HOME
DETAILS

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

  
Web Desk
November 20, 2024 | 12:56 PM

UAE Imposes AED 96000 Fine on Companies Violating Emiratization Rules

അബൂദബി യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ വാര്‍ഷിക ലക്ഷ്യമായ 2% ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ ജനുവരി ഒന്നുമുതല്‍ കര്‍ശന നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. സ്വദേശികളെ നിയമിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് 96,000 ദിര്‍ഹം പിഴ ഈടാക്കും.

ഡിസംബര്‍ 31ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന നാഫിസ് അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലെ 4 ശതമാനം ഉള്‍പ്പെടെ മൊത്തം 6% സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷങ്ങളിലെ 2% വീതം ചേര്‍ത്ത് 2026 ഡിസംബറോടെ 10% സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

നിയമം പാലിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് മാസത്തില്‍ 8000 ദിര്‍ഹം വീതം വര്‍ഷത്തില്‍ 96,000 ദിര്‍ഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വര്‍ഷം മുതല്‍ പിഴ മാസം 9000 ദിര്‍ഹമാക്കി ഉയര്‍ത്തും.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600 590000 എന്ന നമ്പറിലോ MOHRE സ്മാര്‍ട് ആപ് ന്‍ വഴിയോ അറിയിക്കുക. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. 2025ലും ഈ വിഭാഗം കമ്പനികള്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികള്‍ക്ക് 1.08 ലക്ഷം ദിര്‍ഹം പിഴ ചുമത്തും.

The UAE government has intensified its efforts to enforce Emiratization policies, imposing a hefty fine of AED 96,000 on companies failing to meet the required Emirati employment quota ¹. This move aims to encourage private sector companies to prioritize hiring and developing local talent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യവും കേരളവും ഭരിക്കുന്നത് മോദി ബ്രദേഴ്‌സ്

Kerala
  •  a day ago
No Image

ഡീലിൽ വീണ്ടും ആരോപണ പ്രത്യാരോപണം

Kerala
  •  a day ago
No Image

സ്‌നേഹസഞ്ചാരത്തിന്റെ ആറു പതിറ്റാണ്ട് പിന്നിട്ട് കെ.എസ്.ആര്‍.ടി.സി

Kerala
  •  a day ago
No Image

ഷാർജയിൽ വാദിയിൽ നീന്താനിറങ്ങിയ 12 വയസ്സുകാരൻ മുങ്ങിമരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി പൊലിസ്

uae
  •  a day ago
No Image

ഒറാക്കിൾ ഡാറ്റാ സെന്ററിന് നേരെ ഐആർജിസി ആക്രമണം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് ദുബൈ സർക്കാർ

uae
  •  a day ago
No Image

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Kerala
  •  a day ago
No Image

ചരക്ക് നീക്കത്തില്‍ റെക്കോഡിട്ട് റെയില്‍വേ;പാളങ്ങളിലൂടെ കുതിച്ചത് 1,670 ദശലക്ഷം ടണ്‍

National
  •  a day ago
No Image

ഊട്ടി ട്രെയിനിന് കാട്ടാനകളുടെ 'റെഡ് സിഗ്നൽ'

National
  •  a day ago
No Image

ഹോർമുസ് കടലിടുക്കിൽ 'പച്ചക്കൊടി'; ഉപരോധങ്ങൾക്കിടയിലും റഷ്യക്ക് കോളടിച്ചു! പുടിന്റെ മാസ്റ്റർ പ്ലാൻ വിജയിക്കുന്നു

International
  •  a day ago
No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  2 days ago