HOME
DETAILS

സന്തോഷത്തെ വരവേല്‍ക്കാനൊരുങ്ങി മലപ്പുറം; സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് വേദിയാകുന്ന പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളില്‍ ഒരുക്കങ്ങള്‍ സജീവം

  
backup
February 24, 2022 | 8:16 AM

malappuram-santhosh-trophy-2022

എന്‍.സി ഷെരീഫ്

മഞ്ചേരി: വേനല്‍ചൂടിനെ കാല്‍പന്തുകളിയുടെ ആരവങ്ങള്‍ കൊണ്ട് കുളിരണിയിക്കാനുള്ള ഒരുക്കത്തിലാണ് മലപ്പുറം ജില്ല. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ തീര്‍ത്ത അതിര്‍വരമ്പുകള്‍ ഭേദിച്ച് കിക്കോഫിന് വിസില്‍ മുഴങ്ങിയതോടെ പന്തുകൊണ്ട് മാന്ത്രിക ചുവടുകള്‍ വെച്ചവരുടെ നാട് ആവേശത്തിലാണ്. ഏപ്രില്‍ 15 മുതല്‍ മെയ് ആറു വരെ പയ്യനാട് സ്റ്റേഡിയത്തിലും കോട്ടപ്പടിയിലും പന്തുരുളുമ്പോള്‍ കളത്തിന് പുറത്ത് താരങ്ങള്‍ക്ക് പിന്തുണയുമായി മലപ്പുറമുണ്ടാകും. കായിക പ്രേമികളുടെ ആവേശത്തോട് ചേര്‍ന്ന് ഒരുക്കങ്ങള്‍ക്ക് വേഗതയേറ്റാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കര്‍മരംഗത്തുണ്ട്. കാല്‍പ്പന്തുകളിയുടെ ആവേശകാഴ്ചകളിലേക്ക് ഇനി നാളുകള്‍ എണ്ണിയുള്ള കാത്തിരിപ്പാണ്. തേടിയെത്തിയ സൗഭാഗ്യം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. കൊവിഡ് മൂന്നാം തരംഗം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഏപ്രില്‍ 15 ലേക്ക് മത്സരതിയതി പുതുക്കി നിശ്ചയിച്ചത്. കോട്ടപ്പടിയിലും പയ്യനാടും മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ഓരോന്നോയി പുരോഗമിക്കുകയാണ്. ഗ്രൗണ്ടിലെ പുല്ലുളുടെ പരിപാലനമാണ് നിലവില്‍ നടക്കുന്നത്. കളിക്കാര്‍ക്കും റഫറിമാര്‍ക്കും മറ്റു ഒഫീഷലുകള്‍ക്കുമുള്ള റൂമുകളുടെ പെയ്ന്റിങ്, വി.ഐ.പി. പവലിയനില്‍ അധിക ഗ്യാലറി സ്ഥാപിച്ച് കസേരയിടുന്നതടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. നേരത്തെ ഉണ്ടായിരുന്ന പവലിയന്റെ സ്ഥലത്ത് കോണ്‍ഗ്രീറ്റ് ചെയ്ത് ഉയരം കൂട്ടിയാണ് വി.ഐ.പി. പവലിയന്‍ ഒരുക്കിയത്. ഇവിടെ 1000 കസേരകള്‍ സ്ഥാപിക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള സ്പോര്‍ട്സ് ഫൗണ്ടേഷന്റെ ജോലിക്കാര്‍ തന്നെയാണ് പയ്യനാട് സ്റ്റേഡിയത്തിന്റെയും അറ്റകുറ്റപണികളും പരിപാലന പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഗ്രൗണ്ട് സുരക്ഷക്കുള്ള ഫെന്‍സിങിന്റെ അറ്റകുറ്റപണികള്‍, ഇലക്ട്രികല്‍ ജോലികള്‍, ഗ്യാലറി പെന്റിങ് തുടങ്ങിയവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. നിലവിലുള്ള ഫ്ളഡ് ലൈറ്റുകള്‍ക്ക് പുറമെ 80 ലക്ഷം ചിലവിട്ട് 2000 ലക്സാക്കി വര്‍ധിപ്പിക്കുന്ന നടപടി സ്വീകരിച്ചു വരികയാണ്. നാല് ടവറുകളിലായി 84 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. പയ്യനാട് വെച്ച് നടന്ന 35 ാമത് ഫെഡറേഷന്‍ കപ്പ് താല്‍കാലിക ഫളഡ്ലൈറ്റിലായിരുന്നു നടന്നത്. 2020 ല്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക ഫണ്ടില്‍ സ്റ്റേഡിയത്തില്‍ സ്ഥിര ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചു. സ്റ്റേഡിയത്തിന് പ്രത്യേകമായി 22 ലക്ഷം ചിലവിട്ട് ട്രാന്‍സ്ഫോമറും സ്ഥാപിച്ചിട്ടുണ്ട്. താരങ്ങള്‍ക്കുള്ള പരിശീലന മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  3 days ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  3 days ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  3 days ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  3 days ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  3 days ago
No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  3 days ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  3 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  3 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  3 days ago