HOME
DETAILS

ദമ്പതികളുടെ വിയോഗത്തില്‍ വിറങ്ങലിച്ച് ചീനിക്കുഴി ഗ്രാമം

  
backup
August 06, 2017 | 6:28 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%af%e0%b5%8b%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

തൊടുപുഴ:  ദമ്പതികളുടെ ദാരുണ മരണത്തില്‍ വിറങ്ങലിച്ച് ചീനിക്കുഴി ഗ്രാമം. രാവിലെ പള്ളിയില്‍ പോകുന്നതിനു മുമ്പായി വീട്ടിലെ  വാട്ടര്‍ ടാങ്ക് നിറഞ്ഞതിനെ തുടര്‍ന്നാണ് ഇവിടേയ്ക്ക് വെള്ളം വരുന്ന പൈപ്പ് അടയ്ക്കുന്നതിനായി പോയപ്പോള്‍ വീടിനു 20 മീറ്ററോളം മാറി പൊട്ടിക്കിടന്ന വൈദ്യുത ലൈനില്‍ നിന്നും ബാബുവിന് ഷോക്കേല്‍ക്കുകയായിരുന്നു. ബാബുവിന്റെ നിലവിളി കേട്ട് അടുക്കളയില്‍ നിന്നും ഭാര്യ ലൂസി ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കും വൈദ്യുഘാതമേറ്റു. ഇരുവരും സംഭവ സ്ഥലത്തുതന്നെ പിടഞ്ഞു മരിച്ചു.
കല്ലറയ്ക്കല്‍ ബാബു- ലൂസി ദമ്പതികള്‍ ഷോക്കേറ്റ് മരിച്ചെന്ന വാര്‍ത്ത ഇടവകാംഗങ്ങളെ അറിയിച്ചത് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിലെ വികാരിയാണ്. ചീനിക്കുഴി സെന്റ് മേരീസ് പള്ളിയുടെ മുന്‍ കൈക്കാരനാണ് ബാബു. രാവിലെ ഏഴരയുടെ കുര്‍ബാനമധ്യെയാണ് വിവരം പള്ളിയില്‍ എത്തിയത്. അദ്ദേഹം വിശ്വാസികളെ ഈ വിവരം അറിയിയ്ക്കുകയായിരുന്നു. കുര്‍ബാന കഴിഞ്ഞതോടെ വിശ്വാസികളെല്ലാവരും കല്ലറയ്ക്കല്‍ വീട്ടിലേയ്ക്ക് ഒഴുകി.
 ഇന്നലെ രാവിലെ കുര്‍ബാനയ്ക്ക് ബാബുവും ലൂസിയും പതിവായി എത്താറുള്ളതാണ്. മഴ മൂലമാകാം ഇവര്‍ വൈകുന്നതെന്ന ധാരണയിലായിരുന്നു അടുപ്പമുള്ളവര്‍. ദമ്പതികളുടെ മകന്‍ ഫാ. ടോജിന്‍ കോതമംഗലം രൂപതിയില്‍െ വൈദികനാണ്.
ബാബുവിന്റെ ഇളയമകന്‍ ടോണലിന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങ് സെപ്തംബര്‍ 21ന് നിശ്ചയിച്ചിരുന്നതാണ്. ബന്ധുക്കളെയെല്ലാം ചടങ്ങിലേയ്ക്ക് ക്ഷണിച്ച് സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വെള്ളിടി പോലെ ദുരന്തം എത്തിയത്.
വൈദ്യുതി ലൈനിലേക്ക് മരത്തിന്റെ ശിഖരം വീണതിനെതുടര്‍ന്ന് ലൈനില്‍ സ്പാര്‍ക്കിങ് ഉണ്ടായതാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നു. വൈദ്യുതി ബോര്‍ഡ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗം ഇന്ന് അപകട സ്ഥലത്തെത്തി പരിശോധന നടത്തും.  
 ഇപ്പോള്‍ വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു ബാബു. മൃതദേഹങ്ങള്‍ കരിമണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
മുതലക്കോടത്തെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടിലെത്തിക്കും.  
സംസ്‌കാരം നാളെ 2.30ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍.   ദുരന്തവിവരമറിഞ്ഞ് റവന്യു, പഞ്ചായത്ത്, വൈദ്യുതി, പൊലിസ് വകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ  കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി വൈദ്യുതി ബോര്‍ഡില്‍ നിന്നും അഞ്ചു ലക്ഷം വീതം ധനസഹായം  അനുവദിക്കാന്‍ തീരുമാനിച്ചതായി തൊടുപുഴ തഹസീല്‍ദാര്‍ ഷൈജു ജേക്കബ് അറിയിച്ചു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാരിയായ 20 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പരിശോധിച്ചത് 17 പേരുടെ ഡി.എന്‍.എ; ഒടുവില്‍ പിതാവ് അറസ്റ്റില്‍

National
  •  3 minutes ago
No Image

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍, വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്

Football
  •  an hour ago
No Image

രാജ്യത്തെ നടുക്കി വീണ്ടും 'ഹണിമൂൺ കൊലപാതകം'; കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വാഹനമിടിപ്പിച്ചു കൊന്ന യുവതി പിടിയിൽ

crime
  •  an hour ago
No Image

കെ.പി.സി.സി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ബി.ജെ.പിയില്‍ ചേരും

Kerala
  •  an hour ago
No Image

കാലം കാത്തുവെച്ച ഇരട്ട വിസ്മയങ്ങൾ; ഒരേ ദിനം പിറന്ന് പ്രതിസന്ധികളെ ഗോൾപോസ്റ്റാക്കി മാറ്റിയ ഇതിഹാസ താരങ്ങൾ; In-Depth Story

Football
  •  2 hours ago
No Image

പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ലോക്‌സഭയുടെ അംഗീകാരം; 2004 ന് ശേഷം ആദ്യം

National
  •  2 hours ago
No Image

ജ്വല്ലറികളെയും വെല്ലുന്ന 'മാജിക് ഗോൾഡ്' തട്ടിപ്പ്; നാലംഗ അന്തർസംസ്ഥാന സംഘം കാസർകോട് പിടിയിൽ

crime
  •  2 hours ago
No Image

കോഴിക്കോട് സ്റ്റേഡിയം സജ്ജമല്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ തുടർന്നേക്കും

Football
  •  3 hours ago
No Image

എം.എല്‍.എയ്ക്ക് മാത്രം പാര്‍ക്കിങ്, നിയമസഭാംഗത്തിന് പറ്റില്ല; ചിരിപടര്‍ത്തി മാത്യു ടി തോമസിന്റെ കുറിപ്പ്

Kerala
  •  3 hours ago
No Image

മദ്യം വാങ്ങാൻ പണം നൽകിയില്ല; ദളിത് യുവാവിനെതിരെ ക്രൂരമായ അതിക്രമം; പ്രതി പിടിയിൽ

crime
  •  3 hours ago