HOME
DETAILS

വാഹനാപകടം: 15 കിലോമീറ്റര്‍ അകലെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത

  
backup
September 14, 2017 | 1:51 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-15-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d


അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് മരിച്ച ഗൃഹനാഥന്റെ മൃതദേഹം അപകടസ്ഥലത്തിന് 15 കിലോമീറ്റര്‍ അകലെ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കലവൂര്‍ ഹനുമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനിലിന്റെ(46) മൃതദേഹമാണ് ദേശീയ പാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ സുനിലിനെ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് വടക്ക് ഉരിയരി ഉണ്ണിത്തോര്‍ ക്ഷേത്രത്തിനു സമീപം അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികര്‍ അപകടവിവരം സമീപത്തെ ചായക്കടക്കാരനെ അറിയിച്ചു. കബീറെന്ന ചായക്കടയുടമ ഈ വിവരം അമ്പലപ്പുഴ പൊലിസിനു കൈമാറി. 2.40 ഓടെ സ്ഥലത്തെത്തിയ പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടയാളെയോ വാഹനമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു ശേഷം അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഇടിച്ച വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗവും ചില്ലുകളും ബംപറിന്റെ ഒരു ഭാഗവും കണ്ടെത്തിയത്. ഇത് കൂടാതെ കുറച്ചകലെ റോഡില്‍ രക്തക്കറയും അപകടത്തില്‍ പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളും ചെരിപ്പും കണ്ടു കിട്ടി.
ഇതിനിടെ പുലര്‍ച്ചെ അഞ്ച് മണിയോടെ ദേശീയപാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം നഗ്‌നമായ മൃതദേഹം കിടക്കുന്നുവെന്ന വിവരം അമ്പലപ്പുഴ പൊലിസിന് കിട്ടി. പുന്നപ്ര പൊലിസ് സ്റ്റേഷന്‍ പരിധിയായതിനാല്‍ ഇവിടെ പുന്നപ്ര പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് തിരച്ചറിയല്‍ രേഖയിലുള്ള ആളാണ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന്റെ വലതു കക്ഷത്ത് ആഴത്തില്‍ മുറിവും വലതുകാല്‍ മുട്ടിനു താഴെ ഉരഞ്ഞ് അസ്ഥികള്‍ പുറത്തുകാണുന്ന നിലയിലുമായിരുന്നു. ഇടതുകാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തും ഈ തരത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്തും മുറിവുകളുണ്ടായിരുന്നു. കൊല്ലത്തു നിന്നെത്തിയ സയന്റിഫിക്ക് വിദഗ്ധര്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ലഭിക്കുന്ന പ്രാഥമിക വിവരമെന്ന് പൊലിസ് പറഞ്ഞു. ഇടിച്ച വാഹനത്തിലോ അപകട ശേഷം പിന്നാലെ വന്ന വാഹനത്തിലോ മൃതദേഹം കുരിങ്ങിയതാവാമെന്നാണ് പൊലിസിന്റെ നിഗമനം. ഇലക്ട്രിക്, പ്ലംബിങ് ജോലിക്കാരനായിരുന്ന സുനില്‍ ജോലിക്ക് പോയാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമേ തിരികെ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യ: സരസമ്മ. മക്കള്‍: സുദേവ്, സുകന്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിന് ഇന്ന് ജീവൻമരണ പോരാട്ടം, തോറ്റാൽ കരിയർ തീരും; മുന്നറിയിപ്പുമായി ആകാശ് ചോപ്ര

Cricket
  •  a minute ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ സംരക്ഷിക്കുകയല്ല, വോട്ട് ചോരിയിൽ പങ്കാളിയാവുകയാണ്; ഗുജറാത്ത് എസ്.ഐ.ആറിൽ നടക്കുന്നത് ആസൂത്രിത വോട്ട്‌കൊള്ള' രാഹുൽ ഗാന്ധി 

National
  •  20 minutes ago
No Image

പി.എസ്.സിയെ നോക്കുകുത്തിയാക്കി ബന്ധുനിയമനം; സർക്കാർ കാലാവധി തീരും മുൻപ് ബന്ധുക്കളെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കമെന്ന് രമേശ് ചെന്നിത്തല

Kerala
  •  34 minutes ago
No Image

ശശി തരൂരിനെ ഇടതുപാളയത്തിലെത്തിക്കാൻ സിപിഎം; ദുബൈയിൽ നിർണായക ചർച്ചയെന്ന് സൂചന

Kerala
  •  44 minutes ago
No Image

മോട്ടോര്‍ വാഹന ചട്ടഭേദഗതി: വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന വ്യവസ്ഥയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി

Kerala
  •  an hour ago
No Image

'മുൻപ് ചെയ്യാൻ മടിച്ച കാര്യങ്ങൾ ചെയ്യിക്കാൻ ഇടവരുത്തരുത്, എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണം': വിവാദ പ്രസംഗവുമായി എം.എം. മണി

Kerala
  •  an hour ago
No Image

'മടിയിലിരുത്തി, കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു...' നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പിതാവിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി മാതാവ്

Kerala
  •  3 hours ago
No Image

 'സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം, ഫണ്ട് വെട്ടിപ്പ് പുറത്തുവിട്ട നേതാവിന് ടി.പി ചന്ദ്രശേഖരന്റെ ഗതിവരുമോയെന്നാണ് ആശങ്ക' വി.ഡി സതീശന്‍ 

Kerala
  •  4 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ വംശജനായ 28കാരന്‍ വെടിയേറ്റ് മരിച്ചു;  പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരെന്ന് നിഗമനം

International
  •  5 hours ago
No Image

ആശുപത്രിയിലെത്തിയത് ശ്വാസമെടുക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍, എന്നിട്ടും  ഡോക്ടര്‍ എത്തിയില്ല, സ്വിഗ്ഗി ജീവനക്കാരന്റെ മരണത്തില്‍ വിളപ്പില്‍ ശാല ആശുപത്രിക്കെതിരെ പരാതി

Kerala
  •  5 hours ago