HOME
DETAILS

ഇടുക്കിയിൽ ഉത്സവത്തിനെത്തിയ ആറുപേർക്ക് ഇടിമിന്നലേറ്റു 

  
Web Desk
May 01, 2026 | 12:45 PM

six people in idukki were struck by lightning

ഇടുക്കി: ഇടുക്കിയില്‍ ആറ് പേർക്ക് ഇടിമിന്നലേറ്റു. മംഗളദേവി ഉത്സവത്തിനെത്തിയവർക്കാണ് ഇടിമിന്നലേറ്റത്. ഒരു പൊലീസുകാരനും മിന്നലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (01/05/2026) മുതൽ 05/05/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫറോക്കിലെ യുവതിയുടെ ആത്മഹത്യ: സുഹൃത്തായ യുവതിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  2 hours ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി ട്രാഫിക് നിയമം ലംഘിച്ചു; ദുബൈയിൽ ഡ്രൈവർ പിടിയിൽ; 11 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി

uae
  •  3 hours ago
No Image

ഗ്യാസ് വില വര്‍ധന; മെയ് 6ന് ഹോട്ടലുകള്‍ അടച്ചിട്ട് സമരം 

Kerala
  •  3 hours ago
No Image

യുഎഇയെ ലക്ഷ്യമിട്ട് ഇറാന്റെ സൈബർ ആക്രമണം; ഡീപ്‌ഫേക്കുകളും എഐയും ഉപയോഗിക്കുന്നതായി മുന്നറിയിപ്പ്

uae
  •  3 hours ago
No Image

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു, മൂന്ന് തവണയായി കുറഞ്ഞത് 2,280 രൂപ

Business
  •  3 hours ago
No Image

വീണ്ടും യുദ്ധകാഹളം?; 24 മണിക്കൂറിനിടെ 6500 ടണ്‍ യുദ്ധസാമഗ്രികള്‍ ഇസ്‌റാഈലില്‍ എത്തിച്ച് യു.എസ്

International
  •  3 hours ago
No Image

കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയില്‍ മദ്യപിച്ചെത്തി; ഗുരുതര ആരോപണവുമായി പ്രതിപക്ഷം 

National
  •  4 hours ago
No Image

ഇറാന്‍- യു.എസ് യുദ്ധം: ചരക്കു നീക്കം ആഫ്രിക്ക വഴിയാക്കി കപ്പലുകള്‍  

International
  •  4 hours ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ രാജ്യത്ത് ജിം ജിഹാദ്; ഹിന്ദു-ക്രിസത്യൻ സ്ത്രീകളെ പ്രണയക്കെണിയിൽ പെടുത്താന്‍ ശ്രമം; ആർഎസ്എസ് വാരിക

Kerala
  •  4 hours ago