HOME
DETAILS

ബസ് നിര്‍മാണ കമ്പനികളിലെ ഡ്രൈവര്‍മാരെ നിയമിക്കുവാനുള്ള നടപടി കെ.എസ്.ആര്‍.ടി.സി ഉപേക്ഷിക്കണം: ഐ.എന്‍.ടി.യു.സി

  
backup
July 28, 2017 | 10:57 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86

കാസര്‍കോട്:  കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകള്‍ക്കായി നിരത്തിലിറക്കുവാന്‍ പോകുന്ന സ്‌കാനിയ, കോറോണ, വോള്‍വോ എന്നീ കമ്പനികളിലെ ഡ്രൈവര്‍മാരെ നിയമിച്ചു കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തുവാനുള്ള നടപടികള്‍ ഉപേക്ഷിക്കണമെന്നു കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) വാര്‍ഷിക സമ്മേളനം അധികൃതരോട്  ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പി.എസ്.സി അഡൈ്വസ് മെമ്മോ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം  നല്‍കാത്ത മാനേജ്‌മെന്റ്  നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും സമ്മേളനം ആരോപിച്ചു.
കാസര്‍കോടു നിന്നു കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമായ മര്‍ക്കാറയിലേക്കു സര്‍വിസ് ആരംഭിച്ചിട്ടു പതിമൂന്നു വര്‍ഷമായെങ്കിലും  പ്രസ്തുത സര്‍വിസ് ഓടാതെ നില്‍ക്കുകയാണ്.  തീര്‍ഥാടന കേന്ദ്രമായ കര്‍ണാടകയിലെ ധര്‍മ്മസ്ഥല, സുബ്രഹ്മണ്യ എന്നീ മേഖലകളിലെയും എന്‍ഡോസള്‍ഫാന്‍ മേഖലയായ വാണിനഗറിലേക്കുള്ള സര്‍വിസുകളും നിലച്ചിട്ട് വര്‍ഷങ്ങളായി. ഇത്തരം സര്‍വിസുകള്‍ പുനരാരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വേണുഗോപാലന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിജു ജോണ്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പി.വി ഉദയകുമാര്‍, എ.എന്‍ രാജേഷ്, എം.പി വിജയന്‍, കൃഷ്ണഭട്ട്, ഗംഗാധരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന്റെ സെഞ്ച്വറി, അകീലിന്റെ ബൗളിംഗ്; മുംബൈയെ നിഷ്പ്രഭമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഉജ്ജ്വല വിജയം

Cricket
  •  a day ago
No Image

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ട്രംപിന്റെ 'നരകക്കുഴി' പ്രയോഗം: അമേരിക്കൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; ഉഭയകക്ഷി ബന്ധത്തിന് നിരക്കാത്തതെന്ന് വിമർശനം

International
  •  a day ago
No Image

'പണമില്ലെന്ന് പറഞ്ഞപ്പോൾ കൊന്നു, എല്ലാം സംഭവിച്ചുപോയത്'; ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി

National
  •  a day ago
No Image

പഴകിയ ഭക്ഷണം വിൽക്കാൻ നീക്കം; അൽ ദൈദിൽ 13 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു

uae
  •  a day ago
No Image

ഭരണരംഗത്തും ഇനി എഐ വിപ്ലവം; രണ്ട് വർഷത്തിനുള്ളിൽ പകുതി സേവനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാക്കാൻ യുഎഇ

uae
  •  a day ago
No Image

കൊച്ചിയിൽ മത്യാസ് 'മാജിക്'; ഇഞ്ചുറി ടൈമിൽ ഒഡിഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

ഇന്ധനവില 28 രൂപ കൂടുമെന്നത് വ്യാജം; റിപ്പോർട്ടുകൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം

latest
  •  a day ago
No Image

യുഎഇ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രി; സുരക്ഷാ സഹകരണം ശക്തമാക്കാൻ തീരുമാനം

bahrain
  •  a day ago
No Image

വാംഖഡെ കീഴടക്കി മലയാളി കരുത്ത്; അവസാന പന്തിലെ സിക്സറിൽ സെഞ്ചുറി പൂർത്തിയാക്കി സഞ്ജു

Cricket
  •  a day ago
No Image

സംഘർഷങ്ങൾക്കിടയിലും സമാധാനത്തിന്റെ വഴിവിളക്കായി ഖത്തർ; അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെ പ്രശംസിച്ച് മന്ത്രിസഭ

qatar
  •  a day ago