ഇറാന്റെ മിസൈൽ ആക്രമണം തകർത്ത് ഖത്തർ; ദോഹയിൽ വ്യാപക സ്ഫോടന ശബ്ദങ്ങൾ
ദോഹ: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ ഖത്തർ തലസ്ഥാനമായ ദോഹയിൽ മിസൈൽ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ ദോഹയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രതിരോധ മന്ത്രാലയം ആക്രമണം സ്ഥിരീകരിക്കുകയും ലക്ഷ്യസ്ഥാനത്തെത്തും മുൻപേ മിസൈൽ തകർത്തെന്ന് അറിയിക്കുകയും ചെയ്തു.
യുഎസും ഇസ്റാഈലും ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ വ്യാപകമായ പ്രതികാര ആക്രമണങ്ങൾ ആരംഭിച്ചത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ദോഹയുൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്റാഈലും നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായാണ് ഇപ്പോഴത്തെ സംഘർഷം.
കുവൈത്തിലും ബഹ്‌റൈനിലും ആക്രമണം
ഖത്തറിന് പുറമെ കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന് നേരെ ഉണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച മാത്രം ഏഴ് മിസൈലുകളും അഞ്ച് ഡ്രോണുകളുമാണ് കുവൈത്തിനെ ലക്ഷ്യമിട്ടെത്തിയത്.
ബഹ്‌റൈനിലെ സിത്ര ദ്വീപിലുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവിടെ രണ്ട് വലിയ സ്ഫോടനങ്ങൾ നടന്നതായാണ് വിവരം.
qatar says its air defenses intercepted missiles launched from iran, while residents reported loud explosions across doha. authorities are monitoring the situation as regional tensions escalate and security measures remain heightened across the gulf.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."