
ഉത്തരാഖണ്ഡ് ഗ്രാമത്തിലെ മുസ്ലിംകളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച 'ലൗ ജിഹാദ് തിരക്കഥ' ഒടുവില്‍ പൊളിഞ്ഞു; പ്രതികളെ കോടതി വെറുതെ വിട്ടു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഒരു പ്രദേശത്തെ മുസ് ലിംകള്‍ ഒന്നാകെ കുടിയൊഴിയുന്ന സാഹചരിയത്തിലേക്ക് നയിച്ച ലൗജിഹാദ് കേസ് കെട്ടിച്ചമച്ച തിരക്കഥയെന്ന് ഒടുവില്‍ കോടതിയില്‍ തെളിഞ്ഞിരിക്കുന്നു. സംഭവത്തില്‍ അറസ്റ്റിലായവരെ വെറുതെ വിടുകയും ചെയ്തിരിക്കുന്നു കോടതി. ഉത്തരകാശി ജില്ലാ സെഷന്‍സ് കോടതിയാണ് 'ലവ് ജിഹാദ്' കഥ തന്നെ വ്യാജമാണെന്ന് വിധിച്ചത്.
കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. ഉത്തരാഖണ്ഡിലെ ഒരു കൊച്ചു ടൗണില്‍ ഒരു സംഘര്‍ഷമുണ്ടാവുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് ഇതിന് തുടക്കമിടുന്നത്. പ്രദേശത്തെ മുസ്ലിംകള് ഒന്നാകെ അവിടെ നിന്ന് പോകണമെന്ന ക്യാംപയിനുമായി അവര്‍ രംഗത്തെത്തി. ചുരുങ്ങിയത് 41 കുടുംബങ്ങളെങ്കിലും അവിടെ നിന്ന് മാറി താമസിച്ചു. ഇതില്‍ ആറ് കുടുംബങ്ങളെങ്കിലും അവിടെ നിന്ന് സ്ഥിരമായി താമസം മാറി. തീവ്രഹിന്ദു സംഘം ഒരുക്കിയ ലൗ ജിഹാദ് തിരക്കഥയായിരുന്നു അവരവിടെ നിന്ന് ഒഴിയാന്‍ കാരണം. അവിടെ നിന്നാല്‍ തങ്ങള്‍ കൊല്ലപ്പെടുമെന്ന ഭയം. ജീവനോടുള്ള ഭീതി.
പുരോലയില്‍ മുസ്ലിം യുവാവും സുഹൃത്തും ചേര്‍ന്ന് 14 വയസ്സുള്ള ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രചാരണം. ഒരു പ്രദേശിക മാധ്യമത്തില്‍ വന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു. സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉബൈദ് ഖാന്, ജിതേന്ദ്ര സൈനി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. ജിതേന്ദ്രസൈനിയുടെ പേര് മറച്ചുവച്ചായിരുന്നു ഹിന്ദുത്വവാദികള്‍ സംഭവം മുസ്ലിംകള്‍ക്കെതിരേ ഉപയോഗിച്ചത്. ഏതായാലും ഒരു പ്രദേശത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുകയും അവിടുത്തെ മുസ്ലിംകളെ ഒന്നായി കുടിയൊഴിപ്പിക്കുകയും ചെയ്ത 'ലൗ ജിഹാദ്' വ്യാജമാണെന്ന് തെളിയിച്ചിരിക്കുകയാണ് കോടതി.
പൊലിസിനെതിരേയും ശക്തമായ വിമര്‍ശനമുന്നയിച്ചു കോടതി. മുസ്ലിംകള്ക്കെതിരായ വികാരം സൃഷ്ടിക്കുന്നതില്‍ പൊലിസിന് വലിയ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉബൈദ് ഖാനും ജിതേന്ദ്ര സൈനിയും തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറയാന്‍ പൊലിസ് തന്നെ നിര്‍ബന്ധിച്ചതായി 14കാരി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കേസിലെ ഏക സാക്ഷി ആര്.എസ്.എസ് അംഗംകൂടിയായ ആശിഷ് ചുനാറിന്റെ മൊഴിയില്‍ നിറയെ വൈരുധ്യമുള്ളതായും കോടതി കണ്ടെത്തി. രണ്ടുപ്രതികളും പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നതിന് തെളിവുകളോ മൊഴികളോ നല്കുന്നതില് പ്രോസിക്യൂഷന് പരാജയപ്പെട്ടതായും ജഡ്ജി ഗുരുബക്ഷ് സിങ് വ്യക്തമാക്കി.
പുരോലയിലെ 35,000 ആളുകളില്‍ 99 ശതമാനവും ഹിന്ദുക്കളാണ്. 2011ലാണ് ഉബൈദ് ഖാന്റെതുള്‍പ്പെടെയുള്ള ഏതാനും മുസ്ലിം കുടുംബങ്ങള്‍ പടിഞ്ഞാറന്‍ യു.പിയില്‍നിന്ന് ഇവിടെ താമസിക്കാനെത്തിയത്. കച്ചവടാവശ്യാര്‍ഥമാണ് ഇവരെത്തുന്നത്. ഫര്‍ണിച്ചറുകള്‍, മെത്തകള്‍, ഐസ്ക്രീം എന്നിവ വില്‍ക്കുന്ന കടകള്‍ ഉബൈദ് ഖാന്റെ കുടുംബത്തിന് ഉണ്ടായിരുന്നു. 2021ല്‍ പുരോലയിലേക്ക് താമസം മാറിയ ജിതേന്ദ്ര സൈനിക്ക് വര്‍ക്ക്ഷോപ്പും ഉണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളും ആണ്. ഇവര്‍ ഒന്നിച്ച് സൗഹൃദത്തോടെ ജീവിക്കുന്നതിനിടെയാണ് 'ലൗ ജിഹാദ്' കേസില്‍പ്പെടുന്നത്.
ലൗ ജിഹാദ് കേസിന്റെ പേരില്‍ ഹിന്ദുത്വവാദികള്‍ വ്യാപക ആക്രമണമാണ് മുസ്ലിംകളെ ലക്ഷ്യംവച്ച് നടത്തിയത്. ഉബൈദ് ഖാനും ജിതേന്ദ്ര സൈനിയും അറസ്റ്റിലായതോടെ പുരോലിയയില്‍നിന്ന് എല്ലാ മുസ്ലിം വ്യാപാരികളെയും സംഘ്പരിവാര്‍ സംഘടനകള്‍ ഒഴിപ്പിച്ചു. 40 ലേറെ മുസ്ലിം കുടുംബങ്ങള്‍ ഹിന്ദുത്വവാദികളുടെ അക്രമം ഭയന്ന് പലായനം ചെയ്തു. പ്രദേശത്തെ മുസ്ലിം വ്യാപാരികള്‍ ദിവസങ്ങളോളം കടകള്‍ അടച്ചിട്ടു. ചില കടകള്‍ എല്ലാ കാലത്തേക്കുമായി പൂട്ടി. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും തീവ്രവിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 7 days ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 7 days ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 7 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലെ വോട്ടർമാരുടെ എണ്ണം വീണ്ടും പുനഃക്രമീകരിക്കുന്നു; ഗ്രാമപഞ്ചായത്തിൽ 1,200; നഗരസഭയിൽ 1,500
Kerala
• 7 days ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 7 days ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 7 days ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 7 days ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 7 days ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 7 days ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• 7 days ago
ദോഹയിലെ ആക്രമണം നേരത്തേ അറിയിച്ചിരുന്നെന്ന് യുഎസ്; ജറുസലേം വെടിവെപ്പിനുള്ള പ്രതികാരമെന്ന് ഇസ്റാഈൽ
International
• 7 days ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• 7 days ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• 7 days ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• 7 days ago
വീടിന് മുന്നിൽ മദ്യപാനവും ബഹളവും; ചോദ്യം ചെയ്ത ഗൃഹനാഥനടക്കം നാലുപേർക്ക് കുത്തേറ്റു, പ്രതികൾക്കായി തിരച്ചിൽ ശക്തം
crime
• 7 days ago
യാത്രക്കിടെ ഇന്ധനച്ചോര്‍ച്ച; സഊദിയില്‍ നിന്ന് പറന്ന വിമാനത്തിന് അടിയന്തര ലാന്റിംഗ്; ദുരന്തം ഒഴിവായത് തലനാരിഴക്ക്
Saudi-arabia
• 7 days ago
ഖത്തറില്‍ ഇസ്റാഈല്‍ ഡ്രോണ്‍ ആക്രമണം; ലക്ഷ്യംവച്ചത് ദോഹയിലെ ഹമാസ് ആസ്ഥാനത്തെ
International
• 7 days ago.png?w=200&q=75)
ഇന്ത്യയുടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു; സിപി രാധാകൃഷ്ണനും എസ്. സുദർശന് റെഡ്ഡിയും തമ്മിൽ കനത്ത മത്സരം
National
• 7 days ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• 7 days ago
'ഇസ്റാഈൽ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും'; ദോഹയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ച് ഇറാൻ
International
• 7 days ago
'ഇസ്റാഈലിന്റേത് ഭീരുത്വപരമായ ആക്രമണം'; ദോഹയിലെ ഹമാസ് ആസ്ഥാനത്തിനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
International
• 7 days ago