
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അശ്വിന്; ഒരുകാലത്ത് ഇന്ത്യയുടെ വജ്രായുധം, വിശ്വസിക്കാവുന്ന ബാറ്ററും

ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യ- ഓസ്ട്രേലിയ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് അശ്വിന് വിരമിക്കല്‍ തീരുമാനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. 2011 നവംബര്‍ ആറിന് ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നീണ്ട 13 വര്‍ഷക്കാലം ഐതിഹാസികമായ കരിയറാണ് അശ്വിന് കെട്ടിപ്പടുത്തുയര്‍ത്തിയത്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച താരം 537 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ് അശ്വിന് ഉള്ളത്, 619 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലെയാണ് ഒന്നാം സ്ഥാനത്തുള്ളത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 41 മത്സരങ്ങളില്‍ നിന്നും 195 വിക്കറ്റുകളും അശ്വിന് നേടിയിട്ടുണ്ട്. ഇന്ത്യക്കായി 116 ഏകദിനമത്സരങ്ങളില്‍ പന്തെറിഞ്ഞ അശ്വിന് 116 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 65 ടി20 മത്സരങ്ങളില്‍ നിന്നായി 72 വിക്കറ്റും നേടി.
ബൗളര്‍ എന്നതിനപ്പുറം ബാറ്റര്‍ എന്ന നിലയിലും അശ്വിന് ഇന്ത്യന്‍ ടീമിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 14 അര്‍ദ്ധ സെഞ്ചുറികളും ആറ് സെഞ്ചുറികളുമാണ് അശ്വിന് നേടിയത്. 2011ലെ ഇന്ത്യയുടെ ഐസിസി ഏകദിന ലോകകപ്പ് വിജയത്തിലും നിരനായകമായ പങ്ക് വഹിക്കാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും അശ്വിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത് തുടരും. അടുത്തിടെ അവസാനിച്ച ഐപിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആയിരുന്നു ഇന്ത്യന്‍ ഇതിഹാസ സ്പിന്നറെ ടീമില്‍ എത്തിച്ചത്. ഒമ്പത് കോടി രൂപയ്ക്കായിരുന്നു അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്.
Ashwin retires from international cricket; once India's diamond weapon, a reliable batsman
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബംഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി
National
• 3 days ago
വിദ്യാർഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച ഇന്ന്; അഞ്ചുകോടിയിലധികം പേർ പരിപാടിയിൽ പങ്കെടുക്കും
National
• 3 days ago
മണിപ്പൂരിൽ പുതിയ സർക്കാരിനുള്ള നീക്കവുമായി ബിജെപി; രാഷ്ട്രപതി ഭരണം ഉടനില്ല, ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചു
National
• 3 days ago
കരിമ്പിൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ മെഷീനുള്ളിൽ യുവതിയുടെ കൈ കുടുങ്ങി; ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കൈ പുറത്തെടുത്തു
Kerala
• 3 days ago
ഉറ്റവർ മരിച്ചാൽ അഞ്ച് ദിവസം ശമ്പളത്തോടുകൂടിയ അവധി
uae
• 3 days ago
കറന്റ് അഫയേഴ്സ്-09-02-2025
PSC/UPSC
• 3 days ago
അന്താരാഷ്ട്ര നയങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും ലംഘനം; നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് ബഹ്റൈനും യുഎഇയും
uae
• 3 days ago
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് 8 വയസ്സുകാരന് ദാരുണാന്ത്യം
Kerala
• 3 days ago
അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ
Football
• 3 days ago
അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന സോഷ്യൽ മീഡിയ പ്രചരണം വ്യാജം
latest
• 3 days ago
'ഹഫീത്ത് റെയിൽ' നിർമാണം ഇനി വേഗത്തിലാകും; തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവെച്ചു
uae
• 3 days ago
വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Kerala
• 3 days ago
റെസിഡൻസി, തൊഴിൽ നിയമലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 21477 പേർ
Saudi-arabia
• 3 days ago
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
Kerala
• 3 days ago
അപൂര്‍വ്വ രക്തത്തിനായി ഇനി ഓടിനടക്കേണ്ട; കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി
Kerala
• 3 days ago
ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിൽ സിംഗപ്പൂർ ഒന്നാമത്; പട്ടികയിൽ ഒരേയൊരു അറബ് രാജ്യം മാത്രം
uae
• 3 days ago
റമദാന് വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം മാറ്റണമെന്ന് നിവേദനം
Kerala
• 3 days ago
കൊലക്കേസ് പ്രതിയെ വിട്ടയക്കാൻ ജില്ലാ ജയിലിലേക്ക് രാഷ്ട്രപതിയുടെ പേരിൽ വ്യാജ ഉത്തരവ്; അജ്ഞാതനെ തേടി പൊലീസ്
National
• 3 days ago
സംസ്ഥാനത്ത് നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം
Kerala
• 3 days ago
സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ
National
• 3 days ago
കുറഞ്ഞ നിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരം; വൈകിയാൽ ടിക്കറ്റ് നിരക്ക് നാലിരട്ടി ആയേക്കാം
uae
• 3 days ago