HOME
DETAILS

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

  
Web Desk
November 20, 2024 | 12:56 PM

UAE Imposes AED 96000 Fine on Companies Violating Emiratization Rules

അബൂദബി യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ വാര്‍ഷിക ലക്ഷ്യമായ 2% ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ ജനുവരി ഒന്നുമുതല്‍ കര്‍ശന നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. സ്വദേശികളെ നിയമിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് 96,000 ദിര്‍ഹം പിഴ ഈടാക്കും.

ഡിസംബര്‍ 31ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന നാഫിസ് അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലെ 4 ശതമാനം ഉള്‍പ്പെടെ മൊത്തം 6% സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷങ്ങളിലെ 2% വീതം ചേര്‍ത്ത് 2026 ഡിസംബറോടെ 10% സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

നിയമം പാലിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് മാസത്തില്‍ 8000 ദിര്‍ഹം വീതം വര്‍ഷത്തില്‍ 96,000 ദിര്‍ഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വര്‍ഷം മുതല്‍ പിഴ മാസം 9000 ദിര്‍ഹമാക്കി ഉയര്‍ത്തും.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600 590000 എന്ന നമ്പറിലോ MOHRE സ്മാര്‍ട് ആപ് ന്‍ വഴിയോ അറിയിക്കുക. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. 2025ലും ഈ വിഭാഗം കമ്പനികള്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികള്‍ക്ക് 1.08 ലക്ഷം ദിര്‍ഹം പിഴ ചുമത്തും.

The UAE government has intensified its efforts to enforce Emiratization policies, imposing a hefty fine of AED 96,000 on companies failing to meet the required Emirati employment quota ¹. This move aims to encourage private sector companies to prioritize hiring and developing local talent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  10 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  10 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  10 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  10 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  10 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  10 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  10 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  10 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  10 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  10 days ago