HOME
DETAILS

അധികാരികള്‍ തിരിഞ്ഞുനോക്കാതെ തൊഴിലാളികള്‍

  
backup
August 30, 2016 | 10:11 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%8b%e0%b4%95


ഇരിട്ടി: ആറളംഫാമില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരുമാസം പിന്നിട്ടിട്ടും ചര്‍ച്ചയ്ക്ക് പോലും വഴിതുറക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ യൂണിയനുള്ളില്‍ അമര്‍ഷം പുകയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ഫാമില്‍ സ്ഥിര ജീവനക്കാരായി അംഗീകരിച്ച 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കും മറ്റ് അംഗീകൃത തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഫാം ഓഫിസിനു മുന്നില്‍ മൂന്നാഴ്ച്ചയിലധികം റിലേ സത്യാഗ്രഹ സമരം നടത്തിയതിനു ശേഷമാണ് റിലേ നിരാഹാരസമരം തുടങ്ങിയത്.
സമരത്തെ അഭിവാദ്യം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വന്നുപോയിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിനും നിഷേധാത്മക നിലപാടാണ് ഉള്ളത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ ഭരണകക്ഷി തൊഴിലാളി യൂണിയനുകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഫാമില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനുകളും ഐ.എന്‍.ടി.യു.സിയുമാണുള്ളത്.
ഫാമിലെ തൊഴിലാളികള്‍ക്ക് സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കി കിട്ടുന്നതിനും താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിലും തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിനിറങ്ങിയത്. കൂട്ടായ സമരത്തിലൂടെ മുന്‍ സര്‍ക്കാറില്‍ നിന്നും ഫാം മാനേജ്‌മെന്റില്‍ നിന്നും അനുകൂലമായ നിലപാട് എടുപ്പിക്കുന്നതിനും തൊഴിലാളികളുടെ ഐക്യം നിര്‍ണായകമായി. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച ഉത്തരവ് നടപ്പാക്കുന്നതിനായി സി.ഐ.ടി.യു ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതാണ് ഭരണകക്ഷി യൂണിയ നുകളില്‍ ഭിന്നതയുണ്ടാക്കിയത്.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സിയുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ഫാമിന്റെ വരുമാനത്തിലുണ്ടായ ചോര്‍ച്ചയാണ് സ്ഥിര ജീവനക്കാരായി അംഗീകരിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസമാകുന്നത്.
ഫാമിന് വരുമാനമില്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്നു സഹായം ലഭിച്ചാല്‍ മാത്രമെ ആനുകൂല്യം നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  a month ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  a month ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  a month ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  a month ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  a month ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  a month ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  a month ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  a month ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  a month ago