക്കാമെന്നു മാത്രം. അന്യായമായ കുറ്റാരോപണങ്ങള്‍ക്കു തടയിടാന്‍ യു.എ.പി.എ നിയമത്തില്‍തന്നെ പറയുന്ന കരുതല്‍ നടപടിയാണിത്.
അതുതന്നെ കേസിന്റെ അന്വേഷണം അവസാനിച്ചശേഷമാണ് നടക്കുകയെന്ന് അവര്‍ പറഞ്ഞു.


42 യു.എ.പി.എ കേസുകള്‍ പുനപ്പരിശോധനയ്ക്ക് വിധേയമാക്കിയെന്നു പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.
നഹാസ് സി.പി, ശ്രീകാന്ത്, അരുവിക്കല്‍ കൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  4 hours ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 hours ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 hours ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 hours ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  5 hours ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  5 hours ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  5 hours ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  6 hours ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  6 hours ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  6 hours ago