HOME
DETAILS

കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു; മടവീഴ്ച ഭീഷണിയില്‍ പാടശേഖരങ്ങള്‍

  
Web Desk
June 28 2017 | 18:06 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa

അമ്പലപ്പുഴ: കാലവര്‍ഷം ശക്തമായതോടെയും കിഴക്കന്‍ വെള്ളത്തിന്റെ വരവോടുകൂടി  കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു. ഇതോടെ ഇന്നലെ മൂന്ന്  പാടശേഖരങ്ങളില്‍ മടവീണു. തകഴി കുന്നമ്മ പടിഞ്ഞാറ് പാടശേഖരം, എടത്വാ കൃഷിഭവന്‍ പരിധിയില്‍പെട്ട പാണ്ടങ്കരി ഊരാംവേലില്‍ പാടം,
പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയില്‍ വരുന്ന അയ്യനാട് പാടശേഖരത്തുമാണ് മടവീണത്.വിത നടത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാടശേഖരത്ത് മടവീഴ്ച ഉണ്ടായത്. തിങ്കളാഴ്ച രാത്രിയോടെ പാടശേഖരത്തിന്റെ വടക്ക് ഭാഗത്ത് നെന്മണി ചിറയില്‍ വട്ടക്കായലിനോട് ചേര്‍ന്നുള്ള തൂമ്പ് തള്ളിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പാടശേഖര സമിതിയും ചേര്‍ന്ന് ജെ.സി ബി ഉള്‍പ്പടെയുള്ള യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് മടതടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മീറ്ററോളം നീളത്തില്‍ മട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. നിലമൊരുക്കുന്നതിനുപയോഗിച്ച ട്രാക്ടറുകളും മറ്റ് യന്ത്രോപകരണങ്ങളും വെള്ളത്തില്‍ മുങ്ങി പോയ അവസ്ഥയിലാണ്.
  ഏറെവര്‍ഷങ്ങള്‍ക്കു ശേഷമാണ് അയ്യനാട് പാടശേഖരത്ത് രണ്ടാം കൃഷിക്കായുള്ള തയാറെടുപ്പ് നടന്നത്. പാടശേഖരത്തിന്റെ വിശാലമായ പുറംബണ്ടുകളുടെ ബലക്ഷയം  ഇവിടെ രണ്ടാം കൃഷി ചെയ്യുന്നതിന് തടസമാവുകയായിരുന്നു. കുട്ടനാട് പാക്കേജില്‍പെടുത്തി 16 കോടി രൂപ വിനിയോഗിച്ച് പുറംബണ്ട് നിര്‍മിക്കുന്ന പ്രവര്‍ത്തനം മുക്കാല്‍ പങ്കോളം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇപ്പോള്‍ രണ്ടാം കൃഷി ചെയ്യാനുള്ള തയാറെടുപ്പുമായ് പാടശേഖര സമിതി മുന്നോട്ട് പോയത്. വെള്ളംവറ്റിച്ച ശേഷം ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഒരുക്കം അവസാന ഘട്ടത്തിലെത്തിയിരിക്കുകയായിരുന്നു.
രണ്ടിന് വിതനടത്തുന്നതിന് വിത്തും എത്തിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ മട വീണത്. നിലമൊരുക്കാനുപയോഗിച്ച ട്രാക്ടറുകളും വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കുന്നു. ഉദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കൃഷി ഓഫീസര്‍ പറഞ്ഞു. തുടര്‍ നടപടി സ്വീകരിക്കാന്‍ പാടശേഖര സമിതി അടിയന്തിര യോഗം ചേര്‍ന്നു.
വിതക്കാന്‍ ഒരാഴ്ച മാത്രം അവശേഷിക്കെയാണ് തകഴി കുന്നമ്മ പടിഞ്ഞാറ് പാടശേഖരത്ത് ഇന്നലെ പുലര്‍ച്ചെയോടെ മട വീണത്. 125 ഏക്കറുള്ള ഇവിടെ 60 ഓളം കര്‍ഷകരാണുള്ളത്. വിതയക്കാനായി പാടശേഖരത്ത് ജോലി നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മട വീണത്. ഇതു മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
എടത്വാ കൃഷിഭവന്‍ പരിധിയില്‍പെട്ട പാണ്ടങ്കരി ഊരാംവേലില്‍ പാടശേഖരത്തും മടവീണു. വിതയിറക്കി അറുപത് ദിവസം പിന്നിട്ട രണ്ടാംകൃഷിയാണ് മടവീഴ്ചയില്‍ മുങ്ങിയത്. ഇന്നലെ രാവിലെ മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
പാടശേഖര ബണ്ടിലെ കലുങ്ക് പാലത്തിന് താഴെയാണ് മടവീഴ്ചയുണ്ടായത്. കര്‍ഷകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മണിക്കൂറുകള്‍ക്കകം ഊരാംവേലില്‍ പാടം വെള്ളത്തില്‍ മുങ്ങി. മുപ്പതര ഏക്കര്‍ വിസ്തൃതിയുള്ള പാടത്ത് 12 കര്‍ഷകരാണ് വിതയിറക്കിയിരുന്നത്. കര്‍ഷകര്‍ക്ക് ആറ് ലക്ഷത്തോളം രൂപ നഷ്ടമായതായി കണക്കാക്കുന്നു. മടവീഴ്ചയെ തുടര്‍ന്ന് എടത്വാ വില്ലേജ് ഓഫീസര്‍ സുബാഷ്, പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ബെറ്റി ജോസഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
എടത്വാ കൃഷിഭവനിലെ മൂന്നുപാടങ്ങള്‍ കൂടി വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചുങ്കം-ഇടചുങ്കം, കിളിയംവേലില്‍, ദേവസ്വം വരമ്പിനകം കിഴക്ക് എന്നീപാടങ്ങള്‍ മഴവെള്ളത്തില്‍ ഏറെക്കുറെ മുങ്ങി. മഴ തുടര്‍ന്നാല്‍ മൂന്നുപാടങ്ങളും വെള്ളത്തിലാകാനാണ് സാധ്യത. ഇന്നലെ പകല്‍ കാലവര്‍ഷം അല്പം ശമിച്ചെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നദിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago