HOME
DETAILS

സഊദി പൊതുമാപ്പ്: ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്ത്

  
backup
September 19, 2017 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

റിയാദ്: സഊദി ഭരണകൂടം അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് വീണ്ടും ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസ്സി രംഗത്ത്. നിയമലംഘകരായ ഇന്ത്യന്‍ പൗരന്മാര്‍ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മതിയായ രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ എമര്‍ജന്‍സി എക്‌സിറ്റ് നേടുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സി അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എംബസികളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ചകളില് ദമാം വി എഫ് സി കേന്ദ്രങ്ങളിലും ശനിയാഴ്ച്ചകളില്‍ അല്‍ഖോബാര്‍ വി എഫ് സി കളിലും എമര്‍ജന്‍സി എക്‌സിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും ബുറൈദയിലും വാദി ദിവാസിറിലും വി എഫ് എസ കേന്ദ്രങ്ങളിലും വിതരണം നടക്കും. ജുബൈലില്‍ ഈ മാസം 22 നു എംബസി സംഘം നേരത്തെ തന്നെ സന്ദര്‍ശനം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച അതെ ഇളവോടു കൂടി തന്നെയാണ് ഇപ്പോഴും ഒരു മാസം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പില്‍ നിയമാനുസൃതം രാജ്യം വിട്ടവര്‍ക്ക് ഉടന്‍ തന്നെ പുതിയ വിസയില്‍ തിരിച്ചു വരാമെന്നു സഊദി അധികൃതര്‍ അറിയിച്ചതായി അംബാസിഡര്‍ പറഞ്ഞു.

എന്നാല്‍, കേസുകളില്‍ പെട്ടവര്‍ക്ക് അത് തീര്‍പ്പായാല്‍ മാത്രമേ രാജ്യം വിടാനാകൂ. മാത്രമല്ല, നേരത്തെ എമര്‍ജന്‍സി എക്‌സിറ്റ് നേടിയവര്‍ അത് ഉപയോഗപ്പെടുത്താതെ കാലാവധി അവസാനിച്ചവര്‍ പുതിയ ആനുകൂല്യ സമയത്ത് വീണ്ടും പുതിയ എമര്‍ജന്‍സി എക്‌സിറ്റ് കൈപറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 19 നു മുന്‍പ് നിയമലംഘകരായവര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago