HOME
DETAILS

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

  
September 24, 2024 | 3:18 AM

Uncertainty surrounds the handling of the body of senior CPM leader MM Lawrence who passed away yesterday

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ ഭൗതിക ശരീരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം സി.പി.എം തീരുമാനം പോലെ മെഡിക്കൽ കോളജിനു പഠനത്തിനു നൽകണോ, മകളുടെ ആവശ്യം പോലെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. നിലവിൽ എം.എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

എന്നാൽ മൃതദേഹം വിദ്യാർഥികൾക്ക് വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മുൻപിൽ നിലവിൽ തടസങ്ങളില്ല. കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതിൽ അനാട്ടമി ആക്ടിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്. ഇക്കാര്യം മകളെ ബോധിപ്പിക്കുക എന്ന കടമ്പയാണ് ഇനി ബാക്കിയുള്ളത്.

പൊതുദർശനത്തിനുവച്ച എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭൗതിക ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി വിട്ടുനൽകുന്നതിനെതിരേ രംഗത്തുവന്ന മകൾ ആശ ലോറൻസ് മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെയാണ് തർക്കവും കൈയാങ്കളിയും ഉണ്ടായത്.

അന്ത്യാഞ്ജലിക്കുശേഷം ഇന്നലെ വൈകുന്നേരം നാലു മണിക്ക് ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു പഠനത്തിനു നൽകാനുള്ള ഒരുക്കങ്ങളായിരുന്നു സി.പി.എം നടത്തിയിരുന്നത്. എന്നാൽ ഭൗതിക ശരീരം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ആശ നൽകിയ ഹരജിയെ തുടർന്ന് അന്തിമ തീരുമാനം വരെ മൃതദേഹം താൽകാലികമായി സൂക്ഷിക്കാൻ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു. 

ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികൾ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തുടങ്ങിയപ്പോഴാണ് ആശയും മകനും മൃതദേഹത്തിനടുത്തു നിലയുറപ്പിച്ചത്. ഇവർ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതേസമയത്ത് സി.പി.എമ്മിന്റെ വനിതാ പ്രവർത്തകർ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ആശയും 'സി.പി.എം മൂർദാബാദ് ' എന്ന മുദ്രാവാക്യം മുഴക്കിയതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് സി.പി.എം പ്രവർത്തകർ ആശയുടെ മകനെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. തുടർന്ന് ആശയേയും ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ ആശ നിലത്തുവീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പൊലിസ് സുരക്ഷയിലാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.

എം.എം ലോറൻസിന്റെ ഭൗതികശരീരം രാവിലെ എട്ടു മുതൽ 8.30 വരെ എറണാകുളം ഗാന്ധിനഗറിലെ മകന്റെ വസതിയിലും തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ കലൂർ ലെനിൻ സെന്ററിലും തുടർന്ന് ടൗൺ ഹാളിൽ വൈകിട്ടു നാലുവരെയും പൊതുദർശനത്തിനുവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

 

Uncertainty surrounds the handling of the body of senior CPM leader M.M. Lawrence, who passed away yesterday. The dilemma is whether to donate the body to the medical college for study, as suggested by the CPM, or to bury it in the church cemetery, as requested by his daughters. Currently, M.M. Lawrence's body is being kept at the Kalamassery Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിൽ വിവാഹസംഘം സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു മരണം; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

പാകിസ്താനിലെ ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്; ഉപരോധം നീക്കാതെ ചര്‍ച്ചയില്ല, ആണവ സാധ്യത അടിസ്ഥാന അവകാശമെന്നും ഇറാന്‍ 

International
  •  2 months ago
No Image

സ്‌കൂൾ കഴിഞ്ഞ് മടങ്ങവേ അപകടം; ഹൈദരാബാദിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

National
  •  2 months ago
No Image

ഇത് ലാസ്റ്റ് ചാന്‍സ്; കരാറില്‍ എത്തിയില്ലെങ്കില്‍ കടുത്ത ആക്രമണം; ഇറാനെതിരെ പുതിയ ഭീഷണിയുമായി ട്രംപ് 

International
  •  2 months ago
No Image

കൊല്ലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറി അപകടം: രണ്ട് യുവാക്കൾ മരിച്ചു

Kerala
  •  2 months ago
No Image

വോട്ട് ചെയ്യാന്‍ മഷി പുരട്ടിയ വിരലിന്റെ തൊലി പൊളിഞ്ഞു;  വേദനയും, ചൊറിച്ചിലും; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടര്‍ 

Kerala
  •  2 months ago
No Image

ലെബനൻ വെടിനിർത്തൽ കരാർ; ട്രംപിനെതിരെ ഇസ്റാഈലിൽ പ്രതിഷേധം

International
  •  2 months ago
No Image

അജ്മീറിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: രണ്ട് പേർ മരിച്ചു; 31 പേർക്ക് പരുക്ക്

National
  •  2 months ago
No Image

ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ വിട്ടുവീഴ്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്; വഴങ്ങിയില്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഭീഷണി

International
  •  2 months ago
No Image

നടുങ്ങി തമിഴ്നാട്! പടക്ക ഫാക്ടറിയിലെ സ്ഫോടനത്തിൽ മരണം 21 ആയി; നിരവധി പേർ ചികിത്സയിൽ 

National
  •  2 months ago