HOME
DETAILS

വാഹനാപകടം: 15 കിലോമീറ്റര്‍ അകലെ മൃതദേഹം; സംഭവത്തില്‍ ദുരൂഹത

  
backup
September 14, 2017 | 1:51 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-15-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%ae%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d


അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച് മരിച്ച ഗൃഹനാഥന്റെ മൃതദേഹം അപകടസ്ഥലത്തിന് 15 കിലോമീറ്റര്‍ അകലെ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കലവൂര്‍ ഹനുമാരു വെളിയില്‍ വാസുദേവന്റെ മകന്‍ സുനിലിന്റെ(46) മൃതദേഹമാണ് ദേശീയ പാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം ഇന്നലെ പുലര്‍ച്ചെ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: ഇന്നലെ പുലര്‍ച്ചെ 2.30 ഓടെ സുനിലിനെ തോട്ടപ്പള്ളി മാത്തേരി ജങ്ഷന് വടക്ക് ഉരിയരി ഉണ്ണിത്തോര്‍ ക്ഷേത്രത്തിനു സമീപം അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികര്‍ അപകടവിവരം സമീപത്തെ ചായക്കടക്കാരനെ അറിയിച്ചു. കബീറെന്ന ചായക്കടയുടമ ഈ വിവരം അമ്പലപ്പുഴ പൊലിസിനു കൈമാറി. 2.40 ഓടെ സ്ഥലത്തെത്തിയ പൊലിസ് തിരച്ചില്‍ നടത്തിയെങ്കിലും അപകടത്തില്‍പ്പെട്ടയാളെയോ വാഹനമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനു ശേഷം അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഇടിച്ച വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഉള്‍പ്പെടെയുള്ള ഭാഗവും ചില്ലുകളും ബംപറിന്റെ ഒരു ഭാഗവും കണ്ടെത്തിയത്. ഇത് കൂടാതെ കുറച്ചകലെ റോഡില്‍ രക്തക്കറയും അപകടത്തില്‍ പെട്ടയാളുടെ തിരിച്ചറിയല്‍ രേഖകളും വസ്ത്രങ്ങളും ചെരിപ്പും കണ്ടു കിട്ടി.
ഇതിനിടെ പുലര്‍ച്ചെ അഞ്ച് മണിയോടെ ദേശീയപാതക്കരികില്‍ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം നഗ്‌നമായ മൃതദേഹം കിടക്കുന്നുവെന്ന വിവരം അമ്പലപ്പുഴ പൊലിസിന് കിട്ടി. പുന്നപ്ര പൊലിസ് സ്റ്റേഷന്‍ പരിധിയായതിനാല്‍ ഇവിടെ പുന്നപ്ര പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് തിരച്ചറിയല്‍ രേഖയിലുള്ള ആളാണ് മരിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന്റെ വലതു കക്ഷത്ത് ആഴത്തില്‍ മുറിവും വലതുകാല്‍ മുട്ടിനു താഴെ ഉരഞ്ഞ് അസ്ഥികള്‍ പുറത്തുകാണുന്ന നിലയിലുമായിരുന്നു. ഇടതുകാലിന്റെ ഉപ്പൂറ്റിയുടെ ഭാഗത്തും ഈ തരത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. തലയുടെ പിന്‍ഭാഗത്തും മുറിവുകളുണ്ടായിരുന്നു. കൊല്ലത്തു നിന്നെത്തിയ സയന്റിഫിക്ക് വിദഗ്ധര്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ ലഭിക്കുന്ന പ്രാഥമിക വിവരമെന്ന് പൊലിസ് പറഞ്ഞു. ഇടിച്ച വാഹനത്തിലോ അപകട ശേഷം പിന്നാലെ വന്ന വാഹനത്തിലോ മൃതദേഹം കുരിങ്ങിയതാവാമെന്നാണ് പൊലിസിന്റെ നിഗമനം. ഇലക്ട്രിക്, പ്ലംബിങ് ജോലിക്കാരനായിരുന്ന സുനില്‍ ജോലിക്ക് പോയാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷമേ തിരികെ എത്താറുള്ളൂവെന്ന് ബന്ധുക്കള്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. ഭാര്യ: സരസമ്മ. മക്കള്‍: സുദേവ്, സുകന്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  7 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  7 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  7 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  7 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago