HOME
DETAILS

ബിഷപ്പിനെ തള്ളാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിവന്നത് രണ്ടാഴ്ച

  
backup
September 23, 2021 | 4:29 AM

56-6


തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിവാദം പടച്ചുവിട്ട പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിവന്നത് രണ്ടാഴ്ച. വിഷയം പരമാവധി ചര്‍ച്ചയാക്കാതെ 'എയറി'ല്‍നിന്ന് ഇറക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആലോചന. പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും ബിഷപ്പിനെ തള്ളാതെയും കടുത്ത നിലപാട് സ്വീകരിക്കാതെയും രണ്ടാഴ്ചയോളം നീട്ടിക്കൊണ്ടുപോയത് ഇക്കാരണത്താലാണ്. ഒടുവില്‍ മുസ്‌ലിം സംഘടനകള്‍ ഇന്നലെ കോഴിക്കോട്ട് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കാന്‍ തീരുമാനിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിയത്.
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു. നാളെ ഇടതുമുന്നണി യോഗം ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കില്ല. വിഷയത്തില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ബിഷപ്പിന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. സംഘ്പരിവാറും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന്‍ പറയുകയുണ്ടായി.


ഇടതുമുന്നണിയില്‍നിന്ന് ബിഷപ്പിനെ പിന്തുണച്ച ഏക നേതാവ് കേരളാ കോണ്‍ഗ്രസിന്റെ (എം) ജോസ് കെ. മാണിയാണ്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകര്‍ക്കുന്നവരാണെന്നുമായിരുന്നു ജോസിന്റെ വാക്കുകള്‍. സി.പി.എം മന്ത്രി വാസവന്‍ ബിഷപ്പിനെ സമീപിച്ചതും വിവാദത്തിനിടയാക്കി. ബിഷപ്പ് പണ്ഡിതനാണെന്നും വിവാദത്തിനു ശ്രമിക്കുന്നത് വര്‍ഗീയവാദികളാണെന്നും മന്ത്രി ആരോപിക്കുകയും ചെയ്തു.


എന്നാല്‍ തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണയ്ക്കാനോ പ്രസ്താവനയെ അംഗീകരിക്കാനോ സി.പി.ഐ തയാറായിരുന്നില്ല.
മതനേതാക്കള്‍ ഒരിക്കലും വര്‍ഗീയ വിഭജനത്തിനു ശ്രമിക്കരുതെന്നാണ് വിവാദത്തെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ജീവിതത്തിലേക്ക് ചുവടുവച്ച് ചൂരല്‍മലയിലെ കുടുംബങ്ങള്‍; ലീഗ് നിര്‍മ്മിച്ച 51 വീടുകളുടെ ഗൃഹപ്രവേശം നാളെ

Kerala
  •  5 days ago
No Image

'299 രൂപക്ക് വസ്ത്രം'; ഫേസ്ബുക്ക് പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത നഴ്‌സിന് നഷ്ടമായത് ഒരു ലക്ഷം

National
  •  5 days ago
No Image

രോഗിയായ യാത്രക്കാരനോട് ക്രൂരത; സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസി 30,000 രൂപ പിഴയൊടുക്കണം'

Kerala
  •  5 days ago
No Image

പി.എസ്.സി ഈ വർഷം പ്രസിദ്ധീകരിച്ചത് 18 വിജ്ഞാപനം മാത്രം; തിങ്കളാഴ്‌ചകളിലെ യോഗങ്ങൾ മുടങ്ങുന്നു

Kerala
  •  5 days ago
No Image

മൂന്നാറിലും അതീവ ജാഗ്രത; അള്‍ട്രാ വയലറ്റ് വികിരണ സൂചിക എട്ടില്‍; 11ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് 

Weather
  •  5 days ago
No Image

കള്ളനെ പേടിച്ച് പുസ്തകത്തില്‍ ഒളിപ്പിച്ചുവച്ച 6 പവന്‍ സ്വര്‍ണം ആക്രിക്കടയിലെത്തി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മോചനം

Kerala
  •  5 days ago
No Image

സുരക്ഷാ മാനദണ്ഡങ്ങളോടെ കുവൈത്തില്‍ മത്സ്യബന്ധന, വിനോദ യാനങ്ങള്‍ക്ക് വീണ്ടും അനുമതി

Kuwait
  •  5 days ago
No Image

കൈക്കൂലിപ്പണം എലി വിഴുങ്ങി; വിശ്വസിക്കാനാവാതെ സുപ്രിംകോടതി; ഉദ്യോഗസ്ഥയ്ക്ക് ജാമ്യം

National
  •  5 days ago
No Image

നിയമസഭ കാണാം; ഇന്നുമുതൽ മെയ് മൂന്നുവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായി: മുസ് ലിം ലീഗ്; യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും

Kerala
  •  5 days ago