HOME
DETAILS

ഗൂര്‍ഖാ പ്രക്ഷോഭം ശക്തം; വൈദ്യുതി പദ്ധതികള്‍ അടച്ചതോടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  
Web Desk
July 28 2017 | 22:07 PM

%e0%b4%97%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%96%e0%b4%be-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%82

ഡാര്‍ജിലിങ്: ബംഗാള്‍ വിഭജിച്ച് ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജിലിങ്ങില്‍ ആരംഭിച്ച പ്രക്ഷോഭം 41 ദിവസം പിന്നിട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇതുവരെ തയാറാകാത്തത് പ്രക്ഷോഭകരെ കടുത്ത നടപടികളിലേക്കാണ് എത്തിച്ചിട്ടുള്ളത്.
ഡാല്‍ജിലിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.
ഫരിദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ബംഗാള്‍ സംസ്ഥാന വൈദ്യുതി വിതരണ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന നിപ്പോണ്‍ പവര്‍ ലിമിറ്റഡ് എന്നിവയുടെ അഞ്ച് പ്രൊജക്ടുകളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചത്. പ്രതിദിനം 132 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന റാംബിയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-3, 160 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാലിജോറയിലെ ടീസ്റ്റ ലോ ഡാം പ്രോജക്ട്-4 എന്നിവ ജൂലൈ 12നാണ് അടച്ചത്.
2013ലും 2016 ലുമാണ് ഈ രണ്ട് പ്രോജക്ടുകളും പ്രവര്‍ത്തനം തുടങ്ങിയത്. ഇത് രണ്ടിന്റേയും പ്രവര്‍ത്തനം മുടങ്ങിയതോടെ പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകുന്നതെന്ന് നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ദേബജിത്ത് ചദോപാധ്യായ അറിയിച്ചു.
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനരൂപീകരണത്തിന് വേഗംകൂട്ടുകയെന്ന ലക്ഷ്യം വച്ചാണ് ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ച വൈദ്യുത പദ്ധതികള്‍ക്കുനേരെ സമരം ശക്തമാക്കിയത്.
ഇവിടങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വില്‍പനയില്‍ 12 ശതമാനം തുക സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്. രമ്മം പവര്‍ പ്രൊജക്ടില്‍ നിന്ന് 51 മെഗാവാട്ടും ജല്‍ദാക്ക പ്രോജക്ടില്‍ നിന്ന് 44 മെഗാവാട്ടും വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതോടെ പ്രതിദിനം 50 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ

National
  •  3 days ago
No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  4 days ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  4 days ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  4 days ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  4 days ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  4 days ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  4 days ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  4 days ago
No Image

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

Kerala
  •  4 days ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  4 days ago