നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐ.ടി. വിദ്യാർഥി പിടിയിൽ. കായംകുളം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് വീട്ടിൽ താമസിക്കുന്ന ശിവശങ്കർ (21) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് പിടികൂടിയ രാസലഹരിക്ക് പത്തു ലക്ഷം രൂപയിലധികം വിലയുണ്ട്. റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) നെടുമ്പാശ്ശേരി പൊലിസും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലിസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കായി എത്തിച്ച രാസലഹരി കണ്ടെത്തിയത്. ബൈക്കിൽ പ്രത്യേകം പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഇയാൾ വലിയൊരു മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ കണ്ണിയാണെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം.
നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി. ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ എം.എച്ച്. അനുരാജ്, എസ്.ഐ. എസ്.എസ്. ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
A 21-year-old IT student named Shivashankar was arrested at Nedumbassery for possessing 400g of MDMA, valued at over ₹10 lakhs. The student, residing at Alappuram house near Kayamkulam Government Hospital, was caught by authorities during a raid.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."