HOME
DETAILS

ബിഷപ്പിനെ തള്ളാന്‍ മുഖ്യമന്ത്രിക്ക് വേണ്ടിവന്നത് രണ്ടാഴ്ച

  
backup
September 23, 2021 | 4:29 AM

56-6


തിരുവനന്തപുരം: നാര്‍കോട്ടിക് ജിഹാദ് വിവാദം പടച്ചുവിട്ട പാലാ ബിഷപ്പിനെ പരസ്യമായി തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിവന്നത് രണ്ടാഴ്ച. വിഷയം പരമാവധി ചര്‍ച്ചയാക്കാതെ 'എയറി'ല്‍നിന്ന് ഇറക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ആലോചന. പ്രതിപക്ഷനേതാവ് വി.ഡി സതീശനും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടും ബിഷപ്പിനെ തള്ളാതെയും കടുത്ത നിലപാട് സ്വീകരിക്കാതെയും രണ്ടാഴ്ചയോളം നീട്ടിക്കൊണ്ടുപോയത് ഇക്കാരണത്താലാണ്. ഒടുവില്‍ മുസ്‌ലിം സംഘടനകള്‍ ഇന്നലെ കോഴിക്കോട്ട് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കാന്‍ തീരുമാനിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിയത്.
ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം കൂടുതല്‍ വിശദീകരിക്കുകയും ചെയ്തു. നാളെ ഇടതുമുന്നണി യോഗം ചേരുന്നുണ്ടെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കില്ല. വിഷയത്തില്‍ ഇടതുമുന്നണി ഘടകകക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിച്ചത്. ബിഷപ്പിന് ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത്. സംഘ്പരിവാറും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ വിജയരാഘവന്‍ പറയുകയുണ്ടായി.


ഇടതുമുന്നണിയില്‍നിന്ന് ബിഷപ്പിനെ പിന്തുണച്ച ഏക നേതാവ് കേരളാ കോണ്‍ഗ്രസിന്റെ (എം) ജോസ് കെ. മാണിയാണ്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ബിഷപ്പ് ചെയ്തതെന്നും അദ്ദേഹത്തെ ആക്ഷേപിക്കുന്നവര്‍ കേരളത്തിന്റെ മതസാഹോദര്യം തകര്‍ക്കുന്നവരാണെന്നുമായിരുന്നു ജോസിന്റെ വാക്കുകള്‍. സി.പി.എം മന്ത്രി വാസവന്‍ ബിഷപ്പിനെ സമീപിച്ചതും വിവാദത്തിനിടയാക്കി. ബിഷപ്പ് പണ്ഡിതനാണെന്നും വിവാദത്തിനു ശ്രമിക്കുന്നത് വര്‍ഗീയവാദികളാണെന്നും മന്ത്രി ആരോപിക്കുകയും ചെയ്തു.


എന്നാല്‍ തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണയ്ക്കാനോ പ്രസ്താവനയെ അംഗീകരിക്കാനോ സി.പി.ഐ തയാറായിരുന്നില്ല.
മതനേതാക്കള്‍ ഒരിക്കലും വര്‍ഗീയ വിഭജനത്തിനു ശ്രമിക്കരുതെന്നാണ് വിവാദത്തെക്കുറിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  23 days ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  23 days ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  23 days ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  23 days ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  23 days ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയയില വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  23 days ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  23 days ago
No Image

തടയാനാവില്ല; ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം മറികടന്ന് ഇറാനിയന്‍ കപ്പലുകള്‍; ഒരു ചരക്കുകപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട് 

International
  •  23 days ago
No Image

മണ്ഡല പുനര്‍നിര്‍ണയം; പ്രതിപക്ഷ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന് സിപിഎം-സിപിഐ ജനറല്‍ സെക്രട്ടറിമാര്‍; പകരം പ്രതിനിധികളെ അയച്ചു 

National
  •  23 days ago
No Image

യുദ്ധകാലത്തും ശാന്തത; യുഎഇയെ പ്രശംസിച്ച് 59 രാജ്യങ്ങൾ പിന്നിട്ടെത്തിയ ബൈക്ക് യാത്രികൻ

uae
  •  23 days ago