HOME
DETAILS

ദമ്പതികളുടെ വിയോഗത്തില്‍ വിറങ്ങലിച്ച് ചീനിക്കുഴി ഗ്രാമം

  
backup
August 06, 2017 | 6:28 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

തൊടുപുഴ:  ദമ്പതികളുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ച് ചീനിക്കുഴി ഗ്രാമം. രാവിലെ പള്ളിയില്‍ പോകുന്നതിനു മുമ്പായി വീട്ടിലെ  വാട്ടര്‍ ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവിടേയ്ക്ക് വെള്ളം വരുന്ന പൈപ്പ് അടയ്ക്കുന്നതിനായി പോയപ്പോള്‍ വീടിനു 20 മീറ്ററോളം മാറി പൊട്ടിക്കിടന്ന വൈദ്യുത ലൈനില്‍ നിന്നും ബാബുവിന് ഷോക്കേല്‍ക്കുകയായിരുന്നു. ബാബുവിന്റെ നിലവിളി കേട്ട് അടുക്കളയില്‍ നിന്നും ഭാര്യ ലൂസി ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും വൈദ്യുഘാതമേറ്റു. ഇരുവരും സംഭവ സ്ഥലത്തുതന്നെ പിടഞ്ഞു മരിച്ചു.
കല്ലറയ്ക്കല്‍ ബാബു- ലൂസി ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചെന്ന വാര്‍ത്ത ഇടവകാംഗങ്ങളെ അറിയിച്ചത് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിലെ വികാരിയാണ്. ചീനിക്കുഴി സെന്റ് മേരീസ് പള്ളിയുടെ മുന്‍ കൈക്കാരനാണ് ബാബു. രാവിലെ ഏഴരയുടെ കുര്‍ബാനമധ്യെയാണ് വിവരം പള്ളിയില്‍ എത്തിയത്. അദ്ദേഹം വിശ്വാസികളെ ഈ വിവരം അറിയിയ്ക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞതോടെ വിശ്വാസികളെല്ലാവരും കല്ലറയ്ക്കല്‍ വീട്ടിലേയ്ക്ക് ഒഴുകി.
 ഇന്നലെ രാവിലെ കുര്‍ബാനയ്ക്ക് ബാബുവും ലൂസിയും പതിവായി എത്താറുള്ളതാണ്. മഴ മൂലമാകാം ഇവര്‍ വൈകുന്നതെന്ന ധാരണയിലായിരുന്നു അടുപ്പമുള്ളവര്‍. ദമ്പതികളുടെ മകന്‍ ഫാ. ടോജിന്‍ കോതമംഗലം രൂപതിയില്‍െ വൈദികനാണ്.
ബാബുവിന്റെ ഇളയമകന്‍ ടോണലിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് സെപ്തംബര്‍ 21ന് നിശ്ചയിച്ചിരുന്നതാണ്. ബന്ധുക്കളെയെല്ലാം ചടങ്ങിലേയ്ക്ക് ക്ഷണിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വെള്ളിടി പോലെ ദുരന്തം എത്തിയത്.
വൈദ്യുതി ലൈനിലേക്ക് മരത്തിന്റെ ശിഖരം വീണതിനെതുടര്‍ന്ന് ലൈനില്‍ സ്പാര്‍ക്കിങ് ഉണ്ടായതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം ഇന്ന് അപകട സ്ഥലത്തെത്തി പരിശോധന നടത്തും.  
 ഇപ്പോള്‍ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ബാബു. മൃതദേഹങ്ങള്‍ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
മുതലക്കോടത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടിലെത്തിക്കും.  
സംസ്‌കാരം നാളെ 2.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍.   ദുരന്തവിവരമറിഞ്ഞ് റവന്യു, പഞ്ചായത്ത്, വൈദ്യുതി, പൊലിസ് വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ  കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി വൈദ്യുതി ബോര്‍ഡില്‍ നിന്നും അഞ്ചു ലക്ഷം വീതം ധനസഹായം  അനുവദിക്കാന്‍ തീരുമാനിച്ചതായി തൊടുപുഴ തഹസീല്‍ദാര്‍ ഷൈജു ജേക്കബ് അറിയിച്ചു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

National
  •  2 months ago
No Image

വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിശേഷ ദിന പൊതു അവധി റദ്ദാക്കണം; ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Kerala
  •  2 months ago
No Image

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍

Kerala
  •  2 months ago
No Image

'പവര്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക'; വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Kerala
  •  2 months ago
No Image

37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്- ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കൊല്ലപ്പെട്ട ആ 'അജ്ഞാതന്‍' നേപ്പാളിലെ മുന്‍ പൊലിസുകാരന്‍; ചുരുളഴിച്ച അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍

Kerala
  •  2 months ago
No Image

ഇറാനെതിരായ യുദ്ധത്തില്‍ ആദ്യത്തെ ആറു ദിവസത്തിനിടെ യു.എസിന് ചെലവായത് 11.3 ബില്യണ്‍ ഡോളര്‍; കണക്കവതരിപ്പിച്ച് പെന്റഗണ്‍, അതൃപ്തി പ്രകടിപ്പിച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങളും

International
  •  2 months ago
No Image

പ്രസ്ഥാനം വിട്ടുപോയാല്‍ ശൂ.. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോഴാണ് വലിയ പുള്ളിയാകുന്നത്: എം.എം മണി

Kerala
  •  2 months ago
No Image

രസികന്‍ സിനിമയിലെ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍

Kerala
  •  2 months ago