HOME
DETAILS

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

  
October 02, 2024 | 4:19 AM

Look elsewhere for a lifestyle survey

ജീവികണ്ണൂർ: ജീവിതശൈലിസർവേ താൽക്കാലികമായി നിർത്തിവച്ച് ആശാപ്രവർത്തകരുടെ പ്രതിഷേധം. അമിതഭാരമുണ്ടാക്കുമ്പോഴും വേതനമില്ലാത്തതിനാലാണ്  സർവേ നിർത്തിവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവേ നടത്തുന്നത്. 
 ഓരോ വീടുകളും കയറിയിറങ്ങി ഡയഗ്‌നോസ്റ്റിക് സർവേയിലൂടെ രോഗ രജിസ്റ്റർ തയാറാക്കണം. 30ന് മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങളുടെ ഡാറ്റാബേസ് ഉണ്ടാക്കുകയാണ് പ്രാഥമിക ഘട്ടം. 

65 ചോദ്യാവലിയാണ് തയാറാക്കിയത്. ഒരാൾക്ക് അഞ്ചുരൂപയാണ് വേതനം. അഞ്ചുപേരുടെ വിവരങ്ങൾ  അപ്‌ലോഡ് ചെയ്താൽ ലഭിക്കുന്നത്  25 രൂപ. കഴിഞ്ഞ വർഷമാണ് സർവേ ആരംഭിച്ചത്. രണ്ടാംഘട്ട സർവേയാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരാൾക്ക് അഞ്ചുരൂപ നിരക്കിൽ ജോലി പൂർത്തിയാക്കി. എന്നാൽ ഈ വർഷം വർധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. 

ഒരാൾക്ക് 20 രൂപ നൽകണമെന്നാണ് ആവശ്യം. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ അപലോഡ് ചെയ്യേണ്ടത്. ഒരു ദിവസം 30 പേരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇതോടെ ഫോൺ പ്രവർത്തനം തടസപ്പെടും. ആറുമാസമാണ് കലാവധിയെങ്കിലും പലയിടത്തും ഒരുമാസത്തിനകം സർവേ പൂർത്തിയാക്കണമെന്നും പറഞ്ഞ് ആശാപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. 

നാലുപേർ ചേർന്ന ടീം വർക്കായാണ് സർവേ പൂർത്തിയാക്കേണ്ടത്. എന്നാൽ നാലുപേരുടെ ജോലിയും ആശാ പ്രവർത്തക ഒറ്റയ്ക്കാണ് ചെയ്യുന്നത്. മറ്റുള്ളവരെല്ലാം തങ്ങളുടെ തലയിലിടുകയാണെന്നും ആശാ പ്രവർത്തകർ പറയുന്നു. 
വേതനക്കാര്യത്തിലും മറ്റും തീരുമാനമാകുന്നതുവരെ സർവേ നിർത്തി വെക്കുകയാണെന്ന് ആശാപ്രവർത്തകരുടെ അസോസിയേഷൻ പ്രതിനിധികളും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡിക്ക് തിരിച്ചടി; പ്രബീർ പുർകായസ്തക്കെതിരായ കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി; സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ ശക്തമായി അപലപിച്ച് ഹൈക്കോടതി

National
  •  3 days ago
No Image

നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 days ago
No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  3 days ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  3 days ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  3 days ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  3 days ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  3 days ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  3 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  3 days ago