HOME
DETAILS

നാലാം തൂണിന്റെ നൈതികത ഇല്ലാതാവുകയോ

  
backup
January 19, 2024 | 5:53 PM

the-ethics-of-the-fourth-pillar-are-gone


സമകാലിക ജനാധിപത്യ രാജ്യങ്ങളിൽ മാധ്യമങ്ങളുടെ സ്വാധീനവും ജനകീയതയും കേന്ദ്രീകരണവും ഒരളവോളം ഭരണകൂടങ്ങൾക്ക് മുന്നിലെ തിരുത്തൽ ശക്തിയായി മാറിയിട്ടുണ്ട്. ഏറെ പ്രതിസന്ധികൾ നേരിട്ടുകൊണ്ടുതന്നെയാണ് ആഗോളതലത്തിലെ പലമാധ്യമങ്ങളും ദൗത്യം നിറവേറ്റുന്നത്. എന്നാൽ അതിൽ നിന്നെല്ലാം ഭിന്നമായ പാതയാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ ഇന്ത്യൻ മാധ്യമങ്ങളിലെ ഭൂരിപക്ഷവും പിന്തുടരുന്നത്. വാർത്ത അഥവാ വിവരം അറിയിക്കുക എന്ന അടിസ്ഥാന തത്വത്തിൽനിന്ന് ബഹുദൂരം മാറി, സ്ഥാപിത താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങളിലേറെയും മാറിക്കഴിഞ്ഞിരിക്കുന്നു. ഭരണകൂടത്തിന്റെ, സാമ്പത്തിക ശക്തികളുടെ വാഴ്ത്തുപാട്ടുകാരായി മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് ഇന്ന് ഇന്ത്യയിൽ കാണാനാകുന്നത്. തങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യകരങ്ങളുടെ പ്രതിച്ഛായാ നിർമിതിക്ക് "സ്റ്റോറികൾ മെനയേണ്ട' ഗതികേടിലാണ് പലരും. ഇത്തരമൊരു ഘട്ടത്തിലെങ്കിലും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പൊതുസമൂഹത്തിന്റെ താൽപര്യം എന്ത് എന്ന ചോദ്യത്തിന് മാധ്യമങ്ങൾ ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


കുറച്ച് ദിവസങ്ങളായി രാജ്യത്തെ മാധ്യമങ്ങളിൽ ബഹുഭൂരിപക്ഷവും അയോധ്യാ പ്രതിഷ്ഠാചടങ്ങിന്റെ വാർത്തകൾക്കും സചിത്ര ലേഖനങ്ങൾക്കും വിഡിയോ സ്‌റ്റോറികൾക്കും വേണ്ടിയാണ് തങ്ങളുടെ ഇടത്തിന്റെ 99 ശതമാനവും നീക്കിവയ്ക്കുന്നത്. അയോധ്യ വാർത്തകളിലിടം നേടുന്നതിനോ പ്രാധാന്യത്തോടെ വിന്യസിക്കുന്നതിനോ ആരും എതിരല്ല. അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ അത് നൽകുകയും വേണം. എന്നാൽ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന മറ്റനേകം വിഷയങ്ങൾക്ക് ഒരുശതമാനംപോലും ഇടം നീക്കിവയ്ക്കാത്ത നടപടിയെ വിമർശിക്കാതെ വയ്യ. രാജ്യത്തെ കർഷകർ നേരിടുന്ന പ്രതിസന്ധികളോ മണിപ്പൂരിൽ സകലസീമകളും ലംഘിച്ച് ഇരുവിഭാഗവും നിയമം കൈയിലെടുത്ത്

സമാന്തര സേനകളെപ്പോലെ മനുഷ്യരെ വെടിവച്ച് കൊല്ലുന്നതോ അതിർത്തിയിൽ ആവർത്തിക്കുന്ന ഭീകരസാന്നിധ്യത്തെക്കുറിച്ചോ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരുടെ ജീവിതയാഥാർഥ്യത്തെപ്പറ്റിയോ മാധ്യമങ്ങൾ ആകുലപ്പെടാത്തതാണ് അമ്പരപ്പിക്കുന്നത്. അനേകകോടി ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളേക്കാൾ മോദി മഹാത്മ്യം വിളമ്പുന്ന പരസ്യലേഖനങ്ങളായി വാർത്തകൾ മാറിപ്പോകുന്ന ദുരവസ്ഥ മാധ്യമ നൈതികതയ്ക്ക് വിരുദ്ധമാണ്. ഭരണകൂടത്തെ പ്രീതിപ്പെടുത്തി, അവരുടെ അഭിലാഷങ്ങൾക്കൊത്ത് നിലപാട് സ്വീകരിക്കുമ്പോൾ നാലാം തൂണിന്റെ മഹത്വം മാധ്യമങ്ങൾ മറന്നുപോകുന്നതിലാണ് പരിഭവം.


സമൂഹത്തിന് ഗുണപരമോ തിരുത്തൽപ്രേരകമോ വിജ്ഞാനപ്രദമോ ആയ വിവരങ്ങളുടെ പങ്കുവയ്ക്കലാണ് മാധ്യമങ്ങളുടെ പ്രഥ മദൗത്യം. എന്നാൽ, വർത്തമാനകാല ഇന്ത്യയിലെ മാധ്യമശൈലികൾ വീക്ഷിക്കുന്ന ഏതൊരാൾക്കും ചില ആകുലതകൾ ഉണ്ടാവുന്നത് സ്വാഭാവികം. മതവും ജാതിയും സമുദായ താൽപര്യങ്ങളും വാർത്താ റൂമുകളിലെ പ്രധാന കസേരകളിൽ വിഹരിക്കുന്ന കാലത്ത് നിഷ്പക്ഷമെന്ന വാക്കിന് തെല്ലും കനമില്ലാതെ പോകുന്നു. സ്വയം വിമർശനപരമായി കാര്യങ്ങളെ കാണാനോ വിശകലനാധിഷ്ഠിതമായി വിവരങ്ങൾ പങ്കുവയ്ക്കാനോ മാധ്യമങ്ങൾക്ക് കഴിയാതെപോകുന്നത് വലിയ സങ്കടം തന്നെയാണ്.


അടിയന്തരാവസ്ഥയിൽ പത്രങ്ങൾക്കും ആനുകാലികങ്ങൾക്കും എതിരായി ഇന്ദിരാഗാന്ധി സ്വീകരിച്ച നടപടിയെക്കുറിച്ച് കടുത്ത വിമർശനമുന്നയിച്ചവരാണ് ഇന്ത്യയിലെ പ്രതിപക്ഷവും സ്വതന്ത്ര മാധ്യമങ്ങളും. എന്നാൽ നാലു പതിറ്റാണ്ടുകൾക്കിപ്പുറം അതിലും ഭീകരമായ ഇടപെടലുകളാണ് മാധ്യമലോകം നേരിടുന്നത് എന്ന് പരസ്യമായി പറയാൻപോലും പലർക്കും ആവുന്നില്ല. നേരിട്ട് ഉത്തരവിട്ടോ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലോ അല്ല മോദിഭരണകൂടം മാധ്യമങ്ങളെ വരുതിക്ക് നിർത്തിയിട്ടുള്ളത്. മറിച്ച് ഭീഷണിയിലൂടെയും പണാധികാരത്തിലൂടെയും കീഴ്‌പ്പെടുത്തി,

ചൊൽപ്പടിക്ക് നിർത്തിയിരിക്കുകയാണ്. സർക്കാരിന് ഇഷ്ടമല്ലാത്ത വിവരങ്ങളോ വസ്തുതകളോ പുറത്തറിയിക്കാൻ മിക്ക ദേശീയമാധ്യമങ്ങളും മടികാണിക്കുന്നത് ഭയപ്പാടുകൊണ്ടാണ്. സാമ്പത്തികമായും നിയമപരമായും എന്തിന് മതപരമായും ഒതുക്കിനിർത്താൻ ഭരണനേതൃത്വത്തിന് അറിയാം. അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും മാധ്യമങ്ങളെ ഭയപ്പെടുത്തി നിർത്തുന്നത് സാധാരണയായി മാറിയിരിക്കുന്നു.


ഭരണകൂടത്തിന്റെ ഉച്ചഭാഷിണിയായി മാറാത്ത മാധ്യമങ്ങളെ വിലക്കെടുക്കാൻ പലരീതികളും ഉപയോഗിക്കുന്നത് രാജ്യം കണ്ടുകഴിഞ്ഞു. അതിനും വഴങ്ങാതെ, നട്ടെല്ലു വളയ്ക്കാതെ നിന്നവരെ സാമ്പത്തികമായി ഞെരുക്കി ഒടുവിൽ മാധ്യമസ്ഥാപനംതന്നെ അദാനിമാരുടെ കൈകളിലെത്തുന്നതിനും നാട് സാക്ഷിയായി. ഉറച്ച നിലപാടോടെ നിലകൊണ്ട എൻ.ഡി.ടി.വിയെ ശ്വാസം മുട്ടിച്ച് ഒടുവിൽ അദാനിക്ക് വിലക്കെടുക്കാൻ പറ്റി.

രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ ഇൻഡോ ഏഷ്യൻ ന്യൂസ് സർവിസിന്റെ ഓഹരി പങ്കാളിത്തം 76 ശതമാനമാക്കി ഉയർത്തിയതോടെ അവിടെയും അദാനിയുടെ സ്വാധീനം ഉറപ്പിച്ചു. രാജ്യത്തെ വ്യവസായ ഭീമൻമാരായ റിലയൻസും മാധ്യമമേഖലയിലെ കുത്തക നേടാനുള്ള തീവ്രശ്രമത്തിലാണ്.

ഫലത്തിൽ കേന്ദ്രസർക്കാരുമായി ചങ്ങാത്തമുള്ള വൻ സാമ്പത്തിക ശക്തികളുടെ കരങ്ങളിലേക്ക് മാധ്യമങ്ങൾ ഒന്നൊന്നായി എത്തപ്പെടുകയാണ്. അങ്ങനെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരുകൂട്ടം മാധ്യമങ്ങളെ സൃഷ്ടിച്ചെടുക്കാൻ 2014 മുതൽ നടത്തുന്ന തന്ത്രപരമായ നീക്കത്തിലൂടെ കേന്ദ്രഭരണ നേതൃത്വത്തിന് കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.


ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ഒരു പോരാട്ടത്തിന്റെ ചരിത്രംകൂടിയുണ്ട്. അത് സ്വാതന്ത്ര്യസമരകാലം തൊട്ട് മനുഷ്യപക്ഷത്തിന്റെ നാവായി മാറിയ ചരിത്രമാണ്. ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിശ്വാസ്യതയും സത്യസന്ധതയും വിറ്റുകാശാക്കിയ ചരിത്രമായിരുന്നില്ല നമ്മുടെ പൂർവകാലം. എന്നാൽ, ആ ചരിത്രത്തിന് വിരുദ്ധമായ നാൾവഴികളാണ് സമീപകാല ഇന്ത്യൻ മാധ്യമമേഖല കാട്ടിത്തരുന്നത്. അത് പക്ഷേ, ആത്യന്തികമായി നാലാംതൂണിന്റെ അടിത്തറ മാ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  8 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  8 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  8 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  8 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  8 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  8 days ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  8 days ago
No Image

ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന ജീവികള്‍;  ജെറ്റ് വിമാനത്തെപ്പോലും തോല്‍പ്പിക്കുന്ന ശബ്ദം..! ഹൗളര്‍ മങ്കി മുതല്‍ സ്‌പേം വെയ്ല്‍ വരെ

Kerala
  •  8 days ago
No Image

അതിവേ​ഗ റെയിൽപാത വരും; ഡിപിആർ തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തി, റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ

Kerala
  •  8 days ago
No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  8 days ago