HOME
DETAILS

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

  
Web Desk
November 20, 2024 | 12:56 PM

UAE Imposes AED 96000 Fine on Companies Violating Emiratization Rules

അബൂദബി യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ വാര്‍ഷിക ലക്ഷ്യമായ 2% ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ ജനുവരി ഒന്നുമുതല്‍ കര്‍ശന നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. സ്വദേശികളെ നിയമിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് 96,000 ദിര്‍ഹം പിഴ ഈടാക്കും.

ഡിസംബര്‍ 31ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന നാഫിസ് അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലെ 4 ശതമാനം ഉള്‍പ്പെടെ മൊത്തം 6% സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷങ്ങളിലെ 2% വീതം ചേര്‍ത്ത് 2026 ഡിസംബറോടെ 10% സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

നിയമം പാലിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് മാസത്തില്‍ 8000 ദിര്‍ഹം വീതം വര്‍ഷത്തില്‍ 96,000 ദിര്‍ഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വര്‍ഷം മുതല്‍ പിഴ മാസം 9000 ദിര്‍ഹമാക്കി ഉയര്‍ത്തും.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600 590000 എന്ന നമ്പറിലോ MOHRE സ്മാര്‍ട് ആപ് ന്‍ വഴിയോ അറിയിക്കുക. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. 2025ലും ഈ വിഭാഗം കമ്പനികള്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികള്‍ക്ക് 1.08 ലക്ഷം ദിര്‍ഹം പിഴ ചുമത്തും.

The UAE government has intensified its efforts to enforce Emiratization policies, imposing a hefty fine of AED 96,000 on companies failing to meet the required Emirati employment quota ¹. This move aims to encourage private sector companies to prioritize hiring and developing local talent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെൻട്രൽ ദുബൈയിൽ ‍‍ഡ്രോൺ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടം നിയന്ത്രണവിധേയമെന്ന് അധികൃതർ; ആളപായമില്ല

uae
  •  7 days ago
No Image

പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ; ശക്തിപ്രകടനത്തിന് പിന്നിലെ ലക്ഷ്യം തേടി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ

International
  •  7 days ago
No Image

ഐറിസ് ദേന ആക്രമണം: അമേരിക്കയ്ക്ക് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി

International
  •  7 days ago
No Image

ഇത്തിഹാദ് വിമാനങ്ങൾ വൈകുമോ? യാത്രാ തടസ്സവും റീഫണ്ടും സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ‌

uae
  •  7 days ago
No Image

സുരക്ഷാപ്രാധാന്യമുള്ള ദൃശ്യങ്ങൾ പകർത്തി വ്യാജപ്രചാരണം നടത്തി; അബുദബിയിൽ 45 പേർ അറസ്റ്റിൽ

uae
  •  7 days ago
No Image

വീണുകിടക്കുന്ന അജ്ഞാത വസ്തുക്കളിൽ തൊടരുത്; താമസക്കാർക്ക് ജാ​ഗ്രത നിർദ്ദേശവുമായി യുഎഇ അധികൃതർ

uae
  •  7 days ago
No Image

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ കേസ്: 500 രൂപയിൽ തുടങ്ങിയ പരിചയം പീഡനപരാതിയിൽ; ഗൂഢാലോചനയെന്ന് ഡോക്ടറുടെ ഭാര്യ

Kerala
  •  7 days ago
No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ പെരുന്നാൾ ദിനത്തിലെ വെടിക്കെട്ട് റദ്ദാക്കി; പാർക്കുകളും ഐൻ ദുബൈയും താൽക്കാലികമായി അടച്ചിടും

uae
  •  7 days ago
No Image

ലഡാക്ക് പ്രക്ഷോഭ നായകന്‍ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിന്‍വലിക്കാന്‍ തീരുമാനം

National
  •  7 days ago
No Image

കൊല്ലത്ത് ഗുണ്ടാപ്പക: ജിം സന്തോഷ് വധക്കേസ് പ്രതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി

Kerala
  •  7 days ago