HOME
DETAILS

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

  
September 30, 2024 | 6:08 AM

ak-balan-against-pv-anvar-mla

തിരുവനന്തപുരം: പി.വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് മുന്‍ മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലന്‍. അന്‍വറിനെ പോലെയൊരാളുടെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിട്ടില്ല. അന്‍വര്‍ മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തി. അതൊന്നും അംഗീകരിക്കാന്‍ കഴിയാത്ത സമീപനമാണെന്നും എ കെ ബാലന്‍ പറഞ്ഞു.

അന്‍വര്‍ കള്ളപ്രചാരണം നടത്തുന്നു. മലപ്പുറം ജില്ലാസെക്രട്ടറി കാക്കിയിട്ട ആര്‍എസുഎസുകാരമാണെന്ന് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളുടെ മകന് ചേര്‍ന്നതല്ല ഈ പരാമര്‍ശങ്ങള്‍. അന്‍വറിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് അന്‍വര്‍ പറഞ്ഞ കാര്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അന്‍വറിന് പാര്‍ട്ടി വലിയ പിന്തുണ നല്‍കി. കാത്തിരിക്കാമായിരുന്നു. ഒരു ആവശ്യത്തോടും പിന്‍തിരിഞ്ഞ് നിന്നിട്ടില്ല. ഒരാഴ്ച്ചകൂടി കാത്തിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താനാണ് അന്‍വറിന്റെ ശ്രമം. ആര്‍.എസ്.എസ് ചാരനാണെന്ന പ്രചാരണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യം. എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറ പൊളിക്കാനാണ് ശ്രമം. യു.ഡി.എഫ് അജണ്ട അന്‍വര്‍ നടപ്പിലാക്കുകയാണെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലെ ആള്‍ക്കൂട്ടത്തെക്കുറിച്ചുള്ള ചോദ്യത്തോട്, 'പണ്ട് എംവി രാഘവന്റെയും കെപിആറിന്റെയും ഗൗരി അമ്മയുടെയും കൂടെ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. ഒടുക്കം ചെങ്കൊടി പുതപ്പിക്കണം എന്നാണ് അവരും പറഞ്ഞത്. ആ ബോധ്യം അന്‍വറിന് ഉണ്ടാവുമോയെന്ന് അറിയില്ല. പാര്‍ട്ടി അംഗം അല്ലല്ലോ. അതൊരു തൊഴിലാളി വര്‍ഗ ബോധ്യമാണ്. പാര്‍ട്ടിയെ പിന്നില്‍ നിന്നും ചതിക്കാനും കുത്താനും ശ്രമിച്ച എല്ലാവരുടെയും അവസാനം ദയനീയമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ മരിക്കാനാണ് അവരെല്ലാം ആഗ്രഹിച്ചത്', എന്നും എ കെ ബാലന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബത്തേരിയില്‍ വന്‍ ഹാന്‍സ് വേട്ട; വീട്ടിലെ രഹസ്യ അറയില്‍ നിന്ന് 6,400 പാക്കറ്റ് പിടികൂടി

Kerala
  •  4 days ago
No Image

ഒന്‍പത് വര്‍ഷമായിട്ടും ഹാഷിമും ഹബീബയും എവിടെ? ദമ്പതികള്‍ക്ക് എന്ത് സംഭവിച്ചു? ഒന്‍പത് വര്‍ഷമായിട്ടും ദുരൂഹത ബാക്കി; ബാപ്പയ്ക്കും ഉമ്മയ്ക്കുമായി ഇന്നും കാത്തിരിക്കുന്ന രണ്ട് മക്കള്‍

Kerala
  •  4 days ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; ഒടുവില്‍ മൗനം വെടിഞ്ഞ് ആര്‍എസ്എസ്; ദേശവിരുദ്ധ ശക്തികള്‍ ഹൈന്ദവ ധര്‍മത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

National
  •  4 days ago
No Image

പൊതുനിരത്തിലെ കന്നുകാലി ശല്യം: കർശന നടപടിയുമായി പാലക്കാട് നഗരസഭ; പിഴയടച്ചില്ലെങ്കിൽ കാലികളെ വിട്ടുനൽകില്ല

Kerala
  •  4 days ago
No Image

3 മണിക്കൂർ ഡ്രൈവിംഗിൽ നിന്ന് 1.40 മണിക്കൂർ ട്രെയിൻ യാത്രയിലേക്ക്; അബ്ദുൾറഹ്മാന്റെ ജീവിതം മാറ്റിമറിച്ച് ഇത്തിഹാദ് റെയിൽ

uae
  •  4 days ago
No Image

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍; മെറ്റ ഉദ്യോഗസ്ഥരേ വിളിച്ചുവരുത്താന്‍ കേന്ദ്രത്തിന്റെ നീക്കം

National
  •  4 days ago
No Image

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു; ഏഴ് വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം

Kerala
  •  4 days ago
No Image

മൈക്രോവേവ് 'സ്ലിം' ചലഞ്ച്: കുട്ടികൾക്ക് പൊള്ളലേൽക്കാൻ സാധ്യത; മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago