അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം
റിയാദ്: സഊദിയിൽ അഴിമതി തടയുന്നതിന്റെ ഭാഗമായി ഏപ്രിൽ മാസത്തിൽ നടത്തിയ കർശന പരിശോധനകളിൽ 97 പേർ അറസ്റ്റിലായതായി അഴിമതി വിരുദ്ധ അതോറിറ്റി (നസാഹ). ഇക്കാലയളവിൽ വിവിധ സർക്കാർ വകുപ്പുകളിലായി 3,041 പരിശോധനകളാണ് അതോറിറ്റി നടത്തിയത്. ഇതിനെത്തുടർന്ന് അഴിമതി ആരോപിക്കപ്പെട്ട 259 പേർക്കെതിരെ അന്വേഷണം ആരംഭിച്ചു.
വിവിധ സുപ്രധാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് അന്വേഷണ പരിധിയിലുള്ളത്. അറസ്റ്റിലായവരിൽ ആഭ്യന്തര മന്ത്രാലയം, പ്രതിരോധം, ആരോഗ്യം, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, മാനവ വിഭവശേഷി-സാമൂഹിക വികസനം, ഇസ് ലാമിക കാര്യ മന്ത്രാലയം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുമുണ്ട്. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമുള്ള സഊദി സർക്കാരിന്റെ നടപടികളുടെ ഭാഗമായാണ് പരിശോധനകൾ നടക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനും നിയമലംഘകരെ പിടികൂടാനും അതോറിറ്റി കർശന നിരീക്ഷണം തുടരുകയാണ്.
saudi authorities have intensified their anti-corruption campaign, arresting 97 individuals and launching investigations against 259 others in a major crackdown.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."