HOME
DETAILS

രാജ്യസഭ: കോൺഗ്രസ് സ്ഥാനാർഥി നിർണയം സങ്കീർണം ഇറക്കുമതി സ്ഥാനാർഥിയെ നിർദേശിച്ച് ഹൈക്കമാൻഡ്, എം. ലിജുവിനായി സംസ്ഥാന നേതൃത്വം

  
Web Desk
March 17 2022 | 06:03 AM

859634563-653


ഇ.പി മുഹമ്മദ്
കോഴിക്കോട്
കോൺഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർഥിയായി എ.ഐ.സി.സി സെക്രട്ടറിയും മലയാളിയുമായ ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഹൈക്കമാൻഡ് നിർദേശിച്ചതോടെ സംസ്ഥാനനേതൃത്വം വെട്ടിൽ.


ഒഴിവുവന്ന രാജ്യസഭാ സീറ്റിൽ യു.ഡി.എഫിന് ജയിപ്പിക്കാൻ കഴിയുന്ന ഏക സീറ്റിലേക്കുള്ള സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ചർച്ചകൾക്കായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഡൽഹിയിൽ എത്തിയിരിക്കെയാണ് ഹൈക്കമാൻഡിന്റെ നാടകീയ നീക്കം. ശ്രീനിവാസൻ കൃഷ്ണനെ കെട്ടിയിറക്കാനുള്ള ശ്രമം ഏതുവിധേനയും തടയാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
എം.ലിജുവിനെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഡൽഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ട് ലിജുവിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു. ലിജുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ശുപാർശ പട്ടികയിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേര് ഉൾപ്പെടുത്തി നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചത്. നിലവിൽ തെലങ്കാന സംസ്ഥാനത്തിന്റെ ചുമതലക്കാരനായ ശ്രീനിവാസൻ പ്രിയങ്കാ ഗാന്ധിയുമായി അടുപ്പം പുലർത്തുന്നയാളാണ്. പരിഗണനയിലുള്ളവരുടെ പേരുകളുമായി ഡൽഹിയിലെത്തിയ സുധാകരൻ ഹൈക്കമാൻഡിന്റെ നീക്കം മുന്നിൽക്കണ്ട് ലിജുവിന്റേ പേര് മാത്രം നിർദേശിക്കുകയായിരുന്നു.

ലിജുവിനൊപ്പം സതീശൻ പാച്ചേനി, വി.ടി ബൽറാം എന്നിവരെയും പരിഗണിച്ചിരുന്നു. വനിതയ്ക്ക് നൽകുകയാണെങ്കിലും ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും സജീവമായി പരിഗണിച്ചിരുന്നു. ഇടതുമുന്നണിയുടെ രണ്ട് സീറ്റുകളിലും യുവനേതാക്കളെ നിർത്താൻ തീരുമാനിച്ചതോടെയാണ് കെ.പി.സി.സി നേതൃത്വവും ആ വഴിക്ക് ചർച്ചകൾ മുന്നോട്ടുകൊണ്ടുപോയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം ഹസൻ, പ്രൊഫ. കെ.വി തോമസ് എന്നിവർ സീറ്റിനായി രംഗത്തുണ്ടെങ്കിലും ഇവരെ പരിഗണിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത നീക്കത്തെ തുടർന്ന് ലിജുവിന് വേണ്ടി സമ്മർദം ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. ആലപ്പുഴ ഡി.സി.സി മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ലിജു ഐ ഗ്രൂപ്പുകാരനാണ്.

എന്നാൽ മറ്റ് ഗ്രൂപ്പുകൾക്ക് അദ്ദേഹത്തോട് എതിർപ്പില്ല. ഇറക്കുമതി സ്ഥാനാർഥി വരുന്നത് കേരളത്തിലെ കോൺഗ്രസിന് ഗുണകരമല്ലെന്നും ഇത് തടയണമെന്നും നേതാക്കൾക്കിടയിൽ ഏകാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. സുധാകരൻ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ പ്രഖ്യാപനമുണ്ടാകൂ. കഴിഞ്ഞദിവസം സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതിനകം പൊതുവെ ഉയർന്ന പേരുകൾ മാത്രമേ ചർച്ചയായുള്ളൂ. ഡൽഹിയിലെ നീക്കങ്ങൾ കൂടി കണക്കിലെടുത്ത് സുധാകരൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഉടൻ ചർച്ച നടത്തിയേക്കും. ഹൈക്കമാൻഡിന്റെ ഇടപെടലോടെ രാജ്യസഭാ സ്ഥാനാർഥി നിർണയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. അതേസമയം, സി.പി ജോണിന് വേണ്ടി സീറ്റിനായി ഘടകകക്ഷിയായ സി.എം.പി ശക്തമായി രംഗത്തുണ്ട്. സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സി.എം.പി. മൂന്നര പതിറ്റാണ്ടായി മുന്നണിയുടെ അവിഭാജ്യ ഘടകമായ സി.പി ജോണിന് സീറ്റ് നൽകണമെന്ന് കോൺഗ്രസിൽ അഭിപ്രായം ഉയർന്നിരുന്നു.എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആകെയുള്ള ഒരു സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  2 minutes ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  16 minutes ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  19 minutes ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  an hour ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  2 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  3 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago