HOME
DETAILS

വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 2,000 പാര്‍പ്പിടകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു

  
Web Desk
December 29 2019 | 19:12 PM

%e0%b4%b5%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c-2

ജറൂസലം: അന്താരാഷ്ട്ര പ്രതിഷേധം വകവയ്ക്കാതെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 2,000 പുതിയ പാര്‍പ്പിടകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഈ ആഴ്ച തന്നെ ഇതിന്റെ പ്രവൃത്തി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പ്രതിരോധമന്ത്രാലയം പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
ഇസ്‌റാഈലി സിവില്‍ അഡ്മിനിസ്‌ട്രേഷന്റെ ഉന്നതതല ഉപസമിതി 2,061 വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ 786 വീടുകളാണ് ആദ്യ ഘട്ടം നിര്‍മിക്കുക. ഇതിന് നിര്‍മാണാനുമതി ലഭിച്ചുകഴിഞ്ഞു. ശേഷിക്കുന്ന 1,275 എണ്ണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിര്‍മിക്കാനാണ് പദ്ധതി. ലിക്കുഡ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നെതന്യാഹു 3,000 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നു.
പദ്ധതി പ്രകാരം 258 വീടുകള്‍ മധ്യ വെസ്റ്റ്ബാങ്കിലെ ഹരേഷ ഔട്ട്‌പോസ്റ്റില്‍ നിര്‍മിക്കും. അതേസമയം ഹരേഷയിലേക്കുള്ള റോഡ് സ്വകാര്യ ഫലസ്തീന്‍ ഭൂമിയിലാണ്.
ഇതു കാരണം നിയമവിരുദ്ധ ഔട്ട്‌പോസ്റ്റുകള്‍ അംഗീകൃത പാര്‍പ്പിട കേന്ദ്രങ്ങളാക്കാന്‍ രണ്ടു ദശാബ്ദമായി ഇസ്‌റാഈലി സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇവിടെയുള്ള പാര്‍പ്പിടകേന്ദ്രത്തിലേക്ക് എത്തിച്ചേരാന്‍ ടണല്‍ നിര്‍മിക്കുമെന്ന് നീതിന്യായ മന്ത്രാലയം 2018ല്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പുറമെ ജോര്‍ദാന്‍ താഴ്‌വരയിലെ മിസ്‌പെ ജെറീക്കോയില്‍ 147 വീടുകളും മധ്യ വെസ്റ്റ്ബാങ്കിലെ ഷുവറ്റ് റാച്ചെലില്‍ 534 വീടുകള്‍ പണിയാനും ഇസ്‌റാഈലിന് പദ്ധതിയുണ്ട്.
അതേസമയം അംഗീകാരമില്ലാതെ വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ പണിയുന്നത് ഫലസ്തീനികളുമായി ഒരു രാഷ്ട്രീയ കരാറിലെത്തുന്നതിന് തടസ്സമാണെന്ന് ഇടതുപക്ഷ സംഘടനകള്‍ മുന്നറിയിപ്പു നല്‍കുന്നു. അടുത്തതായി ഭരണത്തില്‍ വരുന്ന സര്‍ക്കാര്‍ പുതിയ നിര്‍മാണപ്രവൃത്തികള്‍ മരവിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago