HOME
DETAILS

 ചാലിയാറിന് സമീപത്ത് വീണ്ടും ശരീര ഭാഗം കണ്ടെത്തി

  
Farzana
August 13 2024 | 07:08 AM

More Body Parts Discovered in Wayanad Landslide Search Efforts

എടക്കര (മലപ്പുറം): വയനാട് ഉരുള്‍പൊട്ടലില്‍ വീണ്ടും ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇന്ന് നടത്തിയ തിരച്ചിലില്‍ ചാലിയാറിന് സമീപത്തു നിന്നായി രണ്ട് ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. മലപ്പുറം മുണ്ടേരി കുമ്പളപ്പാറയില്‍ നിന്നും തലപ്പാലിയില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. 

ചാലിയാറില്‍ തിങ്കളാഴ്ച നടത്തിയ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെത്തിയിരുന്നു. പോത്തുകല്‍ മുണ്ടേരി ഇരുട്ടുകുത്തി കടവിന് നൂറുമീറ്റര്‍ താഴെയായി ചാലിയാറിന്റെ തീരത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ആദിവാസികളും വനപാലകരും നടത്തിയ പരിശോധനയിലാണ് അരക്ക് മുകളിലുള്ള പുരഷന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പനങ്കയം കടവിന് സമീപം കൊട്ടുപാറയിലും ശരീരഭാഗം കണ്ടെത്തി. 

ഇന്ന് (ചൊവ്വാഴ്ച) പൊലിസ്, വനം, ഫയര്‍, എന്‍.ഡി.ആര്‍.എഫ് സേനകള്‍ക്കൊപ്പം മറ്റു സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍. മുണ്ടേരി ഇരുട്ടികുത്തി കടവ് മുതല്‍ മുകളിലേക്ക് പരപ്പന്‍പാറവരെയും ഇരുട്ടുകുത്തി മുതല്‍ ചുങ്കത്തറ പൂക്കോട്ടുമണ്ണ കടവ് വരെയുമാണ് സംഘം തിരിഞ്ഞ് തിരച്ചില്‍ നടത്തുന്നത്. 

അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ ഒഴുകിയെത്തിയ കൂടുതല്‍ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലെ മണ്‍തിട്ടകള്‍ക്കടിയില്‍ ഉണ്ടെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ചാലിയാറില്‍ ഉണ്ടായ ശക്തമായ ഒഴുക്കിനെത്തുടര്‍ന്നാണ് ഇരുട്ടുകുത്തിയില്‍ മണല്‍തിട്ടയ്ക്കടിയില്‍നിന്ന് ഒരു മൃതദേഹം കണ്ടെടുക്കാനായത്. മലവെള്ളപ്പാച്ചിലില്‍ മണല്‍തിട്ട ഒലിച്ച് പോകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്തതോടെ നായ്ക്കളാണ് മൃതദേഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. നായ്ക്കള്‍ മണ്‍തിട്ട മാന്തുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ഒരു പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹം രക്ഷാ പവര്‍ത്തകര്‍ ഇന്നലെ പുറത്തെടുത്തത്. മേഖലയില്‍ ശക്തമായ മഴ മാറിയിട്ട് ഒരാഴ്ചയിലധികമായി. മണലും മണ്ണും നിറഞ്ഞ് ചാലിയാര്‍ പുഴയുടെ ആഴം തീരെ കുറഞ്ഞ അവസ്ഥയായിരുന്നു. പലയിടങ്ങളിലും പുഴ ഇറങ്ങിക്കടക്കാന്‍ പാകത്തിന് മാത്രമേ വെള്ളമുള്ളൂ. എന്നാല്‍ ഞായറാഴ്ച മുണ്ടേരി, മേപ്പാടി വനമേഖലയിലും പോത്തുകല്ലിലും കനത്ത മഴ പെയ്തിരുന്നു. ശക്തമായ ഒഴുക്കില്‍ പുഴയില്‍ രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ ഒഴുകിപ്പോയിരുന്നു. തിരച്ചിലുമായി ബന്ധപ്പെട്ട് ഞായറാഴ്ച യോഗത്തിനെത്തിയ വനപാലകര്‍ ചാലിയാറില്‍ വെള്ളം കൂടിയതിനാല്‍ തിരികെ പോകാനാതെ കുടുങ്ങിയിരുന്നു. തിങ്കളാഴ്ചയാണിവര്‍ പുഴ കടന്ന് വാണിയംപുഴ വനം ഓഫിസിലെത്തിയത്. 

ഉരുള്‍പൊട്ടലില്‍ കാണാതായര്‍ക്ക് വേണ്ടി ചാലിയാര്‍ പുഴയില്‍ കഴിഞ്ഞ പതിനാല് ദിവസങ്ങളായി തുടരുന്ന തിരച്ചിലില്‍ തിങ്കളാഴ്ച വരെ 80 മൃതദേഹങ്ങളും 167 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  4 days ago
No Image

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

uae
  •  4 days ago
No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  4 days ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  4 days ago
No Image

യുകെയിലെ വേനല്‍ അവധിക്കാലത്തെ കാഴ്ചകള്‍ പങ്കുവെച്ച്  ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങളും വീഡിയോകളും വൈറല്‍

uae
  •  4 days ago
No Image

കോഴിക്കോട് ബൈക്കില്‍ കാറിടിച്ച് എടക്കാട് സ്വദേശി മരിച്ചു

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  4 days ago
No Image

കൂറ്റനാട് സ്വദേശി അബൂദബിയില്‍ മരിച്ച നിലയില്‍

uae
  •  4 days ago
No Image

വാട്ടര്‍ബോട്ടിലിന്റെ അടപ്പ് തെറിച്ച് രണ്ടുപേരുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ 850,000 ബോട്ടിലുകള്‍ തിരിച്ചു വിളിച്ച് വാള്‍മാര്‍ട്ട്

National
  •  4 days ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

National
  •  4 days ago