HOME
DETAILS

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

  
Web Desk
November 30, 2024 | 4:45 AM

Israeli attacks kill nearly 100 in Gaza as Hamas team in kairo

ഗസ്സ: ലബനാനിൽ വെടിനിർത്തൽ നിലവിൽ വരികയും ഫലസ്തീനിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ ഗസ്സയിൽ സയണിസ്റ്റുകളുടെ മിസൈൽ വർഷം. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി താരതമ്യം ചെയ്യുക ആണെങ്കിൽ രക്തരൂക്ഷിതമായ 24 മണിക്കൂർ ആണ് ഗസ്സയിൽ പിന്നിട്ടത്. 24 മണിക്കൂറിനിടെ മാത്രം നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ബെയ്ത്ലഹിയയിൽ മാത്രം 75 പേര് കൊല്ലപ്പെട്ടു. ഇവിടെ രണ്ട് വലിയ വീടുകൾക്ക് നേരെ ഇസ്റാഈൽ ബോംബിടുകയായിരുന്നു. 75 പേരും രണ്ട് കുടുംബങ്ങളിൽ നിന്ന് ഉള്ളവരാണ്. ഈ കുടുംബത്തിലെ ആരെയും  അധിനിവേശ സൈന്യം ബാക്കിയാക്കിയില്ല. 

കുട്ടികളുടെയടക്കം മൃതദേഹങ്ങൾ ചിതറി കിടക്കുന്നതായും രക്ഷാപ്രവർത്തനം ഇസ്രായേൽ തടയുക ആണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ആക്രമണം 419 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 44,363 ആയി. ഇതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ആണ്.

ഇതോടൊപ്പം ഫലസ്തീൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം നടത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് പടിഞ്ഞാറുള്ള ഇദ്‌ന പട്ടണം, ജെനിന് തെക്ക് യാബാദ് പട്ടണം, ജെനിൻ്റെ തെക്കുപടിഞ്ഞാറുള്ള സിലാത്ത് അഡ്-ദഹർ പട്ടണം,  ബെത്‌ലഹേമിന് പടിഞ്ഞാറുള്ള നഹാലിൻ പട്ടണം, നബ്ലസിൻ്റെ തെക്ക് ജമാഇൻ പട്ടണം എന്നിവിടങ്ങളിൽ എല്ലാം ആക്രമണം റിപ്പോർട്ട് ചെയ്തു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടി ഉൾപ്പെടെ ഒമ്പത് ഫലസ്തീനികളെ ആണ്  ഇസ്രായേൽ സൈന്യം കൊന്നത്.  വെസ്റ്റ് ബാങ്കിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യുഎൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സിൻ്റെ (OCHA) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇസ്രായേൽ സേന തുടർച്ചയായ റെയ്ഡ് ഓപ്പറേഷനുകൾ നടത്തിയതിന് ശേഷം 12 കുട്ടികൾ ഉൾപ്പെടെ 37 ഫലസ്തീനികൾക്കാണ് പരിക്കേറ്റത്.

അതേസമയം വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിലെത്തും. വെടിനിർത്തലിനും ഗാസ മുനമ്പിലെ തടവുകാരുടെ മോചനം സംബന്ധിച്ച കരാറിനുമുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി  കൂടിക്കാഴ്ച നടത്താൻ  ഹമാസ് പ്രതിനിധി ഇന്ന് കെയ്‌റോയിലേക്ക് പോകുമെന്ന് ഫലസ്തീൻ സായുധ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ ഫ്രഞ്ച് വാർത്താ ഏജൻസിയായ AFP യോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  7 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  7 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  7 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  7 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  7 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  7 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  7 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  7 days ago