HOME
DETAILS

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

  
September 24, 2024 | 3:18 AM

Uncertainty surrounds the handling of the body of senior CPM leader MM Lawrence who passed away yesterday

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ ഭൗതിക ശരീരത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം സി.പി.എം തീരുമാനം പോലെ മെഡിക്കൽ കോളജിനു പഠനത്തിനു നൽകണോ, മകളുടെ ആവശ്യം പോലെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണോ എന്ന കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. നിലവിൽ എം.എം ലോറൻസിന്‍റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

എന്നാൽ മൃതദേഹം വിദ്യാർഥികൾക്ക് വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കളമശ്ശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന് മുൻപിൽ നിലവിൽ തടസങ്ങളില്ല. കേരള അനാട്ടമി ആക്ടും ഹൈക്കോടതി ഉത്തരവും അനുസരിച്ച് ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാൻ മെഡിക്കൽ കോളജിന് കഴിയും. മൃതദേഹം കൈമാറുന്നതിൽ അനാട്ടമി ആക്ടിലെ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതി നിരീക്ഷണവും വ്യക്തമാക്കുന്നത്. ഇക്കാര്യം മകളെ ബോധിപ്പിക്കുക എന്ന കടമ്പയാണ് ഇനി ബാക്കിയുള്ളത്.

പൊതുദർശനത്തിനുവച്ച എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഭൗതിക ശരീരം മെഡിക്കൽ കോളജിനു പഠനത്തിനായി വിട്ടുനൽകുന്നതിനെതിരേ രംഗത്തുവന്ന മകൾ ആശ ലോറൻസ് മൃതദേഹം മാറ്റുന്നതു തടഞ്ഞതോടെയാണ് തർക്കവും കൈയാങ്കളിയും ഉണ്ടായത്.

അന്ത്യാഞ്ജലിക്കുശേഷം ഇന്നലെ വൈകുന്നേരം നാലു മണിക്ക് ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിനു പഠനത്തിനു നൽകാനുള്ള ഒരുക്കങ്ങളായിരുന്നു സി.പി.എം നടത്തിയിരുന്നത്. എന്നാൽ ഭൗതിക ശരീരം പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ആശ നൽകിയ ഹരജിയെ തുടർന്ന് അന്തിമ തീരുമാനം വരെ മൃതദേഹം താൽകാലികമായി സൂക്ഷിക്കാൻ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു. 

ഇതനുസരിച്ച് ഔദ്യോഗിക ബഹുമതികൾ നൽകിയശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തുടങ്ങിയപ്പോഴാണ് ആശയും മകനും മൃതദേഹത്തിനടുത്തു നിലയുറപ്പിച്ചത്. ഇവർ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതേസമയത്ത് സി.പി.എമ്മിന്റെ വനിതാ പ്രവർത്തകർ മൃതദേഹത്തിനടുത്ത് മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ആശയും 'സി.പി.എം മൂർദാബാദ് ' എന്ന മുദ്രാവാക്യം മുഴക്കിയതോടെ സംഘർഷാവസ്ഥയുണ്ടായി. ഇതിനിടെയാണ് സി.പി.എം പ്രവർത്തകർ ആശയുടെ മകനെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. തുടർന്ന് ആശയേയും ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ ആശ നിലത്തുവീണു. ഇരുവരേയും ബലമായി നീക്കിയശേഷം മൃതദേഹം പൊലിസ് സുരക്ഷയിലാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്.

എം.എം ലോറൻസിന്റെ ഭൗതികശരീരം രാവിലെ എട്ടു മുതൽ 8.30 വരെ എറണാകുളം ഗാന്ധിനഗറിലെ മകന്റെ വസതിയിലും തുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ കലൂർ ലെനിൻ സെന്ററിലും തുടർന്ന് ടൗൺ ഹാളിൽ വൈകിട്ടു നാലുവരെയും പൊതുദർശനത്തിനുവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.

 

Uncertainty surrounds the handling of the body of senior CPM leader M.M. Lawrence, who passed away yesterday. The dilemma is whether to donate the body to the medical college for study, as suggested by the CPM, or to bury it in the church cemetery, as requested by his daughters. Currently, M.M. Lawrence's body is being kept at the Kalamassery Medical College.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി: സ്പെഷൽ സർവിസുകൾ അനുവദിച്ച് റെയിൽവേ; അധിക കോച്ചുകളും

Kerala
  •  11 days ago
No Image

ഹമദ് അലി അല്‍ഖാതര്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ പുതിയ സിഇഒ

Business
  •  11 days ago
No Image

സൗദിയില്‍ പ്രവാസി മലയാളി അന്തരിച്ചു; എത്തിയത് ഒരാഴ്ച മുമ്പ്

Saudi-arabia
  •  11 days ago
No Image

ശബരിമല സ്വർണക്കൊള്ള; രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Kerala
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി.യിൽ മോഷണം: 34,000 രൂപ കവർന്നു; രണ്ട് യുവതികൾ പിടിയിൽ

Kerala
  •  12 days ago
No Image

കൊല്ലം ചവറയിൽ അരുംകൊല: 65-കാരിയായ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊന്നു, മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു

crime
  •  12 days ago
No Image

ഇൻഡിഗോ പ്രതിസന്ധി: യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിൽ വൻ വർധന; ഡൽഹി, കേരള സെക്ടറുകളിൽ തീവില

uae
  •  12 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം ജില്ലയിലെ പോളിംഗ് വിതരണ, സ്വീകരണ കേന്ദ്രങ്ങളായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  12 days ago
No Image

കൊടും തണുപ്പിൽ 33-കാരിക്ക് പർവതത്തിൽ ദുരൂഹമരണം: 33-കാരിയെ കാമുകൻ മനപ്പൂർവം അപകടത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം; കേസെടുത്തു

crime
  •  12 days ago
No Image

In- Depth Story: 2017 ഫെബ്രുവരി 17 രാത്രിയിലെ പീഡന ക്വട്ടേഷന്‍: അതിജീവിതയ്‌ക്കൊപ്പം ഒരുവിഭാഗം നിലകൊണ്ടതോടെ 'അമ്മ' പിളര്‍പ്പിന് വക്കിലെത്തി, ഡബ്ല്യു.സി.സി പിറന്നു; വിധി വരാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  11 days ago