HOME
DETAILS

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നു;  അര്‍ജുനായുള്ള തെരച്ചില്‍ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിക്കും

  
Web Desk
August 10 2024 | 03:08 AM

The search for Arjun will resume after two days

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ 2 ദിവസത്തിനു ശേഷം വീണ്ടും പുനരാരംഭിക്കുമെന്ന് അഷറഫ് എംഎല്‍എ. ഇന്നലെ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്നും എംഎല്‍എ അറിയിച്ചു. നേവിയുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. അത് രണ്ട് നോട്ട് വേഗതയില്‍ ആയാല്‍ വീണ്ടും ദൗത്യം തുടങ്ങാം എന്നാണ് കരുതുന്നതെന്ന് എംഎല്‍എ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ പുഴയുടെ ഒഴുക്കിന്റെ ശക്തി കുറയുകയാണെങ്കില്‍ തെരച്ചില്‍ നടത്താന്‍ സാധിക്കും. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ ഇടക്കാല ഉത്തരവ്.

കഴിഞ്ഞയാഴ്ച്ച തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു. പുഴയില്‍ കുത്തൊഴുക്ക് ശക്തമായതിനാല്‍ അരികുകളില്‍ ആയിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ പുഴയിലെ കുത്തൊഴുക്ക് കണക്കിലെടുത്ത് പൊലീസ് സംഘത്തെ പിന്തിരിപ്പിക്കുകയായിരുന്നു.

കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാര്‍വാര്‍ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് തെരച്ചില്‍ രീതി ആലോചിക്കാം. പുഴയിലെ ഒഴുക്ക് കുറയുന്നതിനനുസരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കാമെന്ന് ഉറപ്പ് കിട്ടിയെന്നും അഷ്‌റഫ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.  എംഎല്‍എ മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസറെ ബെംഗളൂരു വിധാന സൗധയിലെത്തി കണ്ടിരുന്നു. ജൂലൈ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ ആണ് കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍ കന്യാകുമാരി ദേശീയ പാതയില്‍ അപകടമുണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം: 3 മാസം പ്രായമുള്ള കുഞ്ഞിന്റെ രോഗകാരണമായ ജലസ്രോതസ് വീട്ടിലെ കിണര്‍ 

Kerala
  •  a month ago
No Image

വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈത്തില്‍ വ്യാപക പരിശോധനകള്‍; 10 മെഥനോൾ ഫാക്ടറികൾ പൂട്ടി, മലയാളികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിൽ

latest
  •  a month ago
No Image

2024 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ബാലന്റെ മൃതദേഹം വെച്ച് ഹമാസുമായി വിലപേശാന്‍ സയണിസ്റ്റ് സേന; നീക്കം അംഗീകരിച്ച് ഇസ്‌റാഈല്‍ സുപ്രിം കോടതി

International
  •  a month ago
No Image

സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍; ആരോപണവിധേയന് സിപിഎമ്മുമായി അടുത്ത ബന്ധമെന്ന് വി.ഡി സതീശന്‍

Kerala
  •  a month ago
No Image

കുറ്റിപ്പുറത്ത് വിവാഹ സംഘം സഞ്ചരിച്ച് ബസ് മറിഞ്ഞു, ആറ് പേര്‍ക്ക് പരുക്ക്, ഒരു കുട്ടിയുടെ നില ഗുരുതരം

Kerala
  •  a month ago
No Image

''നിന്റെ പൂര്‍വ്വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷികളാവുകയായിരുന്നു'  വിദ്വേഷ കമന്റ് ഇട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി ജാവേദ് അക്തര്‍ 

National
  •  a month ago
No Image

പ്രീമിയം പാക്കേജ് നിരക്കുകൾ വർധിപ്പിച്ച് സ്പോട്ടിഫൈ; ഇനിമുതൽ യുഎഇയിലെ ഉപയോക്താക്കൾ പ്രതിമാസം അടയ്ക്കേണ്ടി വരിക ഈ തുക

uae
  •  a month ago
No Image

ഷുഹൈബ് വധക്കേസ് പ്രതി ഉള്‍പെടെ ആറ് പേര്‍ കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍ 

Kerala
  •  a month ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; കത്വയിൽ 7 മരണം, ഹിമാചലിൽ മിന്നൽ പ്രളയം

International
  •  a month ago
No Image

'വേദനകളെ കരുത്തോടെ നേരിട്ട് ഗനീം': അപകടനില തരണം ചെയ്‌തെന്ന് സഹോദരന്‍; ലോകകപ്പ് വേദിയില്‍ മോര്‍ഗന്‍ ഫ്രീമാനൊപ്പം ഉയര്‍ന്ന ഖത്തറിന്റെ ശബ്ദം

qatar
  •  a month ago