HOME
DETAILS

സഊദി പൊതുമാപ്പ്: ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്ത്

  
backup
September 19, 2017 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

റിയാദ്: സഊദി ഭരണകൂടം അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് വീണ്ടും ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസ്സി രംഗത്ത്. നിയമലംഘകരായ ഇന്ത്യന്‍ പൗരന്മാര്‍ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മതിയായ രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ എമര്‍ജന്‍സി എക്‌സിറ്റ് നേടുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സി അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എംബസികളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ചകളില് ദമാം വി എഫ് സി കേന്ദ്രങ്ങളിലും ശനിയാഴ്ച്ചകളില്‍ അല്‍ഖോബാര്‍ വി എഫ് സി കളിലും എമര്‍ജന്‍സി എക്‌സിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും ബുറൈദയിലും വാദി ദിവാസിറിലും വി എഫ് എസ കേന്ദ്രങ്ങളിലും വിതരണം നടക്കും. ജുബൈലില്‍ ഈ മാസം 22 നു എംബസി സംഘം നേരത്തെ തന്നെ സന്ദര്‍ശനം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച അതെ ഇളവോടു കൂടി തന്നെയാണ് ഇപ്പോഴും ഒരു മാസം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പില്‍ നിയമാനുസൃതം രാജ്യം വിട്ടവര്‍ക്ക് ഉടന്‍ തന്നെ പുതിയ വിസയില്‍ തിരിച്ചു വരാമെന്നു സഊദി അധികൃതര്‍ അറിയിച്ചതായി അംബാസിഡര്‍ പറഞ്ഞു.

എന്നാല്‍, കേസുകളില്‍ പെട്ടവര്‍ക്ക് അത് തീര്‍പ്പായാല്‍ മാത്രമേ രാജ്യം വിടാനാകൂ. മാത്രമല്ല, നേരത്തെ എമര്‍ജന്‍സി എക്‌സിറ്റ് നേടിയവര്‍ അത് ഉപയോഗപ്പെടുത്താതെ കാലാവധി അവസാനിച്ചവര്‍ പുതിയ ആനുകൂല്യ സമയത്ത് വീണ്ടും പുതിയ എമര്‍ജന്‍സി എക്‌സിറ്റ് കൈപറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 19 നു മുന്‍പ് നിയമലംഘകരായവര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  9 minutes ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  17 minutes ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  19 minutes ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  35 minutes ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  34 minutes ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  37 minutes ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  40 minutes ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  an hour ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  an hour ago
No Image

തൊഴിലാളികളുടെ ആരോഗ്യം: 'ലേബര്‍ റണ്‍ 2026' നാളെ ദുബൈയില്‍

uae
  •  an hour ago