HOME
DETAILS

മണിപ്പൂർ: അഫ്സ്പക്കെതിരേ വൻ പ്രക്ഷോഭം

  
ബഷീർ മാടാല
November 26, 2024 | 6:01 AM

Manipur Massive agitation against AFSPA

ഇംഫാൽ: മണിപ്പൂരിലെ ജിരി ബാമിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ ഇംഫാൽ താഴ് വരയിൽ തുടരുകയാണ്. ഇന്നലെ ഇംഫാൽ വെസ്റ്റിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത മാർച്ചിൽ സർക്കാറിനെതിരേ കടുത്ത മുദ്രാവാക്യങ്ങൾ ഉയർന്നു. സംഘർഷങ്ങളെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും അഫ്സ്പ നിയമം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മെയ്തി പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടു. കുക്കി മേഖലകളിൽ നേരത്തെ ഈ തിയമം നടപ്പാക്കിയിട്ടുണ്ട്. 

മെയ്തി ഭൂരിപക്ഷമുള്ള താഴ്‌വരകളിൽ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വിവിധ മെയ്തി സംഘടനകൾ പറഞ്ഞു. സൈന്യത്തിന് പ്രത്യേകാധികാരം നൽകുന്നതിലൂടെ ഏത് സമയത്തും തീവ്രവാദികളെ പിടികൂടി അറസ്റ്റ് ചെയ്യാം. താഴ് വയിൽ ഇത് നടപ്പാക്കുന്നതോടെ കലാപം തടയാമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ഇതിനിടെ മാസങ്ങൾക്കു മുമ്പ് സൈനിക കേന്ദ്രങ്ങളും പൊലിസ് സ്റ്റേഷനും ആക്രമിച്ച് കൊള്ളയടിച്ച 5,700ലധികം ആയുധങ്ങൾ ഉടൻ തിരിച്ചേൽപ്പിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.

ആധുനിക തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും ആയിരക്കണക്കിന് കിലോ സ്ഫോടക വസ്തുക്കളുമാണ് കൊള്ളയടിച്ചത്. ഇതിൽ 3,000 ആയുധങ്ങൾ തിരിച്ചുകിട്ടിയിരുന്നു. ബാക്കിയുള്ളവ കണ്ടെത്താൻ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. ഇതെല്ലാം ഉടൻ തിരിച്ചുനൽകണമെന്നാണ് സൈന്യം അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇല്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും പൊലിസ്, സൈനിക നേതൃത്വങ്ങൾ വ്യക്തമാക്കി. 

അതിനിടെ വൻ സൈനിക വ്യൂഹത്തെ മെയ്തി, കുക്കി മേഖലകളിൽ വിന്യസിച്ചു. ആദ്യമായി രണ്ട് ബറ്റാലിയൻ വനിതാ പട്ടാളക്കാരെയും പ്രശ്നമേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  8 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  8 days ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  8 days ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  8 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  8 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  8 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  8 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  8 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  8 days ago