HOME
DETAILS

ഫ്‌ളാറ്റ് പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ദുരൂഹ ജീവിതത്തെക്കുറിച്ചന്വേഷിക്കും; ഇയാളെക്കുറിച്ച് പരാതിയുള്ളവര്‍ പൊലിസുമായി ബന്ധപ്പെടണം

  
backup
June 11, 2021 | 5:30 PM

flat-harassment-defendant-will-investigate-martin-josephs-mysterious-life-complainants-should-contact-the-police

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതി മാര്‍ട്ടിന്‍ ജോസഫി(26)നെ റിമാന്‍ഡ് ചെയ്തു. പേരാമംഗലം പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലായത്.
അതേ സമയം മാര്‍ട്ടിനെതിരേ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികള്‍ ഉണ്ടെങ്കില്‍ കൊച്ചി സിറ്റി പൊലിസുമായി ബന്ധപ്പെടണമെന്നും പൊലിസ് അറിയിച്ചു

ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. മറ്റൊരു യുവതി കൂടി മാര്‍ട്ടിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മിഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. ഇത്രയും ദുരൂഹമായി കഴിഞ്ഞിട്ടും മാര്‍ട്ടിനെതിരേ ഒരു കേസുമില്ലാതിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇയാളുടെ ദുരൂഹമായ ജീവിതരീതിയും വരുമാന മാര്‍ഗവും അന്വേഷിക്കും. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തൃശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ്(29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ്(27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി(28) എന്നിവര്‍ക്കെതിരേ പ്രതിയെ സഹായിച്ച കുറ്റം ചുമത്തിയതായി കമ്മിഷണര്‍ അറിയിച്ചു. ഇതില്‍ ശ്രീരാഗ് നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ്.

മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വിഫ്റ്റ് കാര്‍, ബി.എം.ഡബ്ല്യു കാര്‍, ബൈക്ക് എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാര്‍ട്ടിനെതിരേ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികള്‍ ഉണ്ടെങ്കില്‍ കൊച്ചി സിറ്റി പൊലിസുമായി ബന്ധപ്പെടണം എന്ന് പൊലിസ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : അസി. കമ്മിഷണര്‍,(എറണാകുളം സെന്‍ട്രല്‍) -9497940866, പൊലിസ് ഇന്‍സ്‌പെക്ടര്‍(സെന്‍ട്രല്‍ പി. എസ്.-9497987103, വനിതാ എസ്. ഐ. (സെന്‍ട്രല്‍ പി. എസ്)-9497962158, സബ് ഇന്‍സ്‌പെക്ടര്‍ (വനിത പൊലിസ് സ്‌റ്റേഷന്‍)-9497980443. സെന്‍ട്രല്‍ പി. എസ്. കൊച്ചി സിറ്റി -04842394500, വനിത പി. എസ്. (കൊച്ചി സിറ്റി)-04842394250



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; വിവിധ രാജ്യ നേതാക്കളുമായി ഖത്തര്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ച

qatar
  •  a month ago
No Image

ഖത്തര്‍ തീരത്ത് എണ്ണച്ചോര്‍ച്ചയില്ല; സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമെന്ന് മന്ത്രാലയം 

qatar
  •  a month ago
No Image

"പൗരന്മാരോട് വിദേശയാത്രകൾ ഒഴിവാക്കാൻ പറഞ്ഞ് പ്രധാനമന്ത്രി രാജ്യങ്ങൾ ചുറ്റുന്നു"; ഇതിലൂടെ എന്ത് സന്ദേശമാണ് പൗരന്മാർക്ക് നൽകുന്നത്? മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി

National
  •  a month ago
No Image

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ; വിചാരണ ആരംഭിക്കുന്നത് സംഭവം നടന്ന് ഏഴ് വർഷത്തിന് ശേഷം

Kerala
  •  a month ago
No Image

ഫസല്‍ വധക്കേസ്: നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല എലി കൊണ്ടുപോയെന്ന്, തൊണ്ടിമുതല്‍ കാണാതായത് കോടതിയില്‍ നിന്ന്

Kerala
  •  a month ago
No Image

വാർഡിനോട് അവഗണനയെന്ന് ആരോപണം; സ്വന്തം ഭരണസമിതിക്കെതിരെ തല മൊട്ടയടിച്ച് പ്രതിഷേധവുമായി ബിജെപി വനിതാ കൗൺസിലർ

National
  •  a month ago
No Image

ലഹരിക്കടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

മുസ്‌ലിം ലീഗിനെയും വിസികെയെയും മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ടിവികെ; സഖ്യവിപുലീകരണത്തിനൊരുങ്ങി വിജയ് സർക്കാർ

National
  •  a month ago
No Image

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധത്തിനിടെ സംഘര്‍ഷം, നടപടി നിര്‍ത്തിവെക്കാന്‍ ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  a month ago
No Image

അനില്‍ കുമാറിന് റവന്യൂ, സണ്ണി ജോസഫിന് വൈദ്യുതി; ഫിഷറീസ് ലീഗിന് തന്നെ; മന്ത്രിമാരുടെ വകുപ്പുകളറിയാം...

Kerala
  •  a month ago