HOME
DETAILS

കുമ്പളയിലെ ചേരിപ്പോര് ; സി.പി.എം പിന്തുണയിൽ ജയിച്ച ബി.ജെ.പി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ രാജിവച്ചു

  
backup
February 23, 2022 | 9:09 PM

86564534532-2


സ്വന്തം ലേഖകൻ
കാസർകോട്
ബി.ജെ.പിയിലെ ഭിന്നത പരിഹരിക്കാൻ കുമ്പള പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ വിജയിച്ച രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പെടെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു.
കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. പ്രേമലത, പ്രേമാവതി, അംഗങ്ങളായ മോഹന ബംബ്രാണ, പുഷ്പലത പി. ഷെട്ടി, എം.ഒ സുലോചന, ശോഭ, അജയ, വിവേകാനന്ദ ഷെട്ടി എന്നിവരാണു രാജിവച്ചത്. ഇന്നലെ വൈകിട്ട് സെക്രട്ടറി മുമ്പാകെ ഇവർ രാജിക്കത്ത് നൽകി. ബി.ജെ.പിയുടെ മറ്റൊരു അംഗമായ വിദ്യ എൻ. പൈ സ്ഥലത്തില്ലാത്തിനാൽ രാജിക്കത്ത് നൽകിയില്ല.
ബി.ജെ.പി ജില്ലാ കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനപ്രകാരമാണ് രാജി. സി.പി.എം പിന്തുണയോടെ വിജയിച്ച സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച കുമ്പള മേഖലയിലെ ബി.ജെ.പി പ്രവർത്തകർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസ് താഴിട്ട് പൂട്ടി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് സമവായ നടപടിയുമായി ജില്ലാ നേതൃത്വം രംഗത്തെത്തിയത്. പ്രവർത്തകർ ഉന്നയിക്കുന്ന മറ്റു വിഷയങ്ങളിൽ സംസ്ഥാനനേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നു കുമ്പളയിലെ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയ ജില്ലാപ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. പ്രതിഷേധം കനക്കുന്നതിനിടെ കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ജില്ലാ കോർകമ്മിറ്റി യോഗം ചേർന്നിരുന്നു.
അതേസമയം, സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിനു പിന്തുണ നൽകിയ നേതാക്കൾക്കെതിരേ നടപടിയെടുക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് ഒരുവിഭാഗം പ്രവർത്തകരുടെ തീരുമാനം. ഇന്നുവരെ സംസ്ഥാന നേതാക്കൾക്കു സമയം നൽകിയിട്ടുണ്ട്. തങ്ങളുടെ ആവശ്യം പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും പ്രവർത്തകർ പറയുന്നു.


പ്രവർത്തകർ തന്നെ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസ് താഴിട്ടുപൂട്ടിയതടക്കമുള്ള പ്രതിഷേധങ്ങൾ പാർട്ടിക്കു സംസ്ഥാനതലത്തിൽ തന്നെ നാണക്കേടായി മാറിയിരുന്നു.
കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിനെതിരേയായിരുന്നു പ്രതിഷേധം. പ്രശ്‌നത്തിൽ കെ. സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ സുരേന്ദ്രൻ എത്തിയിരുന്നില്ല.


സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ഇതുവരെ തുടർന്ന പ്രേമലത, പ്രേമാവതി എന്നിവരെ പുറത്താക്കണമെന്നും ഈ പദ്ധതി ആവിഷ്‌കരിച്ച മുൻ ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, മണികണ്ഠ റൈ, പി. സുരേഷ് കുമാർ ഷെട്ടി എന്നീ നേതാക്കൾക്കെതിരേ നടപടി വേണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  4 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  4 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  4 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  4 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  4 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  4 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  4 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  4 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  4 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  4 days ago