HOME
DETAILS

അധികാരികള്‍ തിരിഞ്ഞുനോക്കാതെ തൊഴിലാളികള്‍

  
backup
August 30, 2016 | 10:11 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%8b%e0%b4%95


ഇരിട്ടി: ആറളംഫാമില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരുമാസം പിന്നിട്ടിട്ടും ചര്‍ച്ചയ്ക്ക് പോലും വഴിതുറക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ യൂണിയനുള്ളില്‍ അമര്‍ഷം പുകയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ഫാമില്‍ സ്ഥിര ജീവനക്കാരായി അംഗീകരിച്ച 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കും മറ്റ് അംഗീകൃത തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഫാം ഓഫിസിനു മുന്നില്‍ മൂന്നാഴ്ച്ചയിലധികം റിലേ സത്യാഗ്രഹ സമരം നടത്തിയതിനു ശേഷമാണ് റിലേ നിരാഹാരസമരം തുടങ്ങിയത്.
സമരത്തെ അഭിവാദ്യം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വന്നുപോയിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിനും നിഷേധാത്മക നിലപാടാണ് ഉള്ളത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ ഭരണകക്ഷി തൊഴിലാളി യൂണിയനുകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഫാമില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനുകളും ഐ.എന്‍.ടി.യു.സിയുമാണുള്ളത്.
ഫാമിലെ തൊഴിലാളികള്‍ക്ക് സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കി കിട്ടുന്നതിനും താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിലും തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിനിറങ്ങിയത്. കൂട്ടായ സമരത്തിലൂടെ മുന്‍ സര്‍ക്കാറില്‍ നിന്നും ഫാം മാനേജ്‌മെന്റില്‍ നിന്നും അനുകൂലമായ നിലപാട് എടുപ്പിക്കുന്നതിനും തൊഴിലാളികളുടെ ഐക്യം നിര്‍ണായകമായി. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച ഉത്തരവ് നടപ്പാക്കുന്നതിനായി സി.ഐ.ടി.യു ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതാണ് ഭരണകക്ഷി യൂണിയ നുകളില്‍ ഭിന്നതയുണ്ടാക്കിയത്.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സിയുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ഫാമിന്റെ വരുമാനത്തിലുണ്ടായ ചോര്‍ച്ചയാണ് സ്ഥിര ജീവനക്കാരായി അംഗീകരിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസമാകുന്നത്.
ഫാമിന് വരുമാനമില്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്നു സഹായം ലഭിച്ചാല്‍ മാത്രമെ ആനുകൂല്യം നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  3 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  3 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  3 days ago
No Image

രക്ഷാപ്രവർത്തനക്കേസിൽ നടപടി; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago