കോഴിക്കോട് നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന: നാല് എണ്ണക്കടി നിർമ്മാണ കേന്ദ്രങ്ങൾ പൂട്ടിച്ചു; മൂന്നെണ്ണത്തിന് നോട്ടീസ്
കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും എണ്ണക്കടികൾ നിർമ്മിച്ചു നൽകുന്ന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. പുലർച്ചെ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിത്. ഇതേ തുടർന്ന് നാല് സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ പൂട്ടിച്ചു.
പാളയത്തെ അഖിൽ ട്രേഡേഴ്‌സ്, യു.കെ.എസ് റോഡിലെ ജെ.കെ ഫുഡ്‌സ്, വലിയങ്ങാടിയിലെ ആയിഷ ഫുഡ് പ്രൊഡക്ട്‌സ്, കറുത്ത പാണ്ടിസ് ഫുഡ്‌സ് എന്നിവയാണ് പൂട്ടാൻ ഉത്തരവിട്ടത്. പരിശോധന നടത്തിയ മറ്റ് മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.
തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പലയിടത്തും ഭക്ഷണം നിർമ്മിച്ചിരുന്നത്. മലിനജലത്തിന്റെ ഉപയോഗം, പഴകിയ എണ്ണ ഉപയോഗം, പാചകം ചെയ്യുന്നവർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
പരിശോധന നടത്തിയ ഒരിടത്ത് ചെളി കലർന്ന വെള്ളമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത്. രാത്രിയിൽ നിർമ്മാണം തുടങ്ങി പുലർച്ചയോടെ ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലാക്കി കടകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണർ ടി.എസ്. വിനോദ് കുമാർ, അസി. കമ്മിഷണർ ബിബി മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ നടപടി. അതേസമയം, വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
The Food Safety Department conducted early morning raids on edible oil suppliers catering to hotels and bakeries in the city, uncovering serious law violations. Four establishments were shut down following the inspection.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."