തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റ് ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ പഴയ തസ്തികകളിലേക്ക് തിരികെ നിയമിക്കാത്തതിൽ പൊലിസ് സേനയ്ക്കുള്ളിൽ അതൃപ്തി പുകയുന്നു. വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറി മാസങ്ങൾ കഴിഞ്ഞിട്ടും മടക്കനിയമനം ഉണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണം. ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ എതിർചേരിയിലുള്ള ചിലരെ മാറ്റിയതൊഴിച്ചാൽ ആഭ്യന്തരവകുപ്പ് കാര്യമായ അഴിച്ചുപണികൾക്കൊന്നും മുതിർന്നിട്ടില്ല.
ഒരേ ജില്ലയിൽ മൂന്ന് വർഷം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂട്ടത്തോടെ സ്ഥലംമാറ്റിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാലുടൻ ഇവരെ മുൻപ് ജോലി ചെയ്തിരുന്ന ഇടങ്ങളിലേക്ക് തിരികെ നിയമിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ ഈ നടപടികൾ അനിശ്ചിതമായി നീളുകയാണെന്ന് സേനാംഗങ്ങൾ പരാതിപ്പെടുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന തസ്തികകളിൽ നിയമിക്കപ്പെട്ട പലരും ഇപ്പോഴും സ്റ്റേഷൻ ചുമതലകളിൽ തുടരുന്നതായും ആക്ഷേപമുണ്ട്.
അതേസമയം, പ്രതിഷേധം ശക്തമായതോടെ വരുംദിവസങ്ങളിൽ പൊലിസിൽ വ്യാപകമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന സൂചന. ഡിവൈ.എസ്.പിമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഉടൻ പുറത്തിറങ്ങും. പൊലീസ് സ്റ്റേഷനുകളുടെ ചുമതല വീണ്ടും എസ്.ഐമാർക്ക് കൈമാറുന്ന പരിഷ്കാരം ഓഗസ്റ്റ് 15-ഓടെ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് നിലവിൽ സ്ഥലംമാറ്റ നടപടികൾ വൈകുന്നതെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.
conclusion of the elections, police officers who were transferred as part of election procedures are facing severe delays in being reinstated to their original posts. This administrative delay has triggered widespread discontent and resentment within the police department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."