HOME
DETAILS

പൊലിസ് സംഘത്തെ അക്രമിച്ച സംഭവം: രണ്ടുപേര്‍കൂടി റിമാന്‍ഡില്‍

  
backup
December 05, 2018 | 2:36 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കല്ലമ്പലം: കിളികൊല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ അക്രമിച്ച് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കൂടി പള്ളിക്കല്‍ പൊലിസ് പിടികൂടി.
മടവൂര്‍ വേട്ടക്കാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ റിയാസ് (27), മടവൂര്‍ പുലിയൂര്‍കോണം എം.സി ഹൗസില്‍ നിഹാസ് (30) എന്നിവരെയാണ് പള്ളിക്കല്‍ പൊലിസ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം മടവൂര്‍ പുലിയൂര്‍കോണം മെഹര്‍നിസ മന്‍സിലില്‍ താമസിക്കുന്ന അല്‍അമീര്‍ എന്ന വ്യക്തി കൊല്ലം ജില്ലയിലെ കിളിക്കോട്ടുകോണം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പള്ളിക്കല്‍ സ്റ്റേഷനതിര്‍ത്തിയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം നടത്തിയതായി പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് പ്രതി മടവൂര്‍ പുലിയൂര്‍കോണത്തുണ്ടെന്നറിഞ്ഞ് പിടികൂടാനെത്തിയ കിളികൊല്ലൂര്‍ എസ്.ഐ വിനോദിനെയും സംഘത്തെയും പൂട്ടിയിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് നിഹാസും റിയാസും അറസ്റ്റിലായത്. കേസില്‍ അന്ന് തന്നെ പള്ളിക്കല്‍ പൊലിസ് പുലിയൂര്‍കോണം സ്വദേശികളായ അന്‍സാര്‍ (38), ഭഗത് (20) എന്നീ പ്രതികളെ പിടികൂടിയിരുന്നു. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലിയൂര്‍കോണത്ത് എത്തിയ പള്ളിക്കല്‍ എസ്.ഐ ഗംഗാപ്രസാദിനെയും സംഘത്തെയും ജീപ്പ് തടഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്്ത സംഭവത്തില്‍ ഫൈസല്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇയാളെ പി.ഡി.പി.പി ആക്ട് പ്രകാരം റിമാന്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പള്ളിക്കല്‍ പൊലിസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം കിളിമാനൂര്‍ സി.ഐ പി. അനില്‍കുമാര്‍, പള്ളിക്കല്‍ എസ്.എച്ച്.ഒ ഗംഗാപ്രസാദ്, എസ്.സി.പി.ഒമാരായ ഷാന്‍, ഹരീഷ്, അനീഷ് സംഘമാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു മാസത്തിനിടെ ഇരുഹറമുകളും സന്ദര്‍ശിച്ചത് 6.6 കോടിയിലധികം തീര്‍ത്ഥാടകര്‍

Saudi-arabia
  •  8 days ago
No Image

'ഒരു ടി20 കളിക്കാരന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല'; ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഇതിഹാസ താരത്തിന്റേ വിമർശനം

Cricket
  •  8 days ago
No Image

അവധിക്കാലം അടിച്ചുപൊളിക്കാം; യുഎഇ നിവാസികൾക്ക് വിസയില്ലാതെ യാത്രചെയ്യാവുന്ന രാജ്യങ്ങൾ അറിയാം

uae
  •  8 days ago
No Image

 കത്തി വീശിയ കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലിസ്; പ്രതി രക്ഷപ്പെട്ടു

Kerala
  •  8 days ago
No Image

വെടിവയ്പ്പിന് പിന്നാലെ കടുത്ത നടപടി: അഫ്‌ഗാനിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവെച്ച് അമേരിക്ക

International
  •  8 days ago
No Image

ഷാർജ പൊലിസിന്റെ പദ്ധതികൾ ഫലം കണ്ടു: റോഡപകട മരണങ്ങൾ കുത്തനെ കുറഞ്ഞു

uae
  •  8 days ago
No Image

ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍; റെയില്‍വേക്ക് നോട്ടിസ് നല്‍കി

National
  •  8 days ago
No Image

നാലാമതും പെൺകുഞ്ഞ്: നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

crime
  •  8 days ago
No Image

ടിക്കറ്റ് ചോദിച്ച മലയാളി വനിതാ ടിടിഇയെ ആക്രമിച്ചു; മുഖത്ത് മാന്തുകയും വസ്ത്രം കീറുകയും ചെയ്തു; അസം സ്വദേശി പിടിയിൽ

crime
  •  8 days ago
No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  8 days ago