HOME
DETAILS

പൊലിസ് സംഘത്തെ അക്രമിച്ച സംഭവം: രണ്ടുപേര്‍കൂടി റിമാന്‍ഡില്‍

  
backup
December 05, 2018 | 2:36 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കല്ലമ്പലം: കിളികൊല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ അക്രമിച്ച് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കൂടി പള്ളിക്കല്‍ പൊലിസ് പിടികൂടി.
മടവൂര്‍ വേട്ടക്കാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ റിയാസ് (27), മടവൂര്‍ പുലിയൂര്‍കോണം എം.സി ഹൗസില്‍ നിഹാസ് (30) എന്നിവരെയാണ് പള്ളിക്കല്‍ പൊലിസ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം മടവൂര്‍ പുലിയൂര്‍കോണം മെഹര്‍നിസ മന്‍സിലില്‍ താമസിക്കുന്ന അല്‍അമീര്‍ എന്ന വ്യക്തി കൊല്ലം ജില്ലയിലെ കിളിക്കോട്ടുകോണം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പള്ളിക്കല്‍ സ്റ്റേഷനതിര്‍ത്തിയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം നടത്തിയതായി പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് പ്രതി മടവൂര്‍ പുലിയൂര്‍കോണത്തുണ്ടെന്നറിഞ്ഞ് പിടികൂടാനെത്തിയ കിളികൊല്ലൂര്‍ എസ്.ഐ വിനോദിനെയും സംഘത്തെയും പൂട്ടിയിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് നിഹാസും റിയാസും അറസ്റ്റിലായത്. കേസില്‍ അന്ന് തന്നെ പള്ളിക്കല്‍ പൊലിസ് പുലിയൂര്‍കോണം സ്വദേശികളായ അന്‍സാര്‍ (38), ഭഗത് (20) എന്നീ പ്രതികളെ പിടികൂടിയിരുന്നു. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലിയൂര്‍കോണത്ത് എത്തിയ പള്ളിക്കല്‍ എസ്.ഐ ഗംഗാപ്രസാദിനെയും സംഘത്തെയും ജീപ്പ് തടഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്്ത സംഭവത്തില്‍ ഫൈസല്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇയാളെ പി.ഡി.പി.പി ആക്ട് പ്രകാരം റിമാന്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പള്ളിക്കല്‍ പൊലിസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം കിളിമാനൂര്‍ സി.ഐ പി. അനില്‍കുമാര്‍, പള്ളിക്കല്‍ എസ്.എച്ച്.ഒ ഗംഗാപ്രസാദ്, എസ്.സി.പി.ഒമാരായ ഷാന്‍, ഹരീഷ്, അനീഷ് സംഘമാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  3 days ago
No Image

വീണ്ടും ഐതിഹാസിക നേട്ടം; ടി-20യിൽ പുതു ചരിത്രം കുറിച്ച് സ്‌മൃതി മന്ദാന

Cricket
  •  3 days ago
No Image

ദുബൈയിൽ 580 മീറ്റർ ഉയരത്തിൽ എമിറേറ്റ്‌സ് ഹോട്ടലോ? ടവറിന് മുകളിൽ വിമാനം; വൈറൽ വീഡിയോയുടെ സത്യാവസ്ഥ ഇതാ

uae
  •  3 days ago
No Image

വാളയാർ ആൾക്കൂട്ട ആക്രമണ കൊലപാതകം: അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക സംഘത്തിന്; 10 ലക്ഷം രൂപ ധനസഹായം, കുറ്റപത്രം ഉടൻ

Kerala
  •  3 days ago
No Image

വിമാനയാത്രയിൽ പവർ ബാങ്ക് പണി തന്നേക്കാം; സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബൈ എയർപോർട്ട് അധികൃതർ

uae
  •  3 days ago
No Image

2012ലെ റോണോയെ വെട്ടി 2013ലെ റൊണാൾഡോക്കൊപ്പം; ചരിത്രമെഴുതി എംബാപ്പെ

Football
  •  3 days ago
No Image

റൊണാൾഡോയുടെ റെക്കോർഡിനൊപ്പം എംബാപ്പെ; ''SIUUU' ആഘോഷമാക്കി മാഡ്രിഡ് സോഷ്യൽ മീഡിയ

Football
  •  3 days ago
No Image

മുളക് അരച്ച് സ്വകാര്യഭാഗത്ത് പുരട്ടുമെന്ന് ഭീഷണി; സി.ഐ. പ്രതാപചന്ദ്രന്റെ ക്രൂരതകൾ വിവരിച്ച് യുവതി

Kerala
  •  3 days ago
No Image

അഞ്ച് വര്‍ഷം ജോലി ചെയ്താല്‍ സ്വന്തം ഫ്‌ലാറ്റ്; ജീവനക്കാരെ ഞെട്ടിച്ച് ചൈനീസ് കമ്പനി

International
  •  3 days ago
No Image

ഹർമൻപ്രീത് കൗർ 350 നോട്ട് ഔട്ട്; ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  3 days ago