HOME
DETAILS

പൊലിസ് സംഘത്തെ അക്രമിച്ച സംഭവം: രണ്ടുപേര്‍കൂടി റിമാന്‍ഡില്‍

  
backup
December 05, 2018 | 2:36 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

കല്ലമ്പലം: കിളികൊല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ അക്രമിച്ച് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കൂടി പള്ളിക്കല്‍ പൊലിസ് പിടികൂടി.
മടവൂര്‍ വേട്ടക്കാട്ടുകോണം ചരുവിള പുത്തന്‍വീട്ടില്‍ റിയാസ് (27), മടവൂര്‍ പുലിയൂര്‍കോണം എം.സി ഹൗസില്‍ നിഹാസ് (30) എന്നിവരെയാണ് പള്ളിക്കല്‍ പൊലിസ് പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ ആദ്യവാരം മടവൂര്‍ പുലിയൂര്‍കോണം മെഹര്‍നിസ മന്‍സിലില്‍ താമസിക്കുന്ന അല്‍അമീര്‍ എന്ന വ്യക്തി കൊല്ലം ജില്ലയിലെ കിളിക്കോട്ടുകോണം സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പള്ളിക്കല്‍ സ്റ്റേഷനതിര്‍ത്തിയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തിച്ച് പീഡനം നടത്തിയതായി പരാതി ലഭിച്ചിരുന്നു.
തുടര്‍ന്ന് പ്രതി മടവൂര്‍ പുലിയൂര്‍കോണത്തുണ്ടെന്നറിഞ്ഞ് പിടികൂടാനെത്തിയ കിളികൊല്ലൂര്‍ എസ്.ഐ വിനോദിനെയും സംഘത്തെയും പൂട്ടിയിട്ട് അക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് നിഹാസും റിയാസും അറസ്റ്റിലായത്. കേസില്‍ അന്ന് തന്നെ പള്ളിക്കല്‍ പൊലിസ് പുലിയൂര്‍കോണം സ്വദേശികളായ അന്‍സാര്‍ (38), ഭഗത് (20) എന്നീ പ്രതികളെ പിടികൂടിയിരുന്നു. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച പുലിയൂര്‍കോണത്ത് എത്തിയ പള്ളിക്കല്‍ എസ്.ഐ ഗംഗാപ്രസാദിനെയും സംഘത്തെയും ജീപ്പ് തടഞ്ഞ് അക്രമിക്കാന്‍ ശ്രമിക്കുകയും ജീപ്പ് അടിച്ചുതകര്‍ക്കുകയും ചെയ്്ത സംഭവത്തില്‍ ഫൈസല്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇയാളെ പി.ഡി.പി.പി ആക്ട് പ്രകാരം റിമാന്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പള്ളിക്കല്‍ പൊലിസ് അറിയിച്ചു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍ കുമാറിന്റെ നിര്‍ദേശാനുസരണം കിളിമാനൂര്‍ സി.ഐ പി. അനില്‍കുമാര്‍, പള്ളിക്കല്‍ എസ്.എച്ച്.ഒ ഗംഗാപ്രസാദ്, എസ്.സി.പി.ഒമാരായ ഷാന്‍, ഹരീഷ്, അനീഷ് സംഘമാണ് പ്രതികളെ പിടികൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി ലഭ്യതയില്‍ ഇടിവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം 

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ ആത്മപരിശോധന; സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി

Kerala
  •  3 days ago
No Image

'കുട്ടി ഹാലണ്ടുമാർ' പെരുകുന്നു; ഗോളടിവീരന്റെ പേരിൽ പെറുവിൽ പുതിയ തരംഗം

Football
  •  3 days ago
No Image

വീട്ടുകാര്‍ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്; മകന്‍ ലഹരി ഉപയോഗിച്ചെന്ന് കുടുംബം

Kerala
  •  3 days ago
No Image

ലോകത്തിലെ ആദ്യ നായകനാവാൻ മിശിഹാ; ചരിത്രത്തിനരികെ ലയണൽ മെസ്സി!

Football
  •  3 days ago
No Image

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; ലഹരി മാഫിയയുടെ വേരറുക്കും വരെ പോരാട്ടം തുടരുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

കശുവണ്ടി അഴിമതിക്കേസ്: ഹൈക്കോടതിയില്‍ പുതിയ മാപ്പപേക്ഷ സമര്‍പ്പിച്ച് കെ. ബിജു ഐ.എ.എസ്

Kerala
  •  3 days ago
No Image

യു.ഡി.എഫ് അവിശ്വാസം പാസ്സായി; ഉദുമയില്‍ സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി

Kerala
  •  3 days ago
No Image

ഷെഹനയുടെ മരണം കൊലപാതകമെന്ന് കുടുംബം; ആണ്‍ സുഹൃത്ത് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  3 days ago