HOME
DETAILS

അധികാരികള്‍ തിരിഞ്ഞുനോക്കാതെ തൊഴിലാളികള്‍

  
backup
August 30, 2016 | 10:11 PM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a8%e0%b5%8b%e0%b4%95


ഇരിട്ടി: ആറളംഫാമില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരുമാസം പിന്നിട്ടിട്ടും ചര്‍ച്ചയ്ക്ക് പോലും വഴിതുറക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ യൂണിയനുള്ളില്‍ അമര്‍ഷം പുകയുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ ഫാമില്‍ സ്ഥിര ജീവനക്കാരായി അംഗീകരിച്ച 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കും മറ്റ് അംഗീകൃത തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവന വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഫാം ഓഫിസിനു മുന്നില്‍ മൂന്നാഴ്ച്ചയിലധികം റിലേ സത്യാഗ്രഹ സമരം നടത്തിയതിനു ശേഷമാണ് റിലേ നിരാഹാരസമരം തുടങ്ങിയത്.
സമരത്തെ അഭിവാദ്യം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വന്നുപോയിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാറിനും പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിനും നിഷേധാത്മക നിലപാടാണ് ഉള്ളത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ ഭരണകക്ഷി തൊഴിലാളി യൂണിയനുകള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരുന്നു. ഫാമില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ഭരണകക്ഷി യൂണിയനുകളും ഐ.എന്‍.ടി.യു.സിയുമാണുള്ളത്.
ഫാമിലെ തൊഴിലാളികള്‍ക്ക് സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കി കിട്ടുന്നതിനും താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിലും തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിനിറങ്ങിയത്. കൂട്ടായ സമരത്തിലൂടെ മുന്‍ സര്‍ക്കാറില്‍ നിന്നും ഫാം മാനേജ്‌മെന്റില്‍ നിന്നും അനുകൂലമായ നിലപാട് എടുപ്പിക്കുന്നതിനും തൊഴിലാളികളുടെ ഐക്യം നിര്‍ണായകമായി. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച ഉത്തരവ് നടപ്പാക്കുന്നതിനായി സി.ഐ.ടി.യു ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതാണ് ഭരണകക്ഷി യൂണിയ നുകളില്‍ ഭിന്നതയുണ്ടാക്കിയത്.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സിയുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. ഫാമിന്റെ വരുമാനത്തിലുണ്ടായ ചോര്‍ച്ചയാണ് സ്ഥിര ജീവനക്കാരായി അംഗീകരിച്ച തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തടസമാകുന്നത്.
ഫാമിന് വരുമാനമില്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്നു സഹായം ലഭിച്ചാല്‍ മാത്രമെ ആനുകൂല്യം നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  a few seconds ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  11 minutes ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  20 minutes ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  an hour ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  an hour ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  an hour ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  an hour ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  2 hours ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  an hour ago
No Image

റയൽ ഇതിഹാസം മറ്റൊരു ടീമിനൊപ്പം മിന്നി തിളങ്ങുന്നു; സ്വന്തമാക്കിയത് സ്വപ്ന നേട്ടം

Football
  •  2 hours ago