HOME
DETAILS

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

  
October 16, 2024 | 11:49 AM

chance-for-swell-surge-phenomenon-in-kerala

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

തിരുവനന്തപുരം:കാപ്പില്‍  മുതല്‍ പൂവാര്‍ വരെ
കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതല്‍ മറുവക്കാട് വരെ
തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതല്‍ രാമനാട്ടുകര വരെ
കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂമാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും

തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025 ക്രിക്കറ്റ് കലണ്ടർ ഇന്ത്യയുടേത്; ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങളുടെ തേരോട്ടം

Cricket
  •  a day ago
No Image

എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛന്റെ തലക്ക് വെട്ടി ചെറുമകന്‍; തടയാനെത്തിയ പിതാവിനും മര്‍ദ്ദനം

Kerala
  •  a day ago
No Image

പാക് സ്പീക്കറിനു ഹസ്തദാനം നല്‍കി ജയ്ശങ്കര്‍; ചിത്രം പങ്കുവച്ച് മുഹമ്മദ് യൂനുസ്

National
  •  a day ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ഇനി കുപ്പിവെള്ളം കിട്ടും; അതും വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍; മൂന്ന് രൂപ ജീവനക്കാര്‍ക്കു നല്‍കും

Kerala
  •  a day ago
No Image

ഡയാലിസിസിനെ തുടർന്ന് അണുബാധയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ട് പേർ മരിച്ചു

Kerala
  •  a day ago
No Image

സൊമാറ്റോ, സ്വിഗ്ഗി പുതുവത്സര ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു

National
  •  a day ago
No Image

ന്യൂ ഇയറില്‍ ന്യൂയോര്‍ക്കിന് ന്യൂ മേയര്‍; മംദാനിയുടെ സത്യപ്രതിജ്ഞ ഖുര്‍ആന്‍ കൈകളിലേന്തി

International
  •  a day ago
No Image

മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചയാള്‍ 28 വര്‍ഷത്തിനു ശേഷം എസ്‌ഐആര്‍ രേഖകള്‍ ശരിയാക്കാന്‍ തിരിച്ചെത്തി;  മുസാഫര്‍ നഗറില്‍ വൈകാരിക നിമിഷങ്ങള്‍

National
  •  a day ago
No Image

റേഷൻ വിതരണത്തിൽ മാറ്റം: നീല, വെള്ള കാർഡുകൾക്ക് ആട്ട പുനഃസ്ഥാപിച്ചു; വെള്ള കാർഡിന് അരി കുറയും

Kerala
  •  a day ago
No Image

വി.ഐ'ക്ക് വന്‍ ആശ്വാസം: 87,695 കോടി രൂപയുടെ കുടിശ്ശിക മരവിപ്പിച്ചു

National
  •  a day ago