
അതിജീവനം തേടുന്ന പുനരധിവാസം

വയനാടിന്റെ ഭൂപടത്തില്‍നിന്നു മാഞ്ഞുപോയ രണ്ടുഗ്രാമങ്ങളില്‍ ബാക്കിയായ മണ്ണിലും മനുഷ്യരുടെ കണ്ണിലും മഹാദുരന്തത്തിന്റെ പകപ്പ് മാഞ്ഞിട്ടില്ല. ഒരുമുഖത്തും പുഞ്ചിരി തെളിഞ്ഞിട്ടില്ല. ദുരിതാശ്വാസക്യാംപുകളില്‍ സങ്കടമൊഴുകുന്നു. ഇപ്പോഴും ചാലിയാറിന്റെ ആഴങ്ങളിലും മുണ്ടക്കൈയുടെ മണ്ണിലും ചൂരല്‍മലയുടെ ഇടനെഞ്ചിലും രക്ഷാദൗത്യത്തില്‍ തന്നെയാണ് മനുഷ്യസ്നേഹികള്‍. മലയാളികള്‍ അങ്ങനെയാണ്.
പൊലിസിനെയും പട്ടാളത്തെയും കാത്തുനില്‍ക്കില്ല. അഗ്നിരക്ഷാസേനയേയും ആരോഗ്യപ്രവര്‍ത്തകരേയും നോക്കിനില്‍ക്കില്ല. എണ്ണിയാലൊടുങ്ങാത്ത മനുഷ്യരാണ് എണ്ണയിട്ട യന്ത്രംപോലെ അവിടെ പ്രവര്‍ത്തിച്ചത്. ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ സന്നദ്ധ സംവിധാനങ്ങള്‍ക്കൊപ്പം മനുഷ്യത്വം മലകയറിച്ചെന്നത് അവിടെ മാത്രമല്ലല്ലോ...ഓരോ ദുരന്തമുഖത്തും മലയാളിയുടെ കരുതലിന്റെ കവചമുണ്ടാകാറുണ്ട്.
പെരുമണ്‍ ദുരന്തത്തില്‍, കടലുണ്ടി ട്രെയിന്‍ അപകടത്തില്‍, സൂനാമിത്തിരയില്‍, ഓഖിയില്‍, പ്രളയകാലങ്ങളില്‍ സഹായത്തിനായി ഒരുപാട് കരങ്ങളാണുയര്‍ന്നത്. ചേര്‍ത്തുനിര്‍ത്തലിന്റെ വിശ്വമാതൃകകളാണ് തെളിഞ്ഞത്.
കവളപ്പാറയിലും പുത്തുമലയിലും കൂട്ടിക്കലും പെട്ടിമുടിയിലും ഉരുള്‍ ആര്‍ത്തലച്ചുവന്നപ്പോഴും മലയാളിയുടെ മനുഷ്യത്വം കരുണയുടെ കൈയൊപ്പുകള്‍ ചാര്‍ത്തി. കരിപ്പൂരില്‍ വിമാനദുരന്തമുണ്ടായപ്പോഴും. സഊദി ജയിലില്‍ വധശിക്ഷകാത്തിരുന്ന മലയാളി യുവാവിന്റെ മോചനത്തിനു എത്ര കോടികളാണ് നമ്മള് സമാഹരിച്ചത്. അവിടെയെല്ലാം മലയാളിമനസിന്റെ വിശാലതയുടെ ആഴം കണ്ടതാണ്. ഇത്തരം മാനവികതയ്ക്ക് മറ്റു മാതൃകകള്‍ ലോകത്തെവിടെ കാണും?
കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ ജലദുരന്തചിത്രമാണ് വയനാട്ടില്‍ കണ്ടത്. സംസ്ഥാനം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഉരുള്‍ പൊട്ടല്‍. ഓരോ നിമിഷവും ഉയര്‍ന്നു മരണസംഖ്യ. ഓരോ സെക്കന്‍ഡിലും വളര്‍ന്നു നഷ്ടക്കണക്കുകള്‍. പുതിയ വിവരങ്ങള്‍ ഇപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കുന്നു.
ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3,728 ഉരുള്‍പൊട്ടലുകളുണ്ടായി. 2,239 എണ്ണവും കേരളത്തിലായിരുന്നു. ആശങ്ക വര്‍ധിപ്പിക്കേണ്ടതല്ലേ. എന്തുകൊണ്ട് കേരളത്തില്‍ ദുരന്തം ആവര്‍ത്തിക്കുന്നു? കാരണം ആരായണ്ടതല്ലേ...പ്രതിവിധി കണ്ടെത്തേണ്ടതുമല്ലേ?
ദുരന്തമുണ്ടായതുമുതല്‍ വയനാടിനായി കാരുണ്യത്തിന്റെ കനിവുപെയ്യുന്നു. പുനരധിവാസത്തിനായി പദ്ധതികളും ഫണ്ടുകളും ഒഴുകുന്നു. ആദ്യ ദിനങ്ങളില്‍ തന്നെ 485 സ്നേഹവീടുകള്‍ വാഗ്ദാനം ചെയ്തിരുന്നു. പുതിയ ടൗണ്‍ഷിപ്പും പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുനരധിവാസവും പുനര്‍നിര്‍മാണവും അതിവേഗം നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കുന്നു. ലോകോത്തരമായ പുനരധിവാസം സാധ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആശാവഹമായ തീരുമാനങ്ങള്‍. പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങള്‍.
പക്ഷേ, ദുരന്തങ്ങളെ എളുപ്പം മറക്കുന്നവര്‍ കൂടിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലൊക്കെ ഉണ്ടായിട്ടുണ്ട് വാഗ്ദാന ലംഘനങ്ങളുടെ പെരുമഴകള്‍. അവര്ക്കുനല്കുന്ന ഉറപ്പുകള്‍ പലതും പാലിക്കപ്പെടാറുമില്ല. അല്ലെങ്കില്‍ ക്ഷമയുടെ നെല്ലിപ്പലക കാണേണ്ടി വരും. പലയിടത്തും അതാണ് വാര്‍പ്പ് മാതൃകകള്‍.
കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും വീടുനഷ്ടപ്പെട്ടവര്‍ക്ക് നല്കിയ ഉറപ്പുകള്‍ യാഥാര്‍ഥ്യമായോ? എന്താണ് അതിന്റെ വര്‍ത്തമാനങ്ങള്‍. അങ്ങനെയാകുമോ വയനാടിന്റെ ഭാവിയും...? സുപ്രഭാതം അന്വേഷിക്കുന്നു.
കവളപ്പാറക്കാരെ കബളിപ്പിച്ചവരോട്
2019 ഓഗസ്റ്റ് എട്ടിനായിരുന്നു കവളപ്പാറയിലെ ഉരുള്‍ ദുരന്തം. മുത്തപ്പന്‍മല കവളപ്പാറയെ 59 മനുഷ്യജീവനുകളോടൊപ്പമാണ് വിഴുങ്ങിയത്. അവരുടെ വീടും കൃഷിഭൂമിയും നഷ്ടമായി. 11 പേര് ഇപ്പോഴും മണ്ണിനടിയിലെവിടെയോ ഉറങ്ങുന്നുണ്ടാകും.
രാത്രി എട്ടോടെയാണ് ദുരന്തമുണ്ടായത്. താഴ്വരയിലെ 45 വീടുകള്‍ മണ്ണില്‍ പുതഞ്ഞു. ഇരുപത് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് 48 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പാതാറിലും നാശം വിതച്ചു. ഈ ഗ്രാമം തന്നെ കാണാതെപോയി. എന്നാല്‍, ആളപായമുണ്ടായില്ല.
ആ വര്‍ഷം ഉണ്ടായ ഏറ്റവും വ്യാപ്തിയുള്ള ഉരുള്‍പൊട്ടല്‍ കവളപ്പാറയിലേതായിരുന്നു. ഒരുപക്ഷേ കേരളം കണ്ടതില്‍ ഏറ്റവും പ്രഹരശേഷിയുള്ള ദുരന്തങ്ങളിലൊന്ന്. പുത്തുമലയും കവളപ്പാറയും താമസയോഗ്യമല്ല എന്ന് ജിയോളജി വകുപ്പ് കട്ടായം പറഞ്ഞിരുന്നു. ഇതുകൊണ്ടൊക്കെതന്നെ ഈ നാട്ടിലെ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ശുഷ്ക്കാന്തിയുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
കവളപ്പാറയില്‍ കരുണ കൂടുതല്‍ പെയ്യുമെന്ന് കേരളം കാത്തിരുന്നു. എന്നാല്‍ സംഭവിച്ചതോ?
ചില പത്രവാര്‍ത്തകളുടെ തലക്കെട്ടുകള്‍ പറയും ആ സംഭവങ്ങളുടെ ചില ഉദാഹരണങ്ങള്‍. കവളപ്പാറയിലെ പുനരധിവാസം വൈകുന്നു, എം.എല്‍.എക്ക് ഹൈക്കോടതി നോട്ടിസ്, കവളപ്പാറ: 67 പേര്‍ക്ക് ഭൂമിവാങ്ങാന്‍ ഫണ്ട് അനുവദിച്ചത് ഒരുവര്‍ഷത്തിനുശേഷം, കവളപ്പാറ രണ്ടാംഘട്ട പുനരധിവാസം, അര്‍ഹരെ ഒഴിവാക്കി. ആശിച്ചഭൂമിയിലേക്കുള്ള കവളപ്പാറക്കാരുടെ വഴിമുടക്കിയത് എം.എല്‍.എയെന്ന്, നിയമയുദ്ധത്തിനൊടുവില്‍ ചളിക്കല്‍ കോളനിക്കാര്‍ക്ക് ഗൃഹപ്രവേശം.
രണ്ടാംഘട്ട പുനരധിവാസത്തില്‍ അര്‍ഹതപ്പെട്ട അറുപതോളം കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. അപകടഭീഷണിമൂലം മാറിതാമസിക്കണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശം നല്കിയവരാണ് പട്ടികക്കുപുറത്തായത്. പ്രമുഖപാര്‍ട്ടിയുമായി ബന്ധപ്പെട്ടവരും ആ പാര്‍ട്ടിയുടെ അനുഭാവികളുമായിരുന്നു പട്ടികയിലുള്ളതെന്നു ചൂണ്ടിക്കാട്ടി കവളപ്പാറ കോളനി കൂട്ടായ്മ ഹൈക്കോടതിയെ സമീപ്പിച്ചു. തൊട്ടടുത്ത നാലുവീടുകളില്‍നിന്ന് മൂന്നുവീടുകള്‍ ഒഴിവാക്കിയായിരുന്നു പട്ടിക. ഉള്‍പ്പെടുത്തിയ ഒരുവീടാകട്ടെ സംഘടനാഭാരവാഹിയുടേതുമായിരുന്നു. ഇതിലും കോടതി ഇടപെടലുകൊണ്ടുമാത്രമാണ് ഈ പാവങ്ങള്‍ക്ക് നീതി ലഭിച്ചത്.
അനീതിയുടെ ആ കഥകള്‍ നാളെ...
Suprabhatham investigates whether the promises made to the victims of Kavala Para, Puthumala, and Pettimudi have been kept. As Wayanad faces its own crisis, we explore the current status of these pledges and what it means for the region's future
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം
Kerala
• a month ago
കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis
Kerala
• a month ago
ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി
National
• a month ago
'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍
National
• a month ago
ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്
International
• a month ago
ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി
National
• a month ago
ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല
uae
• a month ago
ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a month ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• a month ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• a month ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• a month ago
സ്നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• a month ago
തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്
Kerala
• a month ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• a month ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• a month ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• a month ago
കരവാൽ നഗറിൽ ഭർത്താവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി; പ്രതി ഒളിവിൽ
National
• a month ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• a month ago
ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• a month ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• a month ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• a month ago