HOME
DETAILS

ഫ്‌ളാറ്റ് പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ദുരൂഹ ജീവിതത്തെക്കുറിച്ചന്വേഷിക്കും; ഇയാളെക്കുറിച്ച് പരാതിയുള്ളവര്‍ പൊലിസുമായി ബന്ധപ്പെടണം

  
Web Desk
June 11 2021 | 17:06 PM

flat-harassment-defendant-will-investigate-martin-josephs-mysterious-life-complainants-should-contact-the-police

കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതി മാര്‍ട്ടിന്‍ ജോസഫി(26)നെ റിമാന്‍ഡ് ചെയ്തു. പേരാമംഗലം പൊലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട അയ്യന്‍കുന്ന് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലായത്.
അതേ സമയം മാര്‍ട്ടിനെതിരേ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികള്‍ ഉണ്ടെങ്കില്‍ കൊച്ചി സിറ്റി പൊലിസുമായി ബന്ധപ്പെടണമെന്നും പൊലിസ് അറിയിച്ചു

ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്. മറ്റൊരു യുവതി കൂടി മാര്‍ട്ടിനെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂടുതല്‍ പേരെ ഇരകളാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മിഷണര്‍ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്കെതിരേ വ്യക്തമായ തെളിവുകളുണ്ട്. ഇത്രയും ദുരൂഹമായി കഴിഞ്ഞിട്ടും മാര്‍ട്ടിനെതിരേ ഒരു കേസുമില്ലാതിരുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇയാളുടെ ദുരൂഹമായ ജീവിതരീതിയും വരുമാന മാര്‍ഗവും അന്വേഷിക്കും. അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തൃശൂര്‍ പാവറട്ടി വെണ്‍മനാട് പറക്കാട്ട് ധനീഷ്(29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ്(27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി(28) എന്നിവര്‍ക്കെതിരേ പ്രതിയെ സഹായിച്ച കുറ്റം ചുമത്തിയതായി കമ്മിഷണര്‍ അറിയിച്ചു. ഇതില്‍ ശ്രീരാഗ് നേരത്തെ കഞ്ചാവ് കേസിലും പ്രതിയാണ്.

മാര്‍ട്ടിന്‍ ജോസഫ് രക്ഷപ്പെടാന്‍ ശ്രമിച്ച സ്വിഫ്റ്റ് കാര്‍, ബി.എം.ഡബ്ല്യു കാര്‍, ബൈക്ക് എന്നിവയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാര്‍ട്ടിനെതിരേ സാമ്പത്തികമായോ അല്ലാതെയോ ഉള്ള പരാതികള്‍ ഉണ്ടെങ്കില്‍ കൊച്ചി സിറ്റി പൊലിസുമായി ബന്ധപ്പെടണം എന്ന് പൊലിസ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ : അസി. കമ്മിഷണര്‍,(എറണാകുളം സെന്‍ട്രല്‍) -9497940866, പൊലിസ് ഇന്‍സ്‌പെക്ടര്‍(സെന്‍ട്രല്‍ പി. എസ്.-9497987103, വനിതാ എസ്. ഐ. (സെന്‍ട്രല്‍ പി. എസ്)-9497962158, സബ് ഇന്‍സ്‌പെക്ടര്‍ (വനിത പൊലിസ് സ്‌റ്റേഷന്‍)-9497980443. സെന്‍ട്രല്‍ പി. എസ്. കൊച്ചി സിറ്റി -04842394500, വനിത പി. എസ്. (കൊച്ചി സിറ്റി)-04842394250



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  3 days ago
No Image

കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ

Kuwait
  •  3 days ago
No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  3 days ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  3 days ago
No Image

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

Kerala
  •  3 days ago
No Image

സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്

uae
  •  3 days ago
No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Kerala
  •  3 days ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  3 days ago
No Image

ട്രംപിന്റെ വിദ്യാർത്ഥി വായ്പാ റദ്ദാക്കൽ : ആശുപത്രികൾ, സ്കൂളുകൾ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ തുടങ്ങിയവ അപകടത്തിൽ

International
  •  3 days ago
No Image

അവൻ ബ്രാഡ്മാനെ പോലെയാണ് ബാറ്റ് ചെയ്യുന്നത്: രവി ശാസ്ത്രി

Cricket
  •  3 days ago