HOME
DETAILS

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

  
October 02, 2024 | 4:19 AM

Look elsewhere for a lifestyle survey

ജീവികണ്ണൂർ: ജീവിതശൈലിസർവേ താൽക്കാലികമായി നിർത്തിവച്ച് ആശാപ്രവർത്തകരുടെ പ്രതിഷേധം. അമിതഭാരമുണ്ടാക്കുമ്പോഴും വേതനമില്ലാത്തതിനാലാണ്  സർവേ നിർത്തിവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവേ നടത്തുന്നത്. 
 ഓരോ വീടുകളും കയറിയിറങ്ങി ഡയഗ്‌നോസ്റ്റിക് സർവേയിലൂടെ രോഗ രജിസ്റ്റർ തയാറാക്കണം. 30ന് മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങളുടെ ഡാറ്റാബേസ് ഉണ്ടാക്കുകയാണ് പ്രാഥമിക ഘട്ടം. 

65 ചോദ്യാവലിയാണ് തയാറാക്കിയത്. ഒരാൾക്ക് അഞ്ചുരൂപയാണ് വേതനം. അഞ്ചുപേരുടെ വിവരങ്ങൾ  അപ്‌ലോഡ് ചെയ്താൽ ലഭിക്കുന്നത്  25 രൂപ. കഴിഞ്ഞ വർഷമാണ് സർവേ ആരംഭിച്ചത്. രണ്ടാംഘട്ട സർവേയാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരാൾക്ക് അഞ്ചുരൂപ നിരക്കിൽ ജോലി പൂർത്തിയാക്കി. എന്നാൽ ഈ വർഷം വർധിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല. 

ഒരാൾക്ക് 20 രൂപ നൽകണമെന്നാണ് ആവശ്യം. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ അപലോഡ് ചെയ്യേണ്ടത്. ഒരു ദിവസം 30 പേരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. ഇതോടെ ഫോൺ പ്രവർത്തനം തടസപ്പെടും. ആറുമാസമാണ് കലാവധിയെങ്കിലും പലയിടത്തും ഒരുമാസത്തിനകം സർവേ പൂർത്തിയാക്കണമെന്നും പറഞ്ഞ് ആശാപ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. 

നാലുപേർ ചേർന്ന ടീം വർക്കായാണ് സർവേ പൂർത്തിയാക്കേണ്ടത്. എന്നാൽ നാലുപേരുടെ ജോലിയും ആശാ പ്രവർത്തക ഒറ്റയ്ക്കാണ് ചെയ്യുന്നത്. മറ്റുള്ളവരെല്ലാം തങ്ങളുടെ തലയിലിടുകയാണെന്നും ആശാ പ്രവർത്തകർ പറയുന്നു. 
വേതനക്കാര്യത്തിലും മറ്റും തീരുമാനമാകുന്നതുവരെ സർവേ നിർത്തി വെക്കുകയാണെന്ന് ആശാപ്രവർത്തകരുടെ അസോസിയേഷൻ പ്രതിനിധികളും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; വിപണിയിൽ ട്രെൻഡ് മാറ്റം, ഉപഭോക്താക്കൾ ഇനി ലക്ഷ്യമിടുന്നത് ഇവ!

uae
  •  14 days ago
No Image

യുഎഇയിലെ പുതിയ സ്കൂൾ പ്രവേശന നിയമം; പ്രായപരിധി കുറച്ചത് കൊണ്ട് മാത്രം സ്കൂൾ പ്രവേശനം ഉറപ്പുനൽകാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

uae
  •  14 days ago
No Image

കൊടി കൈമാറ്റം, മാധ്യമങ്ങളിലെ വാര്‍ത്ത വാസ്തവ വിരുദ്ധം: ജിഫ്രി തങ്ങള്‍ 

organization
  •  14 days ago
No Image

അന്‍വറും സി.കെ ജാനുവും യു.ഡി.എഫിലേക്ക്; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

Kerala
  •  14 days ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതര്‍

Kerala
  •  14 days ago
No Image

പാലക്കാട് കരോള്‍ സംഘത്തിന് നേരെ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

Kerala
  •  14 days ago
No Image

'ഒരു മാസത്തിനുള്ളില്‍ ഹിന്ദി പഠിക്ക് ,ഇല്ലെങ്കില്‍....' സൗത്ത് ആഫ്രിക്കന്‍ പൗരനെ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗണ്‍സിലര്‍ 

National
  •  14 days ago
No Image

കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ പരാതിയില്‍ നടപടി: ആര്യക്കും സച്ചിനും നോട്ടിസ് 

Kerala
  •  14 days ago
No Image

വാളയാര്‍ ആള്‍ക്കൂട്ടകൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്, രാം നാരായണ്‍ വര്‍ഗീയ-വംശീയ വിഷത്തിന്റെ ഇര: എം.ബി രാജേഷ്

Kerala
  •  14 days ago
No Image

ബംഗളൂരുവിലും ബുള്‍ഡോസര്‍ രാജ്;  മുസ്‌ലിം കോളനിയിലെ 400ഓളം കുടിലുകള്‍ പൊളിച്ചുമാറ്റി, തെരുവിലായത് കുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉള്‍പെടെ 3000ത്തിലേറെ മനുഷ്യര്‍

National
  •  14 days ago