HOME
DETAILS

സഊദി പൊതുമാപ്പ്: ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്ത്

  
backup
September 19, 2017 | 11:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af

റിയാദ്: സഊദി ഭരണകൂടം അനധികൃത താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് വീണ്ടും ഒരു മാസക്കാലത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ എംബസ്സി രംഗത്ത്. നിയമലംഘകരായ ഇന്ത്യന്‍ പൗരന്മാര്‍ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താന്‍ രംഗത്തിറങ്ങണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടന പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മതിയായ രേഖകള്‍ ഇല്ലാത്തവര്‍ എംബസിയിലോ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ എമര്‍ജന്‍സി എക്‌സിറ്റ് നേടുന്നതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എമര്‍ജന്‍സി അപേക്ഷ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും എംബസികളില്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വെള്ളിയാഴ്ചകളില് ദമാം വി എഫ് സി കേന്ദ്രങ്ങളിലും ശനിയാഴ്ച്ചകളില്‍ അല്‍ഖോബാര്‍ വി എഫ് സി കളിലും എമര്‍ജന്‍സി എക്‌സിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. ഞായര്‍ മുതല്‍ വ്യാഴം വരെ എല്ലാ ദിവസവും ബുറൈദയിലും വാദി ദിവാസിറിലും വി എഫ് എസ കേന്ദ്രങ്ങളിലും വിതരണം നടക്കും. ജുബൈലില്‍ ഈ മാസം 22 നു എംബസി സംഘം നേരത്തെ തന്നെ സന്ദര്‍ശനം തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ പ്രഖ്യാപിച്ച അതെ ഇളവോടു കൂടി തന്നെയാണ് ഇപ്പോഴും ഒരു മാസം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമാപ്പില്‍ നിയമാനുസൃതം രാജ്യം വിട്ടവര്‍ക്ക് ഉടന്‍ തന്നെ പുതിയ വിസയില്‍ തിരിച്ചു വരാമെന്നു സഊദി അധികൃതര്‍ അറിയിച്ചതായി അംബാസിഡര്‍ പറഞ്ഞു.

എന്നാല്‍, കേസുകളില്‍ പെട്ടവര്‍ക്ക് അത് തീര്‍പ്പായാല്‍ മാത്രമേ രാജ്യം വിടാനാകൂ. മാത്രമല്ല, നേരത്തെ എമര്‍ജന്‍സി എക്‌സിറ്റ് നേടിയവര്‍ അത് ഉപയോഗപ്പെടുത്താതെ കാലാവധി അവസാനിച്ചവര്‍ പുതിയ ആനുകൂല്യ സമയത്ത് വീണ്ടും പുതിയ എമര്‍ജന്‍സി എക്‌സിറ്റ് കൈപറ്റണമെന്നും അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 19 നു മുന്‍പ് നിയമലംഘകരായവര്‍ക്ക് മാത്രമാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  13 days ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  13 days ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  13 days ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  13 days ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  13 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  13 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  13 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  13 days ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  13 days ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  13 days ago