HOME
DETAILS

മുഗാബെയെ പുറത്താക്കാനുള്ള നടപടി തുടങ്ങി

  
backup
November 21, 2017 | 2:59 AM

mugabe-impeachment-action

ഹരാരെ: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായായാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നാളെ മുഗാബെയെ പുറത്താക്കുമെന്ന് സാനു-പി.എഫ് പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രസിഡന്റ് പദവി രാജിവയ്ക്കാന്‍ സ്വന്തം പാര്‍ട്ടിയായ സാനു-പി.എഫ് അനുവദിച്ച സമയപരിധി അവസാനിച്ചെങ്കിലും തീരുമാനം പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്നാണ് ഇംപീച്ച്‌മെന്റ നടപടിക്ക് തീരുമാനം എടുത്തത്. രാത്രിയോടെ പ്രസിഡന്റ് പദവി രാജിവയ്ക്കണമെന്ന് സാനു-പി.എഫ് നേതാക്കള്‍ മുഗാബെയ്ക്ക് അന്ത്യശാസന നല്‍കിയിരുന്നുന്നത്. മുഗാബെ സ്വയം ഒഴിഞ്ഞില്ലെങ്കില്‍ ഇന്ന് പാര്‍ലമെന്റ് ചേര്‍ന്ന് ഇംപീച്ച്‌മെന്റ് നടപടികളിലേക്കു നീങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, കഴിഞ്ഞ ദിവസം ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മുഗാബെ പ്രസിഡന്റ് പദവിയില്‍ തന്നെ തുടരുമെന്നു പ്രഖ്യാപിക്കുകയായിരുന്നു. ഇംപീച്ച്‌മെന്റ് നടപടിയുടെ ഭാഗമായി മുഗാബെയടെ ഭാര്യ ഗ്രേസ് മുഗാബെയില്‍നിന്ന് ഭരണഘടനാ അധികാരങ്ങള്‍ തിരിച്ചെടുക്കുന്നതാണ് .

 

ആഴ്ചകള്‍ക്കു മുന്‍പ് എമ്മേഴ്‌സനെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയതോടെയാണ് സിംബാബ്‌വെയില്‍ നാടകീയമായ നീക്കങ്ങള്‍ക്കു കളമൊരുങ്ങിയത്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കാനുള്ള മുഗാബെയുടെ ഭാര്യയുടെ ശ്രമത്തിനെതിരേ പ്രതികരിച്ചതാണ് എമ്മേഴ്‌സന് വിനയായത്. എന്നാല്‍, എമ്മേഴ്‌സന്റെ ഉറ്റകൂട്ടാളിയായ സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേംഗയുടെ നേതൃത്വത്തില്‍ സൈന്യം മുഗാബെയെ കഴിഞ്ഞ ബുധനാഴ്ച വീട്ടുതടങ്കലിലാക്കി. ഹരാരെയിലെ ഭരണകേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 1980ല്‍ സിംബാബ്‌വെ ബ്രിട്ടനില്‍നിന്നു സ്വാതന്ത്ര്യം നേടിയതുമുതല്‍ 93കാരനായ മുഗാബെയാണു രാജ്യത്തെ നയിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"വംശീയവാദികൾ ഭീരുക്കളാണ്": ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിടെ വിനീഷ്യസിന് നേരെ അധിക്ഷേപം; പ്രെസ്റ്റിയാനിക്കെതിരെ ആഞ്ഞടിച്ച് താരം

Football
  •  4 hours ago
No Image

പി.ജി ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയം, സീനിയർ ഡോക്ടർമാർ സമരപ്പന്തലിൽ തന്നെ

Kerala
  •  5 hours ago
No Image

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം തട്ടി; തൃശൂര്‍ സ്വദേശി പിടിയില്‍ 

Kerala
  •  5 hours ago
No Image

ഫലസ്തീന് കരുതലായി അജ്മാൻ; ഗസ്സയിലെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ ഉത്തരവിട്ട് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി

uae
  •  5 hours ago
No Image

രാജ്യവ്യാപക എസ്.ഐ.ആറിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ; 22 ഇടങ്ങളിൽ പരിഷ്കരണം ഏപ്രിൽ മാസത്തോടെ

National
  •  5 hours ago
No Image

കുണ്ടന്നൂരിൽ കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി; പൊലിസും നാട്ടുകാരും ചേർന്ന്

Kerala
  •  6 hours ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങി

Kerala
  •  6 hours ago
No Image

ഇസ്‌റാഈല്‍ അധിനിവേശം വ്യാപിപ്പിക്കല്‍: ഒടുവില്‍ ഇന്ത്യയും അപലപിച്ചു; യു.എന്‍ ഇറക്കിയ പുതിയ പ്രസ്താവനയില്‍ ഇന്ത്യയടക്കം 100 ഓളം രാജ്യങ്ങള്‍ ഒപ്പുവച്ചു

International
  •  an hour ago
No Image

എഐ ഉച്ചകോടിക്കിടെ മോദി-ശൈഖ് ഖാലിദ് കൂടിക്കാഴ്ച; ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും

uae
  •  6 hours ago
No Image

''ഇതോ.. മുസ്‌ലിങ്ങള്‍ക്കുള്ള ബിജെപിയുടെ റമദാന്‍ സമ്മാനം''; മുസ്‌ലിം സംവരണം റദ്ദാക്കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍ 

National
  •  6 hours ago