മാനവികതയുടെ മഹാസാഗരം; ശൈഖ് സായിദിന്റെ സ്മരണയിലലിഞ്ഞ് യുഎഇ
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പിയ കാരുണ്യത്തിന്റെ പ്രതീകം, യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഉജ്ജ്വല സ്മരണയിൽ യുഎഇ. റമദാൻ 19-ന്റെ പുണ്യദിനത്തിൽ രാജ്യം 'സായിദ് മാനുഷിക ദിനം' ആചരിക്കുമ്പോൾ, അത് കേവലമൊരു ഓർമ്മപ്പെടുത്തലല്ല; മറിച്ച് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വലിയൊരു പാഠപുസ്തകം ലോകത്തിന് മുന്നിൽ തുറന്നുപിടിക്കലാണ്.
കാരുണ്യത്തിന്റെ തണൽമരം
മണലാരണ്യത്തിൽ ഹരിതവിപ്ലവം തീർത്തതുപോലെ തന്നെ, ലോകത്തിന്റെ വിവിധ കോണുകളിൽ പട്ടിണിയും ദുരിതവുമനുഭവിക്കുന്ന പാവപ്പെട്ടവരുടെ ജീവിതങ്ങളിൽ പ്രകാശം പരത്താൻ അദ്ദേഹം എന്നും മുൻകൈ എടുത്തു. തന്റെ ഭരണകാലയളവിൽ ഏകദേശം 90.5 ബില്യൺ ദിർഹം സഹായമായി നൽകി അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചു.
"സഹായം നൽകുന്നതിൽ ജാതിയോ മതമോ വർണ്ണമോ വർഗ്ഗമോ നോക്കരുത്" എന്ന ഉന്നതമായ മാനുഷിക മൂല്യമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.
മായാത്ത മുദ്രകൾ
ഭൗതികമായി അദ്ദേഹം വിടപറഞ്ഞെങ്കിലും, ഇന്നും ലോകത്തിന്റെ ഏതോ കോണിൽ വിശപ്പടക്കുന്ന ഓരോ കുഞ്ഞിലൂടെയും, ചികിൽസയും തണലും ലഭിക്കുന്ന ഓരോ മനുഷ്യനിലൂടെയും ശൈഖ് സായിദ് ജീവിക്കുന്നു. സായിദ് മാനുഷിക ദിനത്തിൽ ആ മഹാമനുഷ്യന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിക്കുമ്പോൾ, അദ്ദേഹം കാണിച്ചുതന്ന കാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
the uae commemorates the enduring legacy of sheikh zayed, the founding father whose vision of humanity, tolerance, and generosity shaped the nation. people across the country remember his contributions to unity, development, and humanitarian values.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."