HOME
DETAILS

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

  
September 24 2024 | 03:09 AM

Uncertainty surrounds the handling of the body of senior CPM leader MM Lawrence who passed away yesterday

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ ഭൗതിക ശരീരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം സി.പി.എം തീരുമാനം പോലെ മെഡിക്കൽ കോളജിനു പഠനത്തിനു നൽകണോ, മകളുടെ ആവശ്യം പോലെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. നിലവിൽ എം.എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

എന്നാൽ മൃതദേഹം വിദ്യാർഥികൾക്ക് വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മുൻപിൽ നിലവിൽ തടസങ്ങളില്ല. കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതിൽ അനാട്ടമി ആക്ടിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്. ഇക്കാര്യം മകളെ ബോധിപ്പിക്കുക എന്ന കടമ്പയാണ് ഇനി ബാക്കിയുള്ളത്.

പൊതുദർശനത്തിനുവച്ച എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭൗതിക ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി വിട്ടുനൽകുന്നതിനെതിരേ രംഗത്തുവന്ന മകൾ ആശ ലോറൻസ് മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെയാണ് തർക്കവും കൈയാങ്കളിയും ഉണ്ടായത്.

അന്ത്യാഞ്ജലിക്കുശേഷം ഇന്നലെ വൈകുന്നേരം നാലു മണിക്ക് ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു പഠനത്തിനു നൽകാനുള്ള ഒരുക്കങ്ങളായിരുന്നു സി.പി.എം നടത്തിയിരുന്നത്. എന്നാൽ ഭൗതിക ശരീരം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ആശ നൽകിയ ഹരജിയെ തുടർന്ന് അന്തിമ തീരുമാനം വരെ മൃതദേഹം താൽകാലികമായി സൂക്ഷിക്കാൻ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു. 

ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികൾ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തുടങ്ങിയപ്പോഴാണ് ആശയും മകനും മൃതദേഹത്തിനടുത്തു നിലയുറപ്പിച്ചത്. ഇവർ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതേസമയത്ത് സി.പി.എമ്മിന്റെ വനിതാ പ്രവർത്തകർ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ആശയും 'സി.പി.എം മൂർദാബാദ് ' എന്ന മുദ്രാവാക്യം മുഴക്കിയതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് സി.പി.എം പ്രവർത്തകർ ആശയുടെ മകനെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. തുടർന്ന് ആശയേയും ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ ആശ നിലത്തുവീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പൊലിസ് സുരക്ഷയിലാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.

എം.എം ലോറൻസിന്റെ ഭൗതികശരീരം രാവിലെ എട്ടു മുതൽ 8.30 വരെ എറണാകുളം ഗാന്ധിനഗറിലെ മകന്റെ വസതിയിലും തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ കലൂർ ലെനിൻ സെന്ററിലും തുടർന്ന് ടൗൺ ഹാളിൽ വൈകിട്ടു നാലുവരെയും പൊതുദർശനത്തിനുവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

 

Uncertainty surrounds the handling of the body of senior CPM leader M.M. Lawrence, who passed away yesterday. The dilemma is whether to donate the body to the medical college for study, as suggested by the CPM, or to bury it in the church cemetery, as requested by his daughters. Currently, M.M. Lawrence's body is being kept at the Kalamassery Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ

Kerala
  •  a month ago
No Image

ഖോര്‍ ഫക്കാനു പിന്നാലെ അബൂദബിയിലും ഭൂകമ്പം; തുടര്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമിതെന്ന് വിദഗ്ധര്‍ | Abu Dhabi earthquake

uae
  •  a month ago
No Image

ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്‌സ് | Emirates power bank rules

uae
  •  a month ago
No Image

ആരോപണങ്ങള്‍ക്ക് മറുപടി; ബോക്‌സിലുണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് നന്നാക്കാന്‍ പണമില്ലാതെ കമ്പനി തിരിച്ചയച്ച ഉപകരണമെന്ന് ഡോ. ഹാരിസ്

Kerala
  •  a month ago
No Image

വീട്ടിലെ പ്രശ്‌നങ്ങളും ദുരനുഭവങ്ങളും ഇനി ധൈര്യപൂര്‍വം അറിയിക്കാം; ഉടന്‍ സ്‌കൂളുകളില്‍ 'ഹെല്‍പ് ബോക്‌സ്' സ്ഥാപിക്കും

Kerala
  •  a month ago
No Image

അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്: മോയിൻ അലി

Cricket
  •  a month ago
No Image

ന്യൂനപക്ഷങ്ങൾക്കെതിരായ  അതിക്രമങ്ങൾ അവസാനിപ്പിക്കണം: ലോക്സഭയിൽ സമദാനി    

Kerala
  •  a month ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ പ്രതിയെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  a month ago
No Image

യുഎഇയിലേക്ക് പോകുമ്പോൾ മരുന്നുകളും, ഭക്ഷണസാധനങ്ങളും കൊണ്ടു പോകുന്നവരാണോ? സൂക്ഷിച്ചില്ലേൽ പണി കിട്ടും; കൂടുതലറിയാം

uae
  •  a month ago
No Image

'ഇസ്‌റാഈല്‍ കാബിനറ്റ്  ബന്ദികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നു, ഈ മണ്ടന്‍ തീരുമാനം വന്‍ ദുരനന്തത്തിന് കാരണമാകും' ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ബന്ദികളുടെ ബന്ധുക്കള്‍/ Israel to occupy Gaza City

International
  •  a month ago